Saturday 28 December 2013

വിസ്മൃതിയ്ക്കപ്പുറം

സ്നേഹിക്കയില്ല ഞാൻ നിന്നെയെന്നാലുമെൻ
ഓർമ്മകൾ തേടുന്നു നിന്നെ.
ബന്ധിച്ചതില്ലൊരുനാളുമദൃശ്യമാം
ശൃംഖലകൊണ്ടു നിൻ രാഗം.
ഏകനായ് നീയലയുന്ന മാർഗ്ഗങ്ങളിൽ
കാറ്റായി വന്നതുമില്ല.

പൂവുകൾ  തോറും  പുതുമകൾ തേടി നീ
പാറിപ്പറക്കുന്ന കാലം,
ഞാനെന്റെ ജാലകച്ചില്ലുകൾ കൈനീട്ടി
ചുമ്മാ തുറന്നിട്ടിരുന്നു.
ദൂരെയാത്താമരപ്പൊയ്കയിൽ ഹംസങ്ങൾ
നീന്തിത്തുടിക്കുന്ന കണ്ടു.
കുഞ്ഞിളം കാറ്റുവന്നെൻ കവിൾത്തട്ടിലൊ-
രുമ്മ വച്ചോടിയൊളിക്കെ,
എന്തേ മറന്നു ഞാൻ നിന്നെയോർമ്മിക്കുവാൻ
മന്ദസ്മിതപ്പൂവുചൂടാൻ!

നിന്മനം തേടുന്ന സഞ്ചാര മാർഗങ്ങൾ
ഞാനറിഞ്ഞില്ലപോൽ തെല്ലും.
നീയടുത്തില്ലാത്ത വേളയിലൊക്കെ ഞാൻ
ഏതോ ലതാഗൃഹം പൂകി.
 ഏറെച്ചകിതയായെന്നാൽ പ്രതീക്ഷയോ
ടേതോ പദപാതനാദം
കമ്പനം കൊള്ളുന്ന നെഞ്ചോടെ കേട്ടുഞാൻ
നേരോ കിനാവിന്റെ ചിന്തോ!

നീല നിലാവിൽ തിളങ്ങും വിജനത്തി-
ലെൻ മിഴി നട്ടു ഞാൻ നിൽക്കെ,
സ്നേഹലോലം മൃദുസംഗീതമായൊരു
നെഞ്ചിൻ മിടിപ്പിതാ കേൾപ്പൂ.
കർണ്ണികാരം പൂത്തുലഞ്ഞതുപോലെ
ഞാനേതൊ കിനാവിൽ നിറഞ്ഞു
നീലക്കടമ്പിന്റെ ചില്ലയിലൂടെത്തി-
നോക്കീ മയിൽപ്പീലിവർണ്ണം.
പീതാംബരത്തിൻ  വിലോലമാം  സ്പർശമെൻ
സ്നിഗ്ദ്ധകപോലത്തിലേൽക്കെ,
കാതുകൾക്കജ്ഞാതമായൊരു ഗീതികേ-
ട്ടാത്മാവു കോരിത്തരിച്ചു

ചെമ്പഞ്ഞിനീരിൽ ചുവക്കാത്തൊരെൻ പദം
നൂപുരമില്ലാതെയാടി
ജന്മങ്ങളെത്ര മതിമറന്നാടി ഞാൻ
ദേഹവും ദേഹിയുമൊന്നായ്!
രുധിരമായ് ചിരകാല പ്രണയമായെൻസിരാ-
വ്യൂഹത്തിലൊഴുകുന്നതാരോ,
നീഹാരബിന്ദുപോൽ ഓർമ്മതൻ പൂവിതള്‍ -
ത്തുമ്പില്‍  പൊലിഞ്ഞവനാരോ?
സ്നേഹിക്കയല്ല ഞാന്‍   അറിയാതെയെന്നനു-
രാഗം   തിരകയാം  നിന്നെ.

                                    (ഡിസംബര്‍  2013)

Thursday 26 December 2013

പിറവി

ഞാനറിയുന്നു പ്രാണവേദന മുളന്തണ്ടിൻ
പ്രാണനിൽ കാർവണ്ടുകൾ വീണമീട്ടിടും നേരം
കരൾകാമ്പുകൾ മുറിഞ്ഞമരും നോവിൻ സുഖ-
മല്ലയോ സംഗീതമായ് നിർഗ്ഗളിക്കുന്നു ചുറ്റും.

ഞാനറിയുന്നു പൂക്കൾ കൊഴിഞ്ഞീടുമ്പോൾ ചെടി
നോവിനെ പുളകങ്ങളാക്കുവാൻ  തളിർക്കുന്നു.
ഈറ്റുനോവിനെ മറന്നീടുന്നു പെറ്റമ്മമാർ
നിത്യ നിർവൃതിപ്രദം   സ്തന്യമൂട്ടിടുന്നേരം.

കൂർമുനകളാൽ കരൾക്കാമ്പിനെയുടച്ചിടും
കല്ലുളി കാൺകെ ശ്യാമശിലയും തരിക്കുന്നു.
ചെളിയിൽ നിന്നും  പൊട്ടിവിരിയുന്നല്ലോ  ചേലിൽ
സൂര്യമണ്ഡലം നോക്കിച്ചിരിക്കും ചെന്താമര.

ജീവചൈതന്യം തുള്ളിത്തുളുമ്പും ഭാവങ്ങളായ്
ആത്മനൊമ്പരങ്ങളെ മാറ്റുമീമായാജാലം,
മരത്തിൽ, കല്ലിൽ, കാട്ടുപൂവിലും, കനിയിലും
നേരിനെ നോവിന്നൊപ്പം നടനം ചെയ്യിക്കുന്നു!

                                                        (ഡിസംബര്‍ 2013)

Friday 20 December 2013

പ്രണായാനന്തരം

പ്രണായാനന്തരം

വളരെ അപൂര്‍വ്വമായേ
അവനോടു സംസാരിച്ചിട്ടുള്ളൂ.
ഏറ്റം വിശുദ്ധമായ ,
അപ്രതിരോധ്യമായ  ചില നിമിഷങ്ങള്‍ മാത്രം.
നീലനിറമുള്ള നിശ്ശബ്ദദതയായിരുന്നു
ഞങ്ങളുടെ മാധ്യമം .
അതില്‍ വാക്കുകളോ വരകളോ
ഉണ്ടായിരുന്നില്ല.
നിറങ്ങളുടെ ലോകമായിരുന്നു  അത് ;
സംഗീതവും സുഗന്ധവുമുള്ള
നിറവിന്‍റെ  ലോകം.

ചുറ്റും മഞ്ഞുപോലെ  പെയ്തിരുന്നത്‌
പ്രണയമായിരുന്നു .
ഇണപ്രാവുകളുടെ കുറുകലിന്‍റെ
പതിഞ്ഞ താളം,
ഒറ്റ റാന്തലിന്‍റെ  കുഞ്ഞു വെളിച്ചം ,
മദിച്ചു വിടര്‍ന്ന്‍ വെയിലില്‍ വാടി വീണ
മാമ്പൂമണം,
യക്ഷിപ്പാലയും   പുത്തിലഞ്ഞിയും പൂത്ത
സമ്മിശ്രഗന്ധം.
അവിടെ വച്ച്‌
ഒരിക്കലും തമ്മില്‍ കാണാതെ
എന്‍റെ കണ്ണിലെ  നീര്‍ത്തുള്ളി
അവന്‍റെ മിഴിയിലെ നീലിമയില്‍ വീണലിഞ്ഞു.

എത്ര നനുത്ത ഉമ്മകള്‍
തിരുനെറ്റിയില്‍ വീണ്,
അടഞ്ഞ കണ്പോളകളില്‍ വീണ്
താഴെയ്ക്കൂര്‍ന്നു.
മലമുകളില്‍ നിന്ന്
താഴേയ്ക്കൊഴുകിയ പ്രണയത്തില്‍
മിന്നാമിനുങ്ങുകള്‍ ഉമ്മവച്ചു.
അവന്‍റെ ചുംബനങ്ങലുടെ  തണുപ്പില്‍
എന്‍റെ ചുണ്ടുകള്‍ നീലിച്ചു കനത്തു.
ആത്മാവുതിര്‍ത്ത വിചിത്ര സംഗീതത്തിന്
ഞാന്‍ പുല്‍ത്തകിടിയില്‍ കിടന്ന്‍ കാതോര്‍ത്തു .
ഒരു മഴ പാറിവന്നു എന്നെ പൊതിഞ്ഞു.
കാറ്റ്  ഒരു പനിനീര്‍പ്പൂവ്
എന്‍റെ നെഞ്ചില്‍ ചേര്‍ത്തുവച്ചു .
ഹംസഗാനം മുഴങ്ങി.
അവന്‍ മാഞ്ഞുപോയി.
തീര്‍ത്തും നിശ്ശബ്ദമായ നിമിഷങ്ങള്‍ മാത്രം
അവശേഷിച്ചു......

                                                                                        (ഡിസംബര്‍ 2013)

Tuesday 17 December 2013

അമ്മയെ സ്നേഹിക്കയാൽ

അമ്മയെ സ്നേഹിക്കയാൽ

ഏറ്റം വിലപിടിച്ച പ്രാർഥന
ഇതായിരുന്നു.
"അമ്മ മരിക്കണേ
വേഗം  മരിക്കണേ"
അത്രമേലമ്മയെ സ്നേഹിക്കയാൽ
 താങ്ങുവാൻ വയ്യ
ചില കാഴ്ചകൾ
അത്രമേൽ കരുതുകയാൽ
ചില കേള്‍വികള്‍ കേൾക്കുവാനും.

ശയ്യാവലംബിനിയായി,
ചിരപുരാതനമാലിന്യങ്ങളിൽ കുഴഞ്ഞ്,
പിച്ചും പേയും മൊഴിഞ്ഞ്,
ഇരവുപകലറിയാതെ,
ദ്വന്ദ്വങ്ങളൊന്നുമറിയാതെ,
ശരണവും നിലവിളിയുമില്ലാതെ,
ഒച്ചകളെ കളിപ്പാട്ടങ്ങളാക്കി,
കാഴ്ചകളെ പ്രസാദമാക്കി,
അഹങ്കാരം ശമിച്ച്,
നിസ്സഹായത തിരിച്ചറിയാത്ത
നിഷ്കളങ്കയായി,
അമ്മ ചിരിക്കുമ്പോൾ ......
"ഈശ്വരാ മരിക്കണേ
വേഗം മരിക്കണേ
കനത്ത കേൾവികൾ
മറയ്ക്കണേ"

പ്രാപ്പിടിയന്‍റെ
നഖമുനകളില്‍ നിന്ന്
പറന്നുപിടിച്ച്,
ചൊറിയിലും ചിരങ്ങിലും പുരണ്ട
ചെളിക്കിടാങ്ങള്‍ ഞങ്ങളെ
വാരിയെല്ലോടു ചേർത്തമർത്തി,
വരണ്ട   മുലഞെട്ടുകൾ ചുരത്തി,
ഉമ്മ കൊണ്ട് തുടച്ച്,
സ്നേഹം പുതപ്പിച്ച്
തിളങ്ങുന്ന  മുത്താക്കി,
പുഞ്ചിരിക്കുന്ന പൂവാക്കി,
ഒരിക്കലും  തെറ്റാത്ത  സമയത്തിന്‍റെ തീവണ്ടികളില്‍
കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിൽ ഇറക്കി,
ചിലപ്പോൾ മൂർച്ചയുള്ള ഒരു കണ്മുനയാൽ,
അപൂർവ്വം  ചിലപ്പോൾ
ഒരു മൊഴിയമ്പിനാൽ രക്ഷിച്ച്,
സ്വയം കമ്പിളിയും വിശറിയുമായി,
ഒരു മൂളിപ്പാട്ടിൽ കൃതാർത്ഥതയൊതുക്കി
നടവഴിയോരം ചേർന്ന്
അങ്ങനെയങ്ങനെ
നടന്നുനീങ്ങുന്ന  അമ്മ.

കണ്ണിൽ പ്രണയത്തിന്റെ കുസൃതിയുമായി
വാത്സല്യത്തിന്റെ സാരിത്തുമ്പിനാൽ
അച്ഛന്റെ പുറത്തെ വിയർപ്പാറ്റുന്ന
പൊട്ടണിഞ്ഞ കുളിർക്കാറ്റ്,

നിലാവുപോലെ ചിരിച്ചുകൊണ്ട്
അന്നം വിളമ്പുന്ന,
കൈവണ്ണയിലെ കരി
 മറച്ചു പിടിക്കുന്ന വെണ്മ.
ആയമ്മ  ഉള്ളിൽ പീലിവിരിക്കയാൽ
കണ്ണ് മറ്റൊന്നും രേഖപ്പെടുത്തുന്നില്ല.
 മനമറിയാതെ ചുണ്ടു ജപിച്ചുപോകുന്നു.
'മരിക്കണേ
വേഗം  മരിക്കണേ
 ഇരുണ്ട കാഴ്ചകൾ മറയ്ക്കണേ"

തൂങ്ങിക്കിടക്കുന്ന ഇലത്തുമ്പ്
ഭാരമെന്നു കരുതും മുൻപ്,
നീരുവറ്റിചുരുണ്ട
ഈ കൊക്കൂണിൽനിന്ന്
അമ്മ ഒരു ചിത്രശലഭമായി പറന്ന്,
നിത്യഹരിതവനസ്ഥലിയിൽ എത്തി
പാറിക്കളിക്കട്ടെ,
"വിളിക്കണേ
വേഗം വിളിക്കണേ"

(ഡിസംബര്‍ 2013)

Thursday 5 December 2013

ഞാൻ അയാളോട് പറഞ്ഞത്

 ഞാൻ അയാളോട് പറഞ്ഞത്......

ഞാൻ അയാളോട് പറഞ്ഞു.
പ്രണയം കാറ്റു പോലെയാണ്;
മണ്ണുപോലെയല്ല .
മരം പോലെയും ജലം പോലെയും അല്ല;
ഇവയൊക്ക പരസ്പരം
 കെട്ടുപിണഞ്ഞു കിടക്കുന്നു;
അദൃശ്യമായ ബന്ധനങ്ങളാൽ.
പ്രണയമാകട്ടെ കാറ്റുപോലെതന്നെയാണ്.

അതിനെ ആരും എങ്ങും തളച്ചിടുന്നില്ല.
ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളിടത്തു വരുന്നു;
ഇഷ്ടം പോലെ പോവുകയും ചെയ്യുന്നു.
വഴി തടയുന്ന  ഗിരിശൃംഗങ്ങളിൽ  പതറാതെ,
ഉടൽ പകുത്തും മറുവഴിതിരയുന്നു.
പ്രണയം കാറ്റാകുന്നു ;
നിത്യമായ സ്വാതന്ത്ര്യവും.

അതിൽ ചിലതു കൊടുങ്കാറ്റുപോലെ;
കടന്നുപോകുന്നിടത്തുള്ളതെല്ലാം
 തകർത്തെറിയും.
മറ്റു ചിലത് ചുഴലിക്കാറ്റുപോലെ
ചുറ്റുമുള്ളതിനെയെല്ലാം
 ഉള്ളിലേയ്ക്കു വലിച്ചടുപ്പിച്ച്
ചവച്ചുതുപ്പും.
ഇളം കാറ്റുപോലെ ചിലത്,
പോകുന്ന  ഇടത്തിലെല്ലാം
ആശ്വാസവും സുഗന്ധവും നിറയ്ക്കും
 ക്ഷണികമെങ്കിലും.


എന്നാൽ ചില മരങ്ങൾക്കു ചുറ്റും
എപ്പോഴും കാറ്റ് വട്ടമിട്ടു നില്ക്കും.
നേർത്തനിശ്വാസമായി.
പിടിച്ചുലയ്ക്കാതെ,
 തല്ലിക്കൊഴിക്കാതെ,
പൊതിഞ്ഞുപിടിയ്ക്കും,
നേർത്ത ഉമ്മകളാൽ
പൂക്കളണിയിക്കും.

                                                                 (ഡിസംബര്‍ 2013)


Thursday 21 November 2013

യജമാനപത്നി*

യജമാനപത്നി

എത്രയോ സഖീജനം  എന്റെ  ചൂഴവും ഇന്നീ-
യാട്ടുകട്ടിലിൽ തെല്ലൊന്നിരിക്കെയിളവേൽക്കാൻ
 നഗ്നപാദങ്ങൾ തെല്ലും തണുക്കാതിരിക്കുവാൻ
 വെൺശിലാഫലകത്തിൽ   ചിത്രവേലകൾ ചേരും
രത്നകമ്പളം വിരിച്ചൊരുത്തി, വെഞ്ചാമരം
വീശീയെൻ ചൂടാറ്റുവാൻ മറ്റൊരു കൃശാംഗിനി,
ജീവിതോല്ലാസം പോലെ പതയും ലഹരിതൻ
ചാറൊരു ചഷകത്തിലേന്തിമറ്റൊരുവളും,
അങ്ങറേബ്യയിൽനിന്നു കൊണ്ടുവന്നതാം ചാരു-
സുഗന്ധച്ചെപ്പേന്തിയോൾ സാലഭഞ്ജികപോലെ,
തോൾ വഴിഞ്ഞൊഴുകുമെന്നുത്തരീയത്തിൻ തുമ്പു
പേലവകരങ്ങളാൽ ചുളി നീർത്തൊരുവളും
മെല്ലെ ഞാൻ വിയർക്കവേ ചെമ്പനിനീരിൽക്കുതിർ-
ന്നായിരം കൈലേസുകൾ നീളുന്നു മുഖാന്തികേ.
ചമയിക്കുവാൻ, ചന്തം ചാർത്തുവാനസൂയാർഹ
സുന്ദരലാവണ്യത്തെ പൊലിപ്പിക്കുവാൻ വീണ്ടും,
കുറിക്കൂട്ടുകൾ, നിറച്ചാർത്തുകൾ, മദോന്മത്ത-
മംഗലേപനങ്ങളും നിരത്തുന്നെൻ തോഴിമാർ.

തെല്ലു വൈരസ്യം തോന്നി ഞാൻ മുഖം തിരിക്കിലോ
വന്നണയുകയായി വാദ്യമേളങ്ങൾ ചുറ്റും.
ലാസ്യമോഹിനീനാട്യഭംഗികൾ, പ്രഭാപൂര
നൃത്തവേദികൾ, ഗാനാലാപനമധുരങ്ങൾ!
ലളിതം, സുമോഹനം, ആഭിജാത്യത്തിൻ പ്രൗഢി
വഴിഞ്ഞേയൊഴുകിടും എത്രയോ    വൈവിധ്യങ്ങൾ!
കണ്ണുകൾ മന്ദം നിദ്ര തേടുകിൽ മൃദലമാം
ഉപധാനത്തിൽ പുഷ്പശയ്യയിൽ ഇളവേൽക്കാം.
ലോലപാദങ്ങൾ മെല്ലയുഴിഞ്ഞെൻ മുടിയിഴ
മന്ദമായ്ത്തലോടിയും നിദ്രയെ ക്ഷണിക്കുവാൻ
മത്സരിക്കയാം മമചേടിമാർ മിഴിക്കോണിൻ
നോട്ടവും ചെറുചിരിക്കനിവും ലഭിക്കുവാൻ.

ഇന്നുഞാൻ യജമാനപത്നി എന്നിടം വലം
മുന്നിലും പിറകിലും സേവകവൃന്ദം നില്പൂ.
എൻ മൃദുസ്മേരപ്രഭാപൂരിതം ചുമരുകൾ
പൊൻ മണികിലുക്കങ്ങളെൻ പൊട്ടിച്ചിരികളും.

എങ്കിലും മോഹിപ്പൂഞാൻ ചക്രവാളത്തിൽ മിന്നും
ഏകതാരകം നോക്കി മൂകയായിരിക്കുവാൻ,
ഇണയെക്കാണാതൊരു രാക്കിളി തേങ്ങും പാട്ടിൻ
ഗദ്ഗദം കരളിനെ നീറ്റിടും നോവേറ്റിടാൻ,
പിന്നെയും കൊതിപ്പൂ ഞൻ ഒരുപുൽക്കൊടിയായി
വെയിലിൽ പൊടിയണിഞ്ഞീടുവാൻ, നനയുവാൻ.
ഒരുപൂവിതൾത്തുമ്പിൽ നിന്നു മറ്റൊന്നിൽ പാറും
കുഞ്ഞുമോഹത്തിൻ പിന്നിൽ പതുങ്ങാനൊളിക്കുവാൻ.

അങ്ങുദൂരത്തിൽ സ്വന്തം കൂരതൻ മൺഭിത്തിയിൽ
ചുടുനിശ്വാസം ചേർക്കും വൃദ്ധജന്മങ്ങൾ കാണ്മൂ.
എത്രമേൽ നിരാലംബം കണ്ണുനീർച്ചാലോ കവിൾ
ചുളുക്കങ്ങളിൽകൂടി മന്ദമായൊഴുകുന്നു.
ഒന്നുചെന്നാനെഞ്ചിലെ  കനലാറ്റുവാൻ, മുടി-
യിഴകൾ തലോടുവാൻ കയ്യുകൾ തരിക്കുന്നു

ദൂരകാന്താരത്തിൽ കടന്നേറുവാൻ, വിജനത്തിൽ
ചങ്കുപൊട്ടിടും പോലെയലറിക്കരയുവാൻ,
ലോലമീനെഞ്ചിൻ കൂടിൻ മൂടിതന്നുള്ളിൽ തിള-
ച്ചുയരും നോവിൻലാവയൊഴുക്കിക്കളയുവാൻ,
പുഷ്പപാദുകങ്ങളെ, രത്നകമ്പളങ്ങളെ
വെടിഞ്ഞീ മുള്ളിൽ  കല്ലിൽ ചവിട്ടി നടക്കുവാൻ,
കണ്ണുനീരുപ്പും വേർപ്പുനീരിന്റെ പശിമയും
ചേരുമീത്തനിമണ്ണിൽ മാറുചേർത്തമർത്തുവാൻ,
ആർത്തുപെയ്യുമീവേനൽ മഴയിൽ നനഞ്ഞു ഞാൻ
വെണ്മപൂശിടും പാപം കഴുകിക്കറുക്കട്ടെ.

തെരുവിൽ നായ്ക്കുട്ടിയോടൊപ്പമെന്നൗത്സുക്യത്തിൻ
ചെളിയിൽ പുരണ്ടുഞാൻ എന്നെ വീണ്ടെടുക്കട്ടെ
പിന്നെയുമൊരുതുലാവർഷത്തിലലിഞ്ഞുഞാൻ
സ്വച്ഛമീമണ്ണിൽത്തന്നെ പച്ചയായ് കിളിർക്കട്ടെ
ആയിരം ജന്മങ്ങളിൽ തണലാകട്ടെ പിന്നെ
ആയിരം ജൻമങ്ങളിൽ മധുവായൊഴുകട്ടെ

                                                              (നവംബര്‍ 2013)





Tuesday 5 November 2013

എനിക്കു് നിന്നോടു പറയാനുള്ളത്

ഒരു കുഞ്ഞു സൂര്യനുണ്ടെന്റെയുള്ളിൽ ശ്യാമ-
മേഘമായ് നീ മറയ്ക്കായ്ക.
പുഷ്പസുഗന്ധിയാം കാറ്റു ഞാൻ വന്മല-
യായി നീ മാറാതിരിക്കൂ.

പൊട്ടിവിരിയുവാൻ വെമ്പുന്ന  മൊട്ടു ഞാൻ
തല്ലിക്കൊഴിക്കാതിരിക്കൂ.
മാരിവില്ലിൽ പൂത്ത വർണ്ണമാകുന്നു ഞാൻ
ഇരുളായ് വിഴുങ്ങാതിരിക്കൂ.

തേനുണ്ടുപൂക്കളിൽ പാറും ചിറകോലു-
മഴകെന്നു നീയെന്നെയറിയൂ.
കൗതുകം തെല്ലൊന്നു മങ്ങിയാൽ പത്രങ്ങൾ
പിച്ചിപ്പറിക്കാതിരിക്കൂ.

നിന്നെ നോക്കിപ്പുഞ്ചിരിക്കുന്ന പൂവു ഞാൻ
നുള്ളാതിരിക്കൂ ദലങ്ങൾ.
നിൻന്മനം തേടുന്ന സംഗീതമാണു  ഞാൻ
 വാതിൽ വലിച്ചടയ്ക്കായ്ക.

ജന്മങ്ങളായി ഞാനൊഴുകുന്നു പുഴയായി
നിൻ പ്രേമസാഗരം തേടി.
നീ തിരസ്കാരത്തിൻ കന്മതിൽ കൊണ്ടതു
വഴിതിരിച്ചീടായ്ക  ദൂരെ

നിൻ വഴി കാക്കും വെളിച്ചമാകുന്നു ഞാൻ
ഊതിക്കെടുത്താതിരിക്കൂ.
ഒരു കനലായ് നിന്നിലെരിയുന്നു ഞാൻന്നിന്നിൽ
 കണ്ണീർ നിറയ്ക്കായ്കയെന്നിൽ.




Monday 4 November 2013

ചിരി

നക്ഷത്രങ്ങൾ 
ചിരിക്കുകയാണെന്ന് 
ആര് പറഞ്ഞു !!

അവ യുഗങ്ങളായി 
പ്രാണൻ പിടഞ്ഞ് 
കരയുകയാണെന്ന്
എനിക്കറിയാമല്ലൊ,

മിഴികളിൽ കണ്ണുനീർ 
തിങ്ങിനിറയുമ്പോളാണു 
ചിമ്മുന്നത് !!!

ഉന്മാദം

പൂക്കൾ ഭൂമിയുടെ 
മന്ദഹാസങ്ങൾ 
ആണെന്നു പറഞ്ഞത് ആര് ?

ഇന്നത്തെ 
നക്ഷത്രങ്ങൾ 
എന്റെ ഹർഷോന്മാദത്തിന്റെ
ചിതറിവീണ തരികൾ.

ചക്രവാളത്തിൽ കാണുന്ന
തുടുത്ത ചെമപ്പ്
എന്റെ കവിളുകളുടെ
നിറപ്പകർച്ച തന്നെ ..

രാപ്പാടികളേ വിരഹഗാനം
നിർത്തുവിൻ,
വെണ്‍മേഘങ്ങളേ
തിരശ്ശീല ഞൊറിയുവിൻ

നിലാവുപോലെ നിറഞ്ഞൊഴുകുന്ന
എന്റെയീ ഉന്മാദം
മുത്തു ചിതറുന്ന ചിലമ്പുകളോടെ

 ചുവടുവച്ചു തുടങ്ങിയിരിക്കുന്നു!!!!

ഹൈക്കുകൾ

തെളിമയുടെ ചന്തം ,
മുത്തണിഞ്ഞ മരങ്ങൾ ,
ഭൂമിയ്ക്ക് രോമാഞ്ചം.

പച്ച പുൽത്തകിടി , 
മഞ്ഞ പൂമ്പാറ്റ ,
തുളുമ്പിത്തുടിക്കുന്ന ജീവൻ .

കാട്ടരുവിയുടെ കിലുക്കം,
പെണ്മൊഴിയൊഴുക്ക്,
അഴകിൻ പെരുക്കങ്ങൾ .

ഒരു പാട്ട്

തീരാത്ത നോവുകള്‍ പ്രാണനില്‍ ചേര്‍ത്തു ഞാന്‍
ഒരു പാട്ട്  പാടുന്നു വീണ്ടും.
ഇല്ല പുല്ലാങ്കുഴല്‍ നാദവും കിടയറ്റ
വാദ്യമേളത്തിന്‍ കൊഴുപ്പും.
ദ്രുതതാളമാടിത്തിമിര്‍ക്കും ചിലമ്പൊലി-
ക്കൂത്തിന്‍റെയാട്ടത്തകര്‍പ്പും.

നിണമിറ്റുവീഴുന്ന വിപ്ലവപ്പെരുമതന്‍
വീരേതിഹാസങ്ങളല്ല
പെണ്ണിന്‍റെ കണ്ണുനീര്‍ കൈക്കുമ്പിളില്‍ വാങ്ങി
വിപണിമുല്യം ചേര്‍ത്തതല്ല,

ജന്മാന്തരങ്ങളില്‍  പിന്‍തുടര്‍ന്നെത്തുന്ന
ശോകങ്ങളെല്ലാമുറഞ്ഞോ,
ഹിമശൈലമെന്നപോലുയിരിന്‍റെ കടലാഴ-
മറിയും പ്രവാഹത്തിലൂടെ
ഒഴുകിയേ പോകുന്നു വിധിയാം പ്രവാഹത്തി-
നവസാനമെന്താരറിഞ്ഞു!

ശാന്തഗംഭീരമായ് കാണുമീ സാഗര
ഹൃദയം മഥിക്കും ഹ്രദങ്ങള്‍ ,
ചുഴികള്‍ മലരികള്‍  ഉള്ളിലൊളിപ്പിച്ച
പുഞ്ചിരിതൂകും മുഖങ്ങള്‍,

മുന കൂര്‍ത്ത വാക്കിന്‍റെ വിഷമേറ്റു പിടയുന്ന
കരളിന്‍ വിമൂകമാം തേങ്ങല്‍,
പ്രേമമാം പീയൂഷമൊരുകണം കിട്ടാതെ
പൊള്ളുന്ന പ്രാണന്റെ വിങ്ങൽ,

ഭ്രാന്തമാം വേലിയേറ്റങ്ങൾ നിറയുമീ
ജീവിതസാഗരതീരം,
ഇടനെഞ്ചിലിവചേർത്തുവച്ചുഞാനുച്ചത്തി-
ലൊരുപാട്ടുപാടട്ടെ വീണ്ടും

                                                      (നവംബര്‍  2014)

Saturday 19 October 2013

മൗനം

നിന്റെ നിശ്ശബ്ദതയുടെ ഭാരം
എന്റെ നെഞ്ചിൽ കനക്കുന്നു.
ശവക്കല്ലറയുടെ  കരിങ്കൽ മൂടിപോലെ
എന്നിൽ തണുത്തുറയുന്നു
നിന്റെ മൗനം.

നീ പറയാതിരുന്ന ഓരോ വാക്കും
എന്റ ജലാശയത്തിന്റെ സ്വാസ്ഥ്യത്തിലേക്ക്
മലമുകളിൽനിന്നും ഉരുട്ടിയെറിഞ്ഞ
കൂറ്റൻ കരിമ്പാറകൾ.

മൂടിക്കിടന്ന മഞ്ഞുപാളികൾ
ഉടച്ചെറിഞ്ഞ്,
അവതീർത്തതോ
ആഴക്കലക്കങ്ങൾ!

                                                                     (ഒക്ടോബര്‍  2O13)

Tuesday 15 October 2013

ഒരു പെണ്‍കിടാവിന്‍റെ ഡയറിക്കുറിപ്പ്‌

പ്രിയനേ,
 അറിയുന്നുവോ
എന്റെ അന്തർഗ്ഗതങ്ങൾ!
ഇനിയുമെത്രനാൾ  തുടരണം
ഈ അനന്തമായ കാത്തിരിപ്പ്?
ഒരു ജീവകോശമായി,
ഉരുവായനാൾ തൊട്ടു  തുടങ്ങിയതല്ലേ,
നിന്നിലേക്കുള്ള  ഒഴുക്ക്!

നിനക്കുണ്ടാവാം
അനേകം കാമുകിമാർ;
കാത്തു കാത്തു കണ്ണും മനവും
മടുത്തവർ.
എന്നാലെന്റെ പ്രണയം
അതിനെല്ലാം ഉപരി എന്നറിക.
 നീയെന്റെ പ്രാണനിൽ
അലിഞ്ഞതല്ലേ?
പലവട്ടം നാം മുഖാമുഖം കണ്ടു.
ഒന്നും മറന്നിട്ടില്ല.
ഒന്നുമ്മവയ്ക്കാൻ
മുഖമുയർത്തിയപ്പോൾ
'സമയമായില്ല' എന്ന് നീ
നിർദ്ദയം തട്ടിയകറ്റി.

നിന്റെ നിശ്ശബ്ദ പാദപതനം ഉള്ളോർത്ത്
എത്ര നിദ്രാവിഹീനരാത്രികൾ!
ഗന്ധമില്ലാത്ത നിന്നെത്തേടി
കാറ്റിനൊപ്പം എത്രപകലുകൾ!
മഞ്ഞുപോൽ തണുത്ത
നിന്റെ സ്പർശം തേടി,
ഹിമകണങ്ങൾ പാറിവീഴുന്ന
താഴ്വാരങ്ങളിൽ,
എത്ര നിറസന്ധ്യകൾ!
കാറ്റിനൊപ്പം പാറി വന്ന്
മുഖത്തു തല്ലി പരിഹസിച്ച
മഞ്ഞുപൂക്കൾ
നിന്റെ സ്നേഹമെന്ന്
സ്വയം സമാധാനിച്ച്
 ഞാൻ നടന്നകന്നു.

ശ്യാമമേഘങ്ങൾ ഉമ്മവയ്ക്കുന്ന
കുന്നിന്റെ നിറുകയിൽ
ഒറ്റയ്ക്കുനിന്നപ്പോൾ
നീ അങ്ങ് അഗാധത്തിൽനിന്ന്
എന്നെ കണ്ണിറുക്കി ക്ഷണിച്ചില്ലേ?
വിജനമായ കടൽത്തീരത്ത്
അസ്തമനസൂര്യന്റെ  ആരക്തമയൂഖങ്ങൾ
 സാക്ഷിയാക്കി.
സാഗരം തീർത്ത നീലപ്പട്ടുമെത്തയിലെ,
ചുളിവുകൾ കാട്ടിക്കൊതിപ്പിച്ചില്ലേ?
എന്നിട്ടറിയാത്ത ഭാവത്തിൽ നടന്നകന്നില്ലേ?
 നീളുന്ന സമാന്തരങ്ങളിൽ
 വച്ചെപ്പോഴോ
ഞാൻ നിന്റെ ഒഴുകിനീളുന്ന
കരിങ്കുപ്പായ വിളുമ്പിൽ
 ഒന്നു തൊട്ടു;
തട്ടിത്തെറിപ്പിച്ച് നീ മറഞ്ഞു.

നിന്റെ ഒരുകാമുകിയും
ഇത്രത്തോളം നിനക്കായി
ദാഹിച്ചിട്ടുണ്ടാവില്ല.
ഇതുപോലെ പ്രണയിച്ചിട്ടും.

നിന്റെ മഞ്ഞുമ്മകളുടെ ഓർമ്മ
എന്നിൽ കാമത്തിന്റെ കനലെരിക്കുന്നു.

പ്രിയനേ,
ഞാനിവിടെ അഭിസാരികയാവുകയാണ്.
നീ എന്നെത്തേടി വരികയല്ല,
ഞാൻ നിന്നിലേയ്ക്ക്
 ഒഴുകിയെത്തുകയാണ്
കൈത്തണ്ടയിൽ നിന്ന് ഒലിച്ചിറങ്ങുന്ന
ഈ കുങ്കുമരേഖകൾ.
വഴികാണിക്കുന്നുണ്ട്
ഇതാ സ്വയം സമർപ്പിക്കുന്നു
സീകരിക്കുക.
എന്റെ കാമം ശമിപ്പിക്കുക

                                                                            (ഒക്ടോബര്‍ 2013)

Monday 14 October 2013

മൗനത്തിന്‍റെ പെണ്ണർത്ഥങ്ങള്‍*

മൗനത്തിന്‍റെ പെണ്ണർത്ഥങ്ങള്‍


വെറുപ്പുവിഴുങ്ങി വഴങ്ങുന്ന രതി,
സഭാമദ്ധ്യത്തിലെ
പ്രേമനാടാകം,


'വല'യൊരുക്കുന്ന പുസ്തകത്തിന്‍റെ
ആഴങ്ങളില്‍  മുഖം പൂഴ്ത്തുന്ന
മകളെ ചൂഴ്ന്നു നിൽക്കുന്ന ആധി.
കൗമാരക്കരൻ മകന്‍റെ
ചുണ്ടിലെ കനൽപ്പാട്,

അച്ഛൻ ഉറങ്ങുന്ന
 മഞ്ഞച്ചായക്കെട്ടിടത്തിൽ
തളം കെട്ടിയ തണുപ്പ്.
ദീനശയ്യയിൽ
മരണദൂതനെക്കണ്ട
അമ്മയുടെ കണ്ണിലെ മരപ്പ്.

അനാദി മുതല്‍ കുടിച്ചിറക്കുന്ന
നോവിന്‍റെ കയ്പ്.
അരമുറിയെ മുറുക്കിയുടുത്ത
സ്വാഭിമാനത്തിന്‍റെ വെളുപ്പ്‌ .

ജോലികഴിഞ്ഞു  വരുമ്പോൾ
പടിവാതിലിൽ സന്ധിക്കുന്ന
ചെറുപ്പക്കാരിയുടെ മുഖത്തെ പുച്ഛം.
കുളിമുറിക്കണ്ണാടിയിലെ
പരിചിതമല്ലാത്ത
സ്റ്റിക്കർ പൊട്ടുകൾ.

നടവഴിയിൽ കാണുന്ന
മരത്തണലിലേയ്ക്കു
ചായാനുള്ള തീക്ഷ്ണകാമന.

ഒളിപ്പിച്ചടക്കിയപ്രണയം
പിടിതരാതെ വിരിയിക്കുന്ന മന്ദസ്മിതം.
ഒറ്റു കൊടുക്കപ്പെടുന്ന ഇഷ്ടം...
.
                                                                                                   (ഒക്ടോബര്‍ 2013)

Saturday 12 October 2013

മടുപ്പ്*

മടുപ്പ്


"ഏറെ മടുത്തുവോ എന്നെ"?
ചില്ലികൾ  വില്ലാക്കി കണ്ണുകൾ കൊണ്ടൊരു
ചോദ്യം തൊടുത്തവൾ നിന്നു.
"ഇപ്പൊഴെന്തേ നിനക്കിങ്ങനെ"?
മറ്റൊരു ചോദ്യശരം ഞാൻ കുലച്ചു

തകരമേൽക്കൂരയിൽ വിണ്ണിൽനിന്നും മഴ
കല്ലെറിയുന്നതുപോലെ,
ഭ്രാന്തെടുത്തോടുന്ന കാറ്റെന്റെ ജാലക-
ച്ചില്ലുടച്ചിട്ടതുപോലെ,
ചോദ്യങ്ങളൊന്നിച്ചെറിഞ്ഞവൾ നെഞ്ചിലെ
കണ്ണാടിമേട തകർത്തു.

എന്നും ഒരേ ദിനചര്യ, ഒരേയിടം,
കണ്ടു  മടുത്ത മുഖങ്ങൾ.
കാര്യമാത്രം വർത്തമാനം, സ്വരം കൂട്ടി
നേടിയെടുക്കും ജയങ്ങൾ.
ഏറെ നടിച്ചു      മടുത്ത വിരസമാം
ശോകാന്ത്യകേളികൾ മൂകം.
ഈ ഏകതാനമാം ജീവിതം ശ്യാമശ്വേതങ്ങളിൽ
ആടി മടുത്തു.
"തെല്ലു മടുത്തു ഞാൻ നിന്നെ; നിനക്കെന്നെ
എന്നേ മടുത്തുപോയല്ലേ"?

സംവദിക്കാത്ത നിൻ കണ്ണുകൾ, ചത്ത മീൻ
പോലെയൊഴുകും പദങ്ങൾ,
ചൊല്ലാതെചൊല്ലുകയാണു നിൻ വേഷഭാവങ്ങൾ,
നടപ്പും കിടപ്പും.
ഏറെ മടുത്തു നീയല്ലേ വിലങ്ങിട്ടൊരീ
ചുവർ ചിത്രങ്ങൾ പോലെ?
ആരെങ്കിലും ഒന്നെറിഞ്ഞുടയ്ക്കൂ നിന്നു
കേഴുകയാണവ മൂകം!

                                                                             (ഒക്ടോബര്‍ 2013)

Thursday 10 October 2013

പരസ്പരം*




പരസ്പരം

നൂലുപോൽ പൊഴിയുമീ മഴച്ചാറ്റലിൽ  നിന്റെ
തോളിലെൻ തലചായ്ച്ചു നിറയും ത്രിസന്ധ്യയിൽ
കാൺകയാണകലെയായ് രാപ്പകലുകളിണ-
ചേരുവാൻ ശയിക്കുമീ സന്ധ്യതൻ  രക്താംബരം.
എന്തൊരാവേശം രാവിന്നെത്ര വന്യമാം കരു-
ത്തിത്രമേൽസ്വയം സമർപ്പിതമോ പകൽച്ചന്തം!

വിരൽത്തുമ്പൊന്നെറ്റിയാൽ മാഞ്ചുന തെറിക്കും പോൽ
തികയും മദം തുള്ളിത്തുളുമ്പും യുവത്വത്തിൽ,
എത്രമേൽ  പരസ്പരമറിയാൻ ശ്രമിച്ചു നാം,
എത്രകാതങ്ങൾ തമ്മിലൊഴുകി നിറഞ്ഞുനാം!

പിന്നെയെത്രയോ ദൂരം വേർപിരിഞ്ഞെതിർദിശ
തേടിയെങ്കിലും, വീണ്ടും ശാന്തരായൊന്നിക്കുവാൻ .
കുത്തൊഴുക്കുകൾ, ജലപാതങ്ങൾ നിലച്ചുപോയ്,
പ്രാണനെ വലിച്ചൂറ്റും ചുഴികൾ നികന്നുപോയ്.
എത്ര  'കാല'ങ്ങൾ നമ്മിലൊഴുകിയൊടുവിലീ
സ്വച്ഛശാന്തമാം കായൽ പരപ്പിൽ   മറഞ്ഞേപോയ്!

ഇന്നു നാം പരസ്പരം തണലേകുവാൻ തല-
ചായ്ച്ചു നിൽക്കവേ, ശ്രമതാന്തമാം പദങ്ങളെ,
ആദ്യമായ് കാണുന്നപോൽ കൺകളാൽ തഴുകുന്നു,
കണ്ണുനീരിനാൽ സ്നേഹലേപനം തൂകീടുന്നു.
എത്രമേൽ സ്വയംജ്വലിച്ചെരിഞ്ഞുതീർന്നീടിലും
മൺചെരാതിനെ മറന്നീടുമോ തിരിനാളം?!
ദൂരതീരങ്ങൾ തേടിയകന്നേപോയീടിലും
സുമസൗരഭം തേടി മാരുതൻ വരില്ലയോ!

                                                                                         (ഒക്ടോബര്‍ 2013)

Wednesday 9 October 2013

ദുർഗ്ഗാർച്ചന


ഗൗരീ, മഹാദേവനർദ്ധാംഗിനീ ശ്വേത
വർണ്ണേ മധുസ്മേര മുഗ്ധാംഗിനീ,
സൗമ്യേ,  ചിദാനന്ദരൂപിണീ, സുന്ദരീ,
കാലാതിവർത്തിനീ, സൂര്യപ്രഭേ,

ഹേ, ദേവി, നിൻ മന്ദഹാസമാം കൗമുദീ
കാരുണ്യവർഷം ചൊരിഞ്ഞിടുമ്പോൾ,
ശാരദേ, ശാരദാകാശത്തിലമ്പിളി
ലജ്ജയാലത്രേ മുഖം കുനിപ്പൂ!

ഹേമാംബരേ, കാമരൂപിണീ,യീനഭോ-
മണ്ഡലം നിന്റെ ലലാടദേശം!
സൂര്യഗോളം വിളങ്ങുന്നു നിൻ ഭ്രൂമദ്ധ്യ
സിന്ദൂരമായ് സർവ്വശക്തിപ്രദേ!

മോഹനാംഗീ നിന്റെ ലാസ്യമീ ഭൂഗോള
ജീവജാലങ്ങൾക്കു ജീവതാളം.
ദുർഗ്ഗേ കരാളികേ ഭദ്രകാളീ നിന്റെ
നൃത്തം ദ്രുതതാളമായിടുമ്പോൾ,
ബ്രഹ്മാണ്ഡമണ്ഡലം നിന്നു പ്രകമ്പനം
കൊള്ളുന്നു നീ തെല്ലടങ്ങുദേവീ!

ശങ്കരീ, സർവ്വാംഗസുന്ദരീ, ശ്യാമളേ,
ഇഷ്ടപ്രദായിനീ, പേലവാംഗീ,
നിന്മുടി പാറിപ്പറക്കാതെ, നിൻ തുട
തുള്ളാതെ,നിൻ നാവു നീട്ടിടാതെ,
ഭദ്രേ, സുനേത്രേ, സുമംഗലേ, നീ ഘോര
രൂപം ത്യജിക്കൂ കലിയടക്കൂ.

കാളീ, മഹാഘോരരൂപിണീ, ഭൈരവീ
ചണ്ഡചാമുണ്ഡികേ, ശ്യാമവർണ്ണേ,
നീ ശിവകാമിനി ശക്തിയാകൂ സർവ്വ
ഭൂതജാലത്തിനും മുക്തിയാകൂ.

പർവ്വതനന്ദിനീ, ദുർമ്മദഹാരിണീ
സർവ്വാർത്ഥ സാധികേ, മോക്ഷപ്രദേ,
നിന്മുഖാംബോജം പ്രഫുല്ലമായ് സൗഭാഗ്യ
രേണുക്കളുള്ളിൽ പതിച്ചിടേണേ.

രുദ്രേ, മഹാശക്തിശാലിനീ, ത്രൈലോക്യ
ഭാവികേ,  നിത്യേ, നിനക്കഞ്ജലി,
ഹേജഗത്കാരിണീ,  സർവ്വാംഗഭൂഷിണീ,
നാദാത്മികേ, ജഗദംബ ദേവീ,

ലാസ്യസമ്മോഹനം നിൻ പദേ ഞങ്ങളി-
ന്നർച്ചനാപുഷ്പങ്ങളായിടുന്നു!
ദിവ്യപ്രഭാമയീ ഹേ ശിവാനീ നിന്റെ
തൃക്കടാക്ഷങ്ങൾ പൊഴിക്കുകമ്മേ..

(സെപ്തംബര്‍ 2013)


Tuesday 1 October 2013

മുഖം*

മുഖം 

1.

കാണാൻ തരക്കേടില്ലാത്ത ഒരു  മുഖം
എനിക്കുണ്ടായിരുന്നു.
പൊട്ടണിയിച്ചും, മഷിയെഴുതിയും,
ചായം പുരട്ടിയും,
ഞാനതിനെ
 കൂടുതൽ സുന്ദരമാക്കി വച്ചിരുന്നു.

വിവാഹം കഴിഞ്ഞ് പിറ്റേന്ന്
എന്റെ കാന്തൻ
തേനിൽകുഴച്ചു മൊഴിഞ്ഞു.
"പ്രിയേ, നിനക്കിനി എന്തിന്
സ്വന്തമായൊരുമുഖം!
നമുക്കു രണ്ടാൾക്കും കൂടി ഒന്നു പോരേ?
വേണ്ടപ്പോഴൊക്കെ എന്റേതെടുക്കാമല്ലൊ"
എന്റെ ഉള്ളൊന്നു കാളി.
എങ്കിലും നല്ലൊരു ഭാര്യയാവേണ്ടേ?
കുടുംബിനിയും........

പിന്നീട് മുഖമില്ലാത്ത എനിക്കു
എപ്പഴോ
ഒരു മകൾ പിറന്നു.
.പൊട്ടണിയിച്ചും, മഷിയെഴുതിയും,
ചായം പുരട്ടിയും
 ഞാനവളെ കൂടുതൽ  സുന്ദരിയാക്കി
അവൾ വളർന്നു........
"അമ്മയ്ക്കെന്തിനാ വേറിട്ടൊരു ശബ്ദം?
ഞാനില്ലേ, അച്ഛനില്ലേ"!!
വേണ്ടപ്പോഴൊക്കെ ഞങ്ങൾ പറയുന്നുണ്ടല്ലൊ!!
 പൊള്ളിപ്പോയി എനിക്ക്.
എങ്കിലും നല്ല അമ്മയാകണ്ടേ?..............

കാലം പോകെ,
ഒരു തുലാവർഷത്തിന്റെ ഇടികുടുക്കത്തിൽ,
മിന്നലിന്റെ ജാലവിദ്യയിൽ,
മുരിക്കുമരത്തിന്റെ ചുവട്ടിൽ
ആടുതീറ്റി നിന്ന എനിക്കു
ബോധോദയമുണ്ടായി.
സങ്കടത്തിന്റെ സുതാര്യമായ
പോളിത്തീൻ കവറിൽ പൊതിഞ്ഞ്,
കുഴിച്ചുമൂടിയ മുഖവും സ്വരപേടകവും
ഒഴുകിമാറിയ മണ്ണിൽക്കിടന്ന്
എന്നെനോക്കിച്ചിരിച്ചു

2.

ഇറയത്തോടിക്കയറിയ എന്നെക്കണ്ട്
ഭർത്താവ്  ചോദിച്ചു
'ആരാണു നീ"?
ഞാൻ മുഖമുയർത്തിനോക്കി.
മിണ്ടാതെ നിന്ന എന്നോടു
മകൾ അലറി.
"ആരാണു നിങ്ങൾ"?
ഞാൻ നെഞ്ചുപൊട്ടിവിളിച്ചു
കണ്ണുപൊത്തി,ചെവിപൊത്തി
അവർ അകത്തേയ്ക്കോടി.
വാതിലുകളും ജനാലകളും
കൊട്ടിയടഞ്ഞു.

കോരിച്ചൊരിയുന്നമഴയത്ത്,
മുഖം ഉയർത്തിപ്പിടിച്ച്,
ഉറക്കെ സംസാരിച്ച്,
 ഞാൻ നടന്നുകൊണ്ടേയിരുന്നു.....

(നവംബര്‍ 2013)

Saturday 28 September 2013

പടുകുരുപ്പ്

പടുകുരുപ്പ്

നിന്റെ മുറ്റത്തിന്റെ ഒരു ഒഴിഞ്ഞ കോണിൽ
ആരും ശ്രദ്ധിക്കാതെ ഞാൻ
പടുമുള മുളച്ചിട്ട് 
കുറച്ചായി.

താലോലിച്ചു വഷളാക്കിയ,
വിളറിച്ചടച്ചകുഞ്ഞുങ്ങളെ
'ഉന്തുവണ്ടി'യിലുന്തുന്ന അമ്മമാർ,
കറുത്തുതുടുത്ത, എണ്ണതൊട്ടെടുക്കാവുന്ന,
തെരുവുമക്കളെ നോക്കി 
നെടുവീർപ്പിടുന്നപോലെ,
തട്ടുതട്ടായി ഉയരംവച്ചു്,
വണ്ണിച്ചു് വളരുന്ന എന്നെ
പാളി  നോക്കി
നിന്റെ  ഇറക്കുമതിപ്പച്ചകളെ
നീ ആഞ്ഞു ചുംബിക്കുന്നതുകണ്ട്
ഞാൻ കണ്ണിറുക്കിച്ചിരിച്ചു.

കാലം പോകെ ഞാൻ നിനക്കു മേൽ 
പടർന്നു.
എന്റെ ചുംബനങ്ങൾ 
എന്നും നിന്റെ മുറ്റത്തു വാടിക്കിടന്നു.
എന്റെ തണലിൽനിന്നു 
നിന്റെ കനവുകൾ 
ചിറകുവച്ചു പറന്നു.

പിന്നെ എപ്പോഴാണ് നീ 
മുറിച്ച് നിരപ്പാക്കിയ തൂവലുകളും, 
വെള്ളം തൊടാതെ അലക്കിത്തേച്ച
വാക്കുളുടെ പടപടപ്പും,
ചിലന്തിവലയിൽ ഊഞ്ഞാലുകെട്ടുന്ന 
മോഹങ്ങളുമായി   വന്നതു്!

വന്നോ എന്ന് കിളിവാതിലിലൂടെ
ഒന്നെത്തിനോക്കിയതിനാണോ
നീ എന്നെ വേരുമാന്തിമുടിച്ചത്?
                                                                          (സെപ്തംബര്‍ 2013)




Wednesday 25 September 2013

പ്രണയപർവ്വം

പ്രണയപർവ്വം

എന്നോടു പ്രണയം എന്നു നീ പറഞ്ഞു.
എന്താണ് പ്രണയം എന്നറിയാതെ.
കുറഞ്ഞപക്ഷം എന്തല്ല പ്രണയം
എന്നെങ്കിലും അറിയാതെ.
ഞാനുമായി പ്രണയത്തിൽ അകപ്പെട്ടു
എന്നു നീ സുഹൃത്തുക്കളോട്.
അതിനു് പ്രണയമെന്താ ഒരു കെണിയോ
പെടാനും അകപ്പെടാനും!!
പ്രണയത്തിൽ വീണു എന്നും നീ
പ്രണയം അഗാധ ഗർത്തമോ!

പ്രണയത്തിലാവുകയല്ല,
പ്രണയമാവുകയാണ് വേണ്ടത്.
ഒരു നദിയാണ്  പ്രണയം
നദിപോലെയല്ല.
അതങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും.

നദികൾ കടലിനെ ലക്ഷ്യമാക്കി
ഒഴുകുന്നു എന്നു കവികൾ.
അവരെന്തറിഞ്ഞു?
ശുദ്ധനുണയാണത്.
ഒരു തുള്ളിയായി നാം
 അതിനോടു ചേരുകയാണു വേണ്ടത്.
അപ്പോൾ നാമും അതാവും.
ഒഴുകുന്ന, ഒഴുകിക്കൊണ്ടേയിരിക്കുന്ന
ഒരിക്കലും വറ്റാത്ത ഒരു നദി.
ഹൃദയമാണതിന്റെ ഉറവ.
അതിനു ലക്ഷ്യമില്ല.
ഉണ്ടായിരുന്നെങ്കിൽ കടലിലെത്തുന്ന നദി
അതോടെ തീർന്നു പോയേനെ.
എന്നെന്നേയ്ക്കുമായി നിശ്ചലമായ
 ഒരു ജലാശയമായേനെ.

എന്നെവിവാഹം ചെയ്യാമെന്നു നീ.
എവിടെ വേണമെങ്കിലും ആണയിടാമെന്നും.
എത്ര ചെറുതാകുന്നു നീ!
അതാണ്പ്രണയത്തിന്റെ ലക്ഷ്യമെന്നു  കരുതിയോ!!

കടലിലെത്തിയിട്ടും എന്തിനാണ്
നദി
പിന്നെയും പിന്നെയും ഒഴുകിക്കൊണ്ടിരിക്കുന്നത്?
അതുതന്നെയാകുന്നു ഞാനും.
പ്രണയിച്ചുകൊണ്ടേയിരിക്കും.
അതിനുവേണ്ടിയാണെന്റെ ജന്മം.
എവിടെയെങ്കിലും എത്തുക എന്നതു്എന്റെ കാര്യമല്ല.

നീ നദിയിലൂടെ ഒരു നിശ്ചിതദൂരം
യാത്ര ചെയ്യുന്ന സഞ്ചാരി.
ലക്ഷ്യമെത്തിയാൽ
കരയ്ക്കിറങ്ങി നിന്റെ വഴിക്കു പോകും.
നദിയിൽ നനഞ്ഞ് നദിയാകാൻ പിന്നെ നീ വരില്ല.
ഞാനോ ചിരപ്രണയമാകുന്നു.
ഹൃദയം നിലയ്ക്കുന്നതുവരെ
ഒഴുകിക്കൊണ്ടേയിരിക്കും.
ഹൃദയത്തിൽനിന്നുദിച്ച്
തിരികെ ഹൃദയത്തിൽത്തന്നെ എത്തുന്ന നദി.
ഒരിക്കലും ഒഴുകി നിലയ്ക്കാത്ത,
എവിടെയും എത്തിച്ചേരാത്ത ഒരു നദി.

പ്രണയം ഒരു നടപ്പാതയോ
ചവിട്ടുപടിയോ അല്ല.
ഒരു കേവലാവസ്ഥയത്രേ!
ഒരിക്കൽ അതിലെത്തിയാൽ
അതിൽത്തന്നെ തുടർന്നുകൊണ്ടേയിരിക്കും.
പ്രണയം സമാധിയും മുക്തിയുമത്രേ.

(സെപ്തംബര്‍2013)





Saturday 21 September 2013

മരുഭൂമികൾ ഉണ്ടാകുന്നത്.......


മരുഭൂമികൾ ഉണ്ടാകുന്നത്.......

എന്റെയുള്ളിൽ ഒരു മരുഭൂമിയുണ്ട്;
പഥികരെ മരീചിക കാട്ടി
വഴിതറ്റിച്ച്,
പ്രതീക്ഷകൾ ഊട്ടി വളർത്തി,
കവർന്നെടുത്ത് ചണ്ടിയാക്കി,
വലിച്ചെറിയുന്ന ഒരു മരുഭൂമി.

എന്നിലൂടെ കടന്നുപോകുന്നവർ,
സ്നേഹം വറ്റി,
നിർജ്ജലീകരിക്കപ്പെട്ട്,
ആത്മാവിൽ ഉണങ്ങിപ്പോകുന്നു.

രാത്രിയിൽ പുതയ്ക്കാൻ
ഇറ്റു സ്നേഹമില്ലാതെയല്ലെ
പകലൊക്കെ ഞാൻ ചുട്ടുപൊള്ളുന്നത്!

എന്നിലൊഴുകി മരിച്ച നദികൾ ,കടലുകൾ,
മഹാസമുദ്രങ്ങൾ.........
എല്ലാം കുടിച്ചു വറ്റിച്ചിട്ടും
ഞാൻ വരണ്ടിരിക്കുന്നു.

ആരൊഴുകി നിറയുമെന്നിൽ!
ഒരിക്കൽ കടലായിരുന്ന കരളാണ്
മരുഭൂമിയായിരിക്കുന്നത്.
ചൂളം കുത്തുന്ന മണൽക്കാറ്റുകളിൽ
പഴയതിരമാലകൾ ഇടയ്ക്കിടയ്ക്കു
ഓർമ്മ പുതുക്കാൻ എത്താറുണ്ട്.

പ്രണയികളുടെ കണ്ണുകളിലെ
നക്ഷത്രങ്ങൾ കരിഞ്ഞൊടുങ്ങി
വലിയ ഗർത്തങ്ങളാകുന്നത്
എന്റ മാറിലാണ്.
വിരഹം നിഴൽ തീർത്ത് മോഹിപ്പിക്കുന്നതും
മറ്റെവിടെയുമല്ല.

ആരു പൂത്തുനിറയുമെന്നിൽ!
ഒരിക്കൽ പൂങ്കാവനമായിരുന്ന മനസ്സാണ്
പൊള്ളിത്തിണർത്തു കിടക്കുന്നത്.
കള്ളിച്ചെടികൾ പഴയ ഓർമ്മയിൽ
ഇടയ്ക്ക് പുഷ്പിക്കാൻ ശ്രമിക്കാറുണ്ട്.
ചാപിള്ളകൾ പോലെയുള്ള പൂക്കൾ!

എന്റെയുള്ളീൽ ഒരു മണൽക്കാട്
വാപിളർന്നിരിക്കുന്നു;
ഇരയെ കെണി വച്ച് പിടിക്കുന്ന
 ഒരു തരിശ്.




ഗാന്ധി

ഗാന്ധി

ബന്ദിയാകുന്നുവോ ഗാന്ധി, കറൻസിയിൽ
സന്ധി ചെയ്യുന്നുവോ ഗാന്ധി?
 ഡോളറിൻ ഹുക്കിൽ കൊളുത്തിയൊരൂഞ്ഞാലു
പൊട്ടി വീഴുന്നുവോ ഗാന്ധി?
ദണ്ഡി, 'ഹരി'ജനം,'ഹിന്ദു'സ്വരാജ് എന്തു
വർഗ്ഗീയവാദിയീ ഗാന്ധി!

"ഗാന്ധിയെപ്പോലെന്റെ കൊച്ചുമോനാകണം"
മുത്തശ്ശി ചൊല്ലുന്നുറക്കെ.
തീർത്തും വിനീതനായ് മേൽ വസ് ത്രമൂരുന്നു
നെഞ്ചുകാണിക്കുന്നു പേരൻ.
കൈക്കരുത്തേറ്റണം ചർക്ക നൂറ്റീടുവാൻ
ഡംബെൽസെടുക്കുന്നു ധീരൻ.

ആഴ്ചയിലൊന്നു നാം ഗാന്ധിയെയോർക്കണം
നാടിന്റെ ഖ്യാതി പരത്താൻ.
ഖാദികൊണ്ടാവണം കൗപീനധാരണം
ഗാന്ധിയന്മാർ വിധിക്കുന്നു.

ബാപ്പു മരിച്ചെങ്കിലെന്ത്? പെരുകുന്നി-
'താശ്രമം ബാപ്പു'മാർ നീളേ.
സത്യഗ്രഹാഗ്നിയിൽ കാലുവെന്തോടിയ
വൈദേശികശ്വാനവൃന്ദം,
വീണ്ടുംതിരിച്ചെത്തിയോരിയിട്ടാർക്കുന്നു
വീറോടെ 'മാളു'കൾ തോറും.

ദണ്ഡിയിൽ നീറ്റിയോരുപ്പിന്നുറപോലെ
കെട്ടുവോ ഗാന്ധിമൂല്യങ്ങൾ!
ആഗോളചണ്ഡവാതങ്ങളിൽ വേരറ്റു
വീണുപോകുന്നുവോ ഗാന്ധി!
ഇൻഡ്യതൻ പുണ്യം സ്വരൂപിച്ചഗാന്ധിയിൽ
പുണ്ണുപോൽ നീറുന്നിതിൻഡ്യ

ബന്ദിയാകുന്നുവോ ഗാന്ധി, കറൻസിയിൽ
സന്ധി ചെയ്യുന്നുവോ ഗാന്ധി?

                                                                                                                                                                                                          ( സെപ്തംബര്‍2013)

























Wednesday 11 September 2013

നാല്പതിലെ സ്ത്രീ


നാല്പതിലെ സ്ത്രീ


ചാന്തിനും ചമയങ്ങൾക്കും
ചന്തം തീരെ പോര.
മലമുകളിലേയ്ക്കു കയറുന്ന
പാതയിലെ വളവുകൾ 
നിവർന്നു തുടങ്ങി.
ഇലകൊഴിയുന്ന മരങ്ങൾ
മാത്രമേ ഇപ്പോൾ കുന്നിന്മുകളിലെ കാട്ടിൽ ഉള്ളൂ .
നദികൾ വറ്റിത്തുടങ്ങിയിരിക്കുന്നു .
എങ്കിലും രണ്ടു തെളിനീരുരവുകൾ
ചെറുചാലായി ഒലിക്കുന്നുണ്ടെപ്പോഴും .
മണ്ണിടിഞ്ഞ് നിരക്കുന്ന
മലമുകളിൽ വലിഞ്ഞുകേറി താഴേക്കു നോക്കുമ്പോൾ
പൂനിറഞ്ഞ താഴ് വരകൾ നാലുചുറ്റും.
തുറന്ന ചിരിയിൽ മറഞ്ഞിരിക്കുന്ന അസൂയയുടെ വിഷപ്പല്ല് .
വഴിമാറിയൊഴുകാൻ കൊതിക്കുന്ന പുഴ .
പൊലിപ്പിച്ചെടുത്ത ആസക്തിയുടെ ഫണം .
ഞാണിൻ മേൽക്കളിയിൽ ബാലൻസ് തെറ്റുന്ന ഹോർമോണുകൾ .
രാസവളമിട്ടു കൊഴുപ്പിച്ച കുലവാഴ !
എരിമൂത്ത ഒരു ഇളം ചുവപ്പൻ
ചീനമുളക്!


                                                                (സെപ്തംബര്‍ 2013)

സു ' രതം'*

സുരതം

ഓരോ വായനയും
ഓരോ ആവാഹിക്കലാണ്.
ഓരോ ചൊല്ലലും 
ഓരോ ലാളനയാണ്.

നിന്റെ വാക്കുകളിൽ 
വാൾത്തലയുടെ സീൽക്കാരം,
എന്റെ  ശ്വാസവേഗം കൂടുന്നു.
കോശങ്ങൾ തോറും
പുതിയ സൗരയൂഥങ്ങൾ വിരിയുന്നു
ഉള്ളുപൊട്ടിയൊലിക്കുന്ന ഉറവക്കണ്ണുകൾ
എന്നെ അടിമുടി ആർദ്രയാക്കുന്നു.
എന്റെ നാവിൻ തുമ്പ്,
നിന്റെ വാക്കുകളിൽ വിളയാടുമ്പോൾ
അവ തിടം വച്ചുദ്ധരിക്കുന്നതും,
ആത്മാവിന്റെ ലോലചർമ്മം
ഭേദിക്കപ്പെടുന്നതും,
സുഖമൂർച്ഛയുടെ പരമ്യത്തിൽ
ഞാനറിയാതെ പോകുന്നുവോ!

നിന്റെ മേച്ചിൽപ്പുറങ്ങളിൽ,
എന്റ നഖദന്തക്ഷതങ്ങൾ,
അലഞ്ഞുതിരിയുന്ന ആട്ടിൽ കുട്ടികൾ!
മുറുകുന്ന താളത്തിന്റെ ഉച്ചസ്ഥായിയിൽ
നിന്റെ വാക്കുകൾ എന്റെ ബോധത്തിലേക്ക്
രസം വമിച്ചു തളർന്നു പോകുന്നു.
അടുത്ത തലോടലിൽ
'ഉത്തുംഗഫണാഗ്ര'വുമായി വീണ്ടുമുണർന്ന്
ആത്മാവിനെ ദംശിക്കാൻ!

( രതി എന്നാല്‍ താല്പര്യം .സുരതം സുഷ്ടുവായ രതിയോടു കൂടിയത്,ഏറ്റവും താല്പര്യത്തോടെ അനുഷ്ഠിക്കപ്പെടേണ്ട പ്രക്രിയ.ശരിയായ,   ഏറ്റം ഉയർന്ന, ഒരു താല്പര്യത്തിന്റെ തലം വായനക്കാരനിൽനിന്നു് ആവശ്യപ്പെടുന്നു.കാവ്യവും സഹൃദയനും ചേരുന്ന ഒരു സുരതക്രിയ)

(ഒക്ടോബര്‍  2013)

Tuesday 10 September 2013

രാധാമാധവം*


രാധാമാധവം

മലയിറങ്ങിച്ചുരമിറങ്ങി-
ച്ചാരുചന്ദനഗന്ധമോടെ,
അലസകേളീനടനമാടും
അളകനിരകൾ തഴുകി മെല്ലെ,
ചന്ദനക്കുറിചേർന്ന തിങ്കൾ
ക്കലവിരിഞ്ഞൊരു നെറ്റിമേലെ,
പ്രഥമചുംബനമുദ്രചാർത്തി
മറഞ്ഞുപോയി വികാരലോലൻ,
രാഗതീവ്രതയാർന്ന മന്ദസ-
മീരണൻ മൃദുഹാസമോടെ.

ശ്യാമഹരിതവനത്തിലെ മദ-
ഗന്ധമാർന്ന സുമങ്ങളാൽ
അതിനിഗൂഢലതാനികുഞ്ജ
രഹസ്സമാഗമവേദിക
ഹൃദയഹാരിതയോടെ ചമയി-
ച്ചാരിലേ മിഴിനട്ടുനീ!
****************************
പദമളന്നനുരാഗ വേപഥു
ഗാത്രിയായ് മുഖപടമണിഞ്ഞും,
നിടിലസ്വേദപരാഗവും ജല
കണികമിന്നിയ മിഴികളുമായ്,
നീലലോല നിശയിഥിൽ
മഞ്ഞലകളൂർന്നു നിലാവണിഞ്ഞും,
ഇരുളുതിങ്ങും മുടിയഴിഞ്ഞുട-
യാട തെല്ലൊന്നൂർന്നുലഞ്ഞും,
വന്നു നിൽക്കുകയാണു പർണ്ണ
നികുഞ്ജമെത്തി മനോഹരാംഗാ!

തുടുവിരൽത്തുമ്പൊന്നുയർത്തി
തിലകമൊന്നു പതിച്ചിടു നീ,
ചിരസുമംഗലിയായിമഞ്ഞിൻ
മന്ത്രകോടി പുതച്ചു നിൽക്കാൻ.
സുമസുഗന്ധമണിഞ്ഞ കാറ്റായ്
നിന്നിലൊഴുകിനിറഞ്ഞുതൂകാൻ.
ജന്മമെത്ര കഴിഞ്ഞിടേണം
ഇനിയുമെത്രകിനാവു ദൂരം!!

ഒക്ടോബര്‍2013)

Wednesday 4 September 2013

അവസ്ഥാന്തരം

ആരൊഴുകി നിറയുമെന്നിൽ !
ഒരിക്കൽ കടലായിരുന്ന 
കരളാണ് 
ഇന്ന്
മരുഭൂമിയായിരിക്കുന്നത്.

'പെണ്‍കുട്ടി'





എന്നെ ഭംഗിയിൽ കോർത്ത്
കഴുത്തിലണിയാതെ
അമ്മ ചെപ്പിലടച്ച് കാത്തു.
പിന്നീട് ആർക്കൊക്കെയോ
പൊട്ടിച്ച് വഴിവാണിഭത്തിനു
നിരത്താൻ...


                                                   (സെപ്തംബര്‍ 2013)

Saturday 31 August 2013

പുതിയ പാഠം*

പുതിയ പാഠം


എന്റെ നെഞ്ചു നെരിപ്പോടാക്കി
 ദുഃഖത്തിൻ കനലൂതിയുണർത്തി
നിന്റെ കിനാവുകളൂഷ്മളമാക്കീ ഞാൻ.

കൂർത്ത വാക്കിൻ
 കുപ്പിച്ചില്ലുകൾ
ചിതറിയ വീഥിക്കിരുപുറമെന്നും
മുള്ളുവിടർത്തീ
കള്ളിപ്പൂച്ചെടികൾ.

ഹൃദയം കീറിയ പ്രണയവടുക്കൾ
കണ്ണീരുപ്പുപുരട്ടിയുണക്കി
നിനക്കശിക്കാൻ
വിഭവമൊരുക്കീ ഞാൻ.

ചോരമണത്തിട്ടാർത്തിയൊലിക്കും,
ചങ്ങല പൊട്ടിച്ചോടാൻ വെമ്പും,
കൊഴുത്തുകുറുകിയ വേട്ടപ്പട്ടികളെ,

മദിച്ചടുത്ത കൊടുങ്കാറ്റായി,
ദുരയുടെ പൂട്ടുതുറന്നതുപോലെ,
 നായാടാനായഴിച്ചുവിട്ടൂ നീ.

അവയ്ക്കു പല്ലിൻ മൂർച്ചയളക്കാൻ,
കുടൽ കടിച്ചു കുടഞ്ഞു രസിക്കാൻ,
ദ്രവിച്ച കരളിൻ ഭിത്തിതുരന്നെൻ
തകരപ്പെട്ടിയിൽ  പൂട്ടി മുറുക്കിയ
തണുത്ത സ്വപ്നങ്ങൾ,
തുറന്നുവിട്ടൂ ഞാൻ.

കണ്ണും കാതും കൊട്ടിയടച്ചെൻ
മുഖം കുനിച്ചും ബുദ്ധി മരച്ചും
മെഴുകിയ തിണ്ണയിൽ
തണുത്തിരിപ്പൂ ഞാൻ.

വലിച്ചിഴച്ചും കുടഞ്ഞെറിഞ്ഞും
 കടിച്ചു കീറട്ടെ.
സ്വപ്നശതങ്ങൾ പൂത്തൊരു ഹൃദയം
ചിതറി നുറുങ്ങട്ടെ.
രുധിരകണങ്ങൾ തെറിച്ചുവീണീ
മണ്ണു ചുവക്കട്ടെ.

ഇടയ്ക്ക കൊട്ടിപ്പാടുന്നൂ കവി
നാട്ടു നടപ്പത്രേ .
ഊട്ടിയ കയ്യ്യ്യിൽ കൊത്തി രസിപ്പതു
നാട്ടു നടപ്പത്രേ!
ഇന്ദ്രിയമഞ്ചും തുറന്നു വച്ചതു
 കണ്ടു പഠിച്ചോളൂ!!

                                                                                            (ആഗസ്റ്റ്‌ 2013)

Saturday 24 August 2013

മഞ്ഞു പെയ്യുംപോലെ

മഞ്ഞു പെയ്യുംപോലെ

ഓർമ്മ മൂടിയ മഞ്ഞുപാളികൾ 
തെന്നിനീങ്ങി വിലോലമായ്,
അന്തിവാനം നിറഞ്ഞു തിങ്ങിയ 
മേഘമാലകൾ മാഞ്ഞുപോയ്,

നീലരാവിൽ നിറഞ്ഞു തൂവിയ 
വെണ്ണിലാവിന്റെ തുള്ളികൾ,
നിന്നു പെയ്യുകയാണു ജീവനിൽ
പൂർവ്വജന്മസ്മൃതികൾ പോൽ.

മഞ്ഞുതുള്ളികൾ പോലെ നിൻസ്വരം

സ്നേഹസാന്ദ്രം സുധാമയം
പാറി വീഴുകയാണ് പുഞ്ചിരി
തൂകി നിൽക്കുമീ പൂക്കളിൽ

രാഗലോലനായ് ഏകനായ്പർണ്ണ

ശാലയിൽ കാത്തു നിന്നു നീ
സ്വപ്ന നൂപുരം ചാർത്തിയെൻ പദം
നൃത്തമാടി നിൻ നിദ്രയിൽ,

ചില്ലുജാലകത്തിന്നുമപ്പുറം

പെയ്യുമീ രാഗമാരിയിൽ
രണ്ടു തുള്ളികളായി മാറി നാം 
ഒന്നു ചേർന്നു മറഞ്ഞു പോയ് .......

                                                 (ആഗസ്റ്  2013)

"സ്നേഹത്തിന്റെ ഇലഞ്ഞിപ്പൂക്കൾ"

Geetha Thottam
27 August 2013 at 20:13 · 
തൽക്കാലം ഇവിടെ അവസാനിപ്പിക്കുകയാണ് 
ഇത് നീണ്ട കുറിപ്പാണ് .....
പറയത്തക്ക അസുഖങ്ങളൊന്നും 
അപ്പച്ചനു വന്നതായി 
എന്റെ ഓർമ്മയിൽ ഇല്ല .
ഒട്ടും തടിച്ച 
ശരീരപ്രകൃതി അല്ലായിരുന്നു. 
ഞാൻ കുഞ്ഞായിരുന്നപ്പോൾ മുതൽ ആൾടെ മുടിയെല്ലാം വെളുത്തതാണ് . ഏതാണ്ട് കരുണാകരന്റെ ഒരു ലുക്ക് .
84- മത്തെ വയസ്സിൽ ഒന്ന് വീണു . ഒരു ഫ്രാക്ചർ ഉണ്ടായി . സർജറി വേണ്ടിവന്നു 
മുട്ടുചിറ Holy Ghost Hospital ൽ ആയിരുന്നു .
അന്ന് ജെയിംസ് അമേരിക്കയിൽ ആണ് . എല്ലാ ദിവസവും ഞാൻ സ്കൂളിൽനിന്ന് നേരെ ആശുപത്രിയിലേയ്ക്ക് പോകും . ഒരു മണിക്കൂർ എങ്കിലും അവിടെ ചെലവഴിക്കും .
ഒന്നിരാടം ദിവസങ്ങളിൽ വീട്ടിൽ വന്നു മക്കളെ കൂട്ടി പോകുമായിരുന്നു . 
അവര് വേറെ പള്ളിക്കൂടത്തിലാ പഠിച്ചിരുന്നെ .
ഇലഞ്ഞിയപ്പച്ചനെ അവർക്ക് വലിയ ഇഷ്ടമായിരുന്നു. 
അങ്ങനെ ആശുപത്രിയിൽ വൈകുന്നേരം എല്ലാരും കൂടി ഒരു ചായകുടിയും അല്പസ്വല്പം തമാശകളും . 
അമ്മയ്ക്കും ഞാൻ ചെല്ലുന്നത് ഒരാശ്വാസമായിരുന്നു. 
നാലു പെണ്‍മക്കളിൽ ഞാൻ മാത്രമേ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ . 
ചേച്ചിമാർ മൂന്നു പേരും പുറത്തായിരുന്നു. ഇപ്പൊഴുമതേ. 
മൂത്ത ചേച്ചി പൂനയിൽ ,
മറ്റു രണ്ടുപേരും വിദേശത്തും. 
അമ്മയ്ക്ക് സഹായത്തിനു അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചി ആശുപത്രിയിൽ ഉണ്ടായിരുന്നു. ഒരുദിവസം വൈകുന്നേരം ഞാൻ ചെല്ലുമ്പോൾ തെയ്യാമ്മച്ചേച്ചി പറഞ്ഞു "എന്റെ കുഞ്ഞുമോളെ 
ഈ ചിറ്റപ്പനെക്കൊണ്ട് ഒരു രക്ഷേമില്ല, ഷേവു ചെയ്യാൻ പറഞ്ഞ് പറഞ്ഞ് എളേമ്മ മടുത്തു" എന്ന് . 
ഞാൻ റൂമിൽ ചെല്ലുമ്പോൾ 
മുഖം വീർപ്പിച്ചു അമ്മയും 
ഒരു കള്ളച്ചിരിയും ചിരിച്ച് അപ്പച്ചനും ഇരിപ്പുണ്ട് . 
ആശുപത്രിയിലെ സിസ്റർ മാരുടെ 
കാലു പിടിച്ച് അമ്മ ഏർപ്പാടാക്കിയ ബാർബർ വന്നപ്പോൾ 
ഷേവ് ചെയ്യണില്ലെന്നും പറഞ്ഞ് 
പാർട്ടി തിരിച്ചയച്ചു.
പണ്ടു മുതലേ അമ്മയും അപ്പച്ചനും പിണങ്ങാറുള്ള ഒരു അന്താരാഷ്ട്ര 
പ്രശ്നമത്രെ ഷേവിങ്ങ് !!
പിറ്റേന്നു ഞായറാഴ്ച, 
അച്ചൻ കുർബാന കൊണ്ടുവരും 
അപ്പച്ചനെ സുന്ദരനാക്കണം എന്ന അമ്മയുടെ ആഗ്രഹം തികച്ചും ന്യായമാണെന്ന് എനിക്കും തോന്നി.
ലേശം താടിയുള്ള അപ്പച്ചനെയാണ് എനിക്കും ഇഷ്ടം എന്ന്
ഞാനും അപ്പച്ചനും തമ്മിലുള്ള ഐക്യദാർഢ്യം തൽക്കാലം ഞാനങ്ങു മാറ്റി വച്ചു. 
ചേച്ചിയെക്കൊണ്ട് താഴത്തെ കടയിൽനിന്നു റേസർ മേടിപ്പിച്ച് സാരിത്തുമ്പൊക്കെ എടുത്തുകുത്തി ഞാനൊരു പിടിപിടിച്ചു . 
ഒന്നും മിണ്ടാതെ പാവം അനുസരണക്കുട്ടിയായി 
പൊക്കിവച്ച തലയിണയിൽ ചാരിക്കിടന്നു . ഇരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു . 
ഒരു അരമുക്കാൽ മണിക്കൂർ നേരം അദ്ധ്വാനിച്ചു 
ഞാൻ ആ മുഖം ഒന്ന് വെട്ടിത്തെളിച്ചു. 
ഒരു സ്റ്റൈലൻ മീശയും സ്ക്വയർ കൃതാവും ഫിറ്റ്‌ ചെയ്തു. 
അവസാനം കണ്ണാടിയിൽ
മുഖം കാണിച്ചു കൊടുത്തപ്പോൾ 
ഒന്ന് തെളിഞ്ഞു ചിരിച്ചു. 
ഒപ്പം ഒരു കമന്റും
"നീ വാദ്ധ്യാരു പണി നിർത്തിക്കോ ഇതാ നിനക്ക് പറ്റിയ പണി " എന്ന് 
ഓ ആയ്ക്കോട്ടെ എന്ന് ഞാനും. 
പിറ്റേന്നു പിള്ളേരെയും കൊണ്ടുപോയി .
അപ്പച്ചനു ഒരു ചെറിയ ക്ഷീണം പോലെ തോന്നി . 
രാവിലെ കുർബാന സ്വീകരിച്ചു കുഴപ്പമൊന്നും 
ഇല്ല എന്ന് അമ്മ പറഞ്ഞു . ചായ വേണ്ടെന്നു പറഞ്ഞെങ്കിലും 
ഞാൻ ഗ്ലാസ് പിടിച്ചു കൊടുത്തു . മടികൂടാതെ എന്റെ കയ്യിൽ 
നിന്ന് മുഴുവനും കുടിച്ചു. 
അന്നെന്തോ അപ്പച്ചന്റെ 
അടുത്തുനിന്നു പോരാൻ തോന്നിയില്ല .
സന്ധ്യയായി കുഞ്ഞുങ്ങളെയും കൊണ്ട് 
ഇനിയും വൈകണ്ട എന്ന് അപ്പച്ചൻ തന്നെ 
ഞങ്ങളെ പറഞ്ഞയച്ചു.
അവര് രണ്ടുപേരും 
അപ്പച്ചന് ഉമ്മകൊടുത്തു പോന്നു .
എന്തോ 
എന്റെ കയ്യിൽ പിടിച്ചുരുന്ന ആ കയ്യ് വിട്ടുപോരാൻ 
തീരെ തോന്നിയില്ല . 
എങ്കിലും മനസ്സില്ലാമനസ്സോടെ 
മക്കളെയും കൂട്ടി വീട്ടിലേയ്ക്ക് പോന്നു. 
ആകെ ഒരു വല്ലായ്ക . 
അമ്മയുടെ കയ്യിൽ 
മൊബൈൽ ഫോണ്‍ ഒന്നുമില്ല 
. ലാന്റ് നമ്പരിൽ വിളിച്ചു .
കുഴപ്പമൊന്നുമില്ല എന്നുത്തരം .
ഒരുതരത്തിൽ നേരം വെളുപ്പിച്ച് മക്കളെ സ്കൂളിൽ പറഞ്ഞുവിട്ടു .
വീണ്ടും വിളിച്ചു. ഉറങ്ങുകയാണ് ഒരു
കുഴപ്പവും ഇല്ല എന്നു പറഞ്ഞു . ഞാൻവരട്ടെ എന്ന് 
വീണ്ടും ചോദിച്ചപ്പോൾ അമ്മ പറഞ്ഞു 
വെറുതെ ലീവ് കളയണ്ട വൈകുന്നേരം വന്നാൽ മതി എന്ന് 
ആ ധൈര്യത്തിൽ ഞാൻ ജോലിയ്ക്ക് പോയി .
ഒരു പതിനൊന്നു മണിയായപ്പോൾ ഓഫീസിലേയ്ക്ക്
ഒരുഫോണ്‍ .
അപ്പച്ചന് ഇത്തിരി കൂടതലാണ് ഹോസ്പിറ്റൽ ലേയ്ക്ക് 
വരണം . 
അതൊരു മെസ്സേജ് ആയിരുന്നു . മറ്റൊന്നും 
ചോദിക്കാൻ പറ്റിയില്ല . 
അപ്പോൾ തന്നെ
എന്റെ മനസ്സ് മരിച്ചു . 
എങ്ങനെയോ ഡ്രൈവ് 
ചെയ്ത് ഹോസ്പിറ്റലിൽ എത്തി . 
അപ്പോൾ അവര് പറഞ്ഞു അവിടെയില്ല കാരിത്താസ്
ലേയ്ക്ക് കൊണ്ടുപോയി. 
വലിയവായിലെ കരഞ്ഞുകൊണ്ടാണ്‌ 
വിറയ്ക്കുന്ന കൈകളോടെ ഞാൻ വീണ്ടും സ്ടിയറിംഗ് 
പിടിച്ചത് . 
ആങ്ങളമാർ രണ്ടുപേരും കാരിത്താസ് ഹോസ്പിറ്റലിൽ 
ജെയിംസ് നാട്ടിലില്ല . 
കൂടെവരാൻ ആരുമില്ല 
ഹെഡ് ലൈറ്റ് ഒക്കെ തെളിച്ചാണ് ഭ്രാന്തുപിടിച്ച് അന്ന് 
ഞാൻ വണ്ടിയോടിച്ചത് . 
എങ്ങനെ അപകടം കൂടാതെ 
അവിടെയെത്തി എന്ന് ഇന്നൂം എനിക്കറിയില്ല .
casuality യുടെ മുന്നിൽ തന്നെ 
ഇളയ 
ചേട്ടൻ ഉണ്ടായിരുന്നു. 
അകത്തൊരു കസേരയിൽ അവശയായി അമ്മയും. 
അപ്പച്ചനെ ventilator ൽ കിടത്തിയിരിക്കുകയാണ് . 
security യെ 
തട്ടിത്തെറിപ്പിച്ച് ഞാൻ ICU വിലേയ്ക്ക് 
ഓടി . 
തീരെ ദുർബലമായ ശ്വാസം മാത്രമായി 
മുക്കാലും ജീവനില്ലാതെ എന്റെ അപ്പച്ചൻ. എന്നെക്കാണുമ്പോൾ 
പതിവുള്ള കുസൃതിച്ചിരി മുഖത്തില്ല. കണ്ണു തുറന്ന് എന്നെ നോക്കുന്നുമില്ല .
വിങ്ങിപ്പൊട്ടാതിരിക്കാൻ പാടുപെട്ടു. പരമാവധി 
സംയമനം പാലിച്ചു ഞാൻ ചെവിയിൽ മുഖം 
ചേർത്ത് പല തവണ വിളിച്ചു. 
monitor ൽ 
കാണുന്ന വരകളിൽ ഒതുങ്ങുന്ന പ്രതികരണം .
കവിളിലൂടെ ചാലുതീർത്തൊഴുകുന്ന കണ്ണീർ 
ഉണങ്ങുന്നതുവരെ ഞാനവിടെ നിന്നു.
പിന്നെ അമ്മയുടെ അടുത്ത് ചെന്നിരുന്നു .
അപ്പച്ചൻ മരിക്കാൻ പോകുന്നു എന്ന് അമ്മയ്ക്ക് 
അറിയുമോ ആവോ? 
വല്ലാത്ത ശ്വാസം മുട്ടലും പതിവില്ലാത്ത ചുമയും അമ്മയ്ക്ക്. 
ഒറ്റ ദിവസം കൊണ്ടുണ്ടായ മാറ്റം !
അപ്പച്ചന്റെ കാര്യത്തിൽ ഇനി ഈശ്വരനു
മാത്രമേ എന്തെങ്കിലും ചെയ്യാനുള്ളൂ . അമ്മയെ 
ഇങ്ങനെ തനിച്ചാക്കാൻ വയ്യ . 
ഡോക്ടറെ കാണിച്ച് 
മരുന്ന് വാങ്ങി നിർബന്ധിച്ച് ചായയും കുടിപ്പിച്ചു.
വൈകുന്നേരമാകുന്നു 
കുഞ്ഞുങ്ങൾ പള്ളിക്കൂടത്തിൽനിന്നു വന്നുകാണും .
അടുത്തുള്ള ഒരു പയ്യനെ വിളിച്ച് അവരെ ഹോസ്പിറ്റലിൽ കൊണ്ടുവരാൻ ഏർപ്പാടാക്കി .
ഞാനും കുഞ്ചായനും ( ഇളയ ചേട്ടൻ ) കൂടി ഡോക്ടറെ കണ്ടു 
ഇനി പ്രതീക്ഷയ്ക്ക് വകയില്ല അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോളൂ എന്ന് അദ്ദേഹം പറഞ്ഞു . 
നിറഞ്ഞ കണ്ണുകളുമായി പരസ്പരം നോക്കാതെ ഞങ്ങൾ ഡോക്ടറുട മുറിവിട്ടിറങ്ങി .
ലണ്ടനിലുള്ള ചേച്ചിമാരെയും പൂനെയിലുള്ള ചേച്ചിയെയും വിവരങ്ങൾ ധരിപ്പിച്ചു . 
സന്ധ്യയായപ്പോൾ അമ്മയെ അപ്പച്ചന്റെ അടുത്ത് കൊണ്ടുപോയി . 
എല്ലാം മനസ്സിലായതുപോലെ അമ്മ ശാന്തയായി യാത്ര പറഞ്ഞു പോന്നു . പുറത്തെ കസേരയിൽ വന്നിരുന്നു നിശ്സാബ്ദയായി കരഞ്ഞു .
കരഞ്ഞു തീരട്ടെ എന്ന് കരുതി ഞാൻ ഒന്നും സംസാരിക്കാതെ പുറം തലോടി അരികിൽ ഇരുന്നു. 
ഒരു എട്ടര മണി ആയപ്പോ ഡോക്ടർ വീണ്ടും വിളിപ്പിച്ചു . response തീരെ ഇല്ലാണ്ടായി വെന്റിലേറ്റർ മാറ്റുകയാണ് എന്ന് പറഞ്ഞു .
അപ്പച്ചൻ മരിക്കുന്നത് അമ്മ കണ്ട് താങ്ങില്ല എന്ന് മനസ്സിലായി . 
ധൈര്യം സംഭരിച്ചു ഞാൻ വീണ്ടും
ICU വിൽ കയറി 
monitor signals തീരെ. ഇല്ലാതായിരിക്കുന്നു . 
ഇനിയൊരിക്കലും എനിക്ക് ജീവനോടെ കാണാൻ സാധിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് ആ കൈകളിൽ 
എന്റെ മനസ്സിലെ മുഴുവൻ സ്നേഹത്തോടും കൂടി ഞാൻ ബലമായി പിടിച്ചു . 
വീണ്ടും. ചെവിയിൽ മുഖം ചേർ ത്തു വിളിച്ചു . 
മോണിട്ടറിലും കാര്യമായ പ്രതികരണം ഇല്ല . 
എത്രയോ മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡോക്ടർ നിസ്സംഗതയോടെ വെന്റിലെറ്റർ ഡിസ് കണകറ്റ് ചെയ്തു ,
എന്റെ പാവം ഹൃദയത്തെ നെടുകെ പിളർന്നുകൊണ്ട് . .....
ചേച്ചിമാർ നാളെ കഴിഞ്ഞേ എത്തു . അപ്പച്ചനെ അധികം വൈകാതെ മോർച്ചറിയിൽ വയ്ക്കണം.
ജീവച്ഛവമായ അമ്മയും ഞങ്ങളും അനുഗമിച്ചു . 
മോർ ച്ചറിയുടെ മരവിച്ച തണുപ്പിലേക്ക് ആരും കൂട്ടില്ലാതെ,അമ്മയെ കൂടാതെ അപ്പച്ചൻ ..... 
(കണ്ണുനീരു മൂടിയിട്ട് ടൈപ്പു ചെയ്യാൻ വയ്യ. )
മരണത്തിൽ പോലും മനസ്സാന്നിധ്യം കൈവിടാതെ നിന്ന അമ്മ 
അലമുറയിട്ടു കരഞ്ഞത് ഇപ്പോഴും കേൾക്കാം എനിക്ക് . 
മരിച്ചതിനേക്കാൾ അമ്മയെ തകർത്തത് 
മോർച്ചറിയുടെ ഇരുട്ടിലും തണുപ്പിലും 
അപ്പച്ചനെ ഒറ്റയ്ക്കാക്കി പോന്നതായിരുന്നു .
സുമംഗലികളായി മരിക്കണം എന്നാണ് 
എല്ലാ നല്ല ഭാര്യമാരുടെയും ആഗ്രഹം . താൻ
മരിച്ചിട്ടേ ഭർത്താവ് മരിക്കാവൂ എന്ന്.
എന്നാൽ അമ്മ
പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട് .
അപ്പച്ചൻ മരിച്ചിട്ടേ അമ്മ മരിക്കാവൂ
എന്നാണ് അമ്മയുടെപ്രാർഥന എന്ന് .
അമ്മയില്ലാതെ അപ്പച്ചൻ ഒരിക്കലും 
മാനേജു ചെയ്യില്ല എന്ന് നന്നായി 
മനസ്സിലാക്കിയിരുന്നു അമ്മ. 
ഉള്ളറിഞ്ഞ സ്നേഹത്തിൽ നിന്ന് മാത്രമേ അങ്ങനെ ഒരു 
പ്രാർഥന ഉയരൂ . ഒരുനേരം അമ്മ കൂടെയില്ലെങ്കിൽ 
ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്ത അപ്പച്ചൻ 
പട്ടിണി കിടന്നു മരിക്കുമായിരുന്നേനെ. 
ഈശ്വരൻ കരുണയുള്ളവനാണെന്നു 
ഞാൻ വിശ്വസിക്കുന്നു !!!!
ശരീരമുപേക്ഷിച്ചു പോയെങ്കിലും 
ഞങ്ങളുടെ അപ്പച്ചൻ ഞങ്ങൾക്കൊപ്പം തന്നെയുണ്ട്‌, എന്നും.
Like
Geetha Thottam
27 August 2013 at 20:13 · 
തൽക്കാലം ഇവിടെ അവസാനിപ്പിക്കുകയാണ് 
ഇത് നീണ്ട കുറിപ്പാണ് .....
പറയത്തക്ക അസുഖങ്ങളൊന്നും 
അപ്പച്ചനു വന്നതായി 
എന്റെ ഓർമ്മയിൽ ഇല്ല .
ഒട്ടും തടിച്ച 
ശരീരപ്രകൃതി അല്ലായിരുന്നു. 
ഞാൻ കുഞ്ഞായിരുന്നപ്പോൾ മുതൽ ആൾടെ മുടിയെല്ലാം വെളുത്തതാണ് . ഏതാണ്ട് കരുണാകരന്റെ ഒരു ലുക്ക് .
84- മത്തെ വയസ്സിൽ ഒന്ന് വീണു . ഒരു ഫ്രാക്ചർ ഉണ്ടായി . സർജറി വേണ്ടിവന്നു 
മുട്ടുചിറ Holy Ghost Hospital ൽ ആയിരുന്നു .
അന്ന് ജെയിംസ് അമേരിക്കയിൽ ആണ് . എല്ലാ ദിവസവും ഞാൻ സ്കൂളിൽനിന്ന് നേരെ ആശുപത്രിയിലേയ്ക്ക് പോകും . ഒരു മണിക്കൂർ എങ്കിലും അവിടെ ചെലവഴിക്കും .
ഒന്നിരാടം ദിവസങ്ങളിൽ വീട്ടിൽ വന്നു മക്കളെ കൂട്ടി പോകുമായിരുന്നു . 
അവര് വേറെ പള്ളിക്കൂടത്തിലാ പഠിച്ചിരുന്നെ .
ഇലഞ്ഞിയപ്പച്ചനെ അവർക്ക് വലിയ ഇഷ്ടമായിരുന്നു. 
അങ്ങനെ ആശുപത്രിയിൽ വൈകുന്നേരം എല്ലാരും കൂടി ഒരു ചായകുടിയും അല്പസ്വല്പം തമാശകളും . 
അമ്മയ്ക്കും ഞാൻ ചെല്ലുന്നത് ഒരാശ്വാസമായിരുന്നു. 
നാലു പെണ്‍മക്കളിൽ ഞാൻ മാത്രമേ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ . 
ചേച്ചിമാർ മൂന്നു പേരും പുറത്തായിരുന്നു. ഇപ്പൊഴുമതേ. 
മൂത്ത ചേച്ചി പൂനയിൽ ,
മറ്റു രണ്ടുപേരും വിദേശത്തും. 
അമ്മയ്ക്ക് സഹായത്തിനു അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചി ആശുപത്രിയിൽ ഉണ്ടായിരുന്നു. ഒരുദിവസം വൈകുന്നേരം ഞാൻ ചെല്ലുമ്പോൾ തെയ്യാമ്മച്ചേച്ചി പറഞ്ഞു "എന്റെ കുഞ്ഞുമോളെ 
ഈ ചിറ്റപ്പനെക്കൊണ്ട് ഒരു രക്ഷേമില്ല, ഷേവു ചെയ്യാൻ പറഞ്ഞ് പറഞ്ഞ് എളേമ്മ മടുത്തു" എന്ന് . 
ഞാൻ റൂമിൽ ചെല്ലുമ്പോൾ 
മുഖം വീർപ്പിച്ചു അമ്മയും 
ഒരു കള്ളച്ചിരിയും ചിരിച്ച് അപ്പച്ചനും ഇരിപ്പുണ്ട് . 
ആശുപത്രിയിലെ സിസ്റർ മാരുടെ 
കാലു പിടിച്ച് അമ്മ ഏർപ്പാടാക്കിയ ബാർബർ വന്നപ്പോൾ 
ഷേവ് ചെയ്യണില്ലെന്നും പറഞ്ഞ് 
പാർട്ടി തിരിച്ചയച്ചു.
പണ്ടു മുതലേ അമ്മയും അപ്പച്ചനും പിണങ്ങാറുള്ള ഒരു അന്താരാഷ്ട്ര 
പ്രശ്നമത്രെ ഷേവിങ്ങ് !!
പിറ്റേന്നു ഞായറാഴ്ച, 
അച്ചൻ കുർബാന കൊണ്ടുവരും 
അപ്പച്ചനെ സുന്ദരനാക്കണം എന്ന അമ്മയുടെ ആഗ്രഹം തികച്ചും ന്യായമാണെന്ന് എനിക്കും തോന്നി.
ലേശം താടിയുള്ള അപ്പച്ചനെയാണ് എനിക്കും ഇഷ്ടം എന്ന്
ഞാനും അപ്പച്ചനും തമ്മിലുള്ള ഐക്യദാർഢ്യം തൽക്കാലം ഞാനങ്ങു മാറ്റി വച്ചു. 
ചേച്ചിയെക്കൊണ്ട് താഴത്തെ കടയിൽനിന്നു റേസർ മേടിപ്പിച്ച് സാരിത്തുമ്പൊക്കെ എടുത്തുകുത്തി ഞാനൊരു പിടിപിടിച്ചു . 
ഒന്നും മിണ്ടാതെ പാവം അനുസരണക്കുട്ടിയായി 
പൊക്കിവച്ച തലയിണയിൽ ചാരിക്കിടന്നു . ഇരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു . 
ഒരു അരമുക്കാൽ മണിക്കൂർ നേരം അദ്ധ്വാനിച്ചു 
ഞാൻ ആ മുഖം ഒന്ന് വെട്ടിത്തെളിച്ചു. 
ഒരു സ്റ്റൈലൻ മീശയും സ്ക്വയർ കൃതാവും ഫിറ്റ്‌ ചെയ്തു. 
അവസാനം കണ്ണാടിയിൽ
മുഖം കാണിച്ചു കൊടുത്തപ്പോൾ 
ഒന്ന് തെളിഞ്ഞു ചിരിച്ചു. 
ഒപ്പം ഒരു കമന്റും
"നീ വാദ്ധ്യാരു പണി നിർത്തിക്കോ ഇതാ നിനക്ക് പറ്റിയ പണി " എന്ന് 
ഓ ആയ്ക്കോട്ടെ എന്ന് ഞാനും. 
പിറ്റേന്നു പിള്ളേരെയും കൊണ്ടുപോയി .
അപ്പച്ചനു ഒരു ചെറിയ ക്ഷീണം പോലെ തോന്നി . 
രാവിലെ കുർബാന സ്വീകരിച്ചു കുഴപ്പമൊന്നും 
ഇല്ല എന്ന് അമ്മ പറഞ്ഞു . ചായ വേണ്ടെന്നു പറഞ്ഞെങ്കിലും 
ഞാൻ ഗ്ലാസ് പിടിച്ചു കൊടുത്തു . മടികൂടാതെ എന്റെ കയ്യിൽ 
നിന്ന് മുഴുവനും കുടിച്ചു. 
അന്നെന്തോ അപ്പച്ചന്റെ 
അടുത്തുനിന്നു പോരാൻ തോന്നിയില്ല .
സന്ധ്യയായി കുഞ്ഞുങ്ങളെയും കൊണ്ട് 
ഇനിയും വൈകണ്ട എന്ന് അപ്പച്ചൻ തന്നെ 
ഞങ്ങളെ പറഞ്ഞയച്ചു.
അവര് രണ്ടുപേരും 
അപ്പച്ചന് ഉമ്മകൊടുത്തു പോന്നു .
എന്തോ 
എന്റെ കയ്യിൽ പിടിച്ചുരുന്ന ആ കയ്യ് വിട്ടുപോരാൻ 
തീരെ തോന്നിയില്ല . 
എങ്കിലും മനസ്സില്ലാമനസ്സോടെ 
മക്കളെയും കൂട്ടി വീട്ടിലേയ്ക്ക് പോന്നു. 
ആകെ ഒരു വല്ലായ്ക . 
അമ്മയുടെ കയ്യിൽ 
മൊബൈൽ ഫോണ്‍ ഒന്നുമില്ല 
. ലാന്റ് നമ്പരിൽ വിളിച്ചു .
കുഴപ്പമൊന്നുമില്ല എന്നുത്തരം .
ഒരുതരത്തിൽ നേരം വെളുപ്പിച്ച് മക്കളെ സ്കൂളിൽ പറഞ്ഞുവിട്ടു .
വീണ്ടും വിളിച്ചു. ഉറങ്ങുകയാണ് ഒരു
കുഴപ്പവും ഇല്ല എന്നു പറഞ്ഞു . ഞാൻവരട്ടെ എന്ന് 
വീണ്ടും ചോദിച്ചപ്പോൾ അമ്മ പറഞ്ഞു 
വെറുതെ ലീവ് കളയണ്ട വൈകുന്നേരം വന്നാൽ മതി എന്ന് 
ആ ധൈര്യത്തിൽ ഞാൻ ജോലിയ്ക്ക് പോയി .
ഒരു പതിനൊന്നു മണിയായപ്പോൾ ഓഫീസിലേയ്ക്ക്
ഒരുഫോണ്‍ .
അപ്പച്ചന് ഇത്തിരി കൂടതലാണ് ഹോസ്പിറ്റൽ ലേയ്ക്ക് 
വരണം . 
അതൊരു മെസ്സേജ് ആയിരുന്നു . മറ്റൊന്നും 
ചോദിക്കാൻ പറ്റിയില്ല . 
അപ്പോൾ തന്നെ
എന്റെ മനസ്സ് മരിച്ചു . 
എങ്ങനെയോ ഡ്രൈവ് 
ചെയ്ത് ഹോസ്പിറ്റലിൽ എത്തി . 
അപ്പോൾ അവര് പറഞ്ഞു അവിടെയില്ല കാരിത്താസ്
ലേയ്ക്ക് കൊണ്ടുപോയി. 
വലിയവായിലെ കരഞ്ഞുകൊണ്ടാണ്‌ 
വിറയ്ക്കുന്ന കൈകളോടെ ഞാൻ വീണ്ടും സ്ടിയറിംഗ് 
പിടിച്ചത് . 
ആങ്ങളമാർ രണ്ടുപേരും കാരിത്താസ് ഹോസ്പിറ്റലിൽ 
ജെയിംസ് നാട്ടിലില്ല . 
കൂടെവരാൻ ആരുമില്ല 
ഹെഡ് ലൈറ്റ് ഒക്കെ തെളിച്ചാണ് ഭ്രാന്തുപിടിച്ച് അന്ന് 
ഞാൻ വണ്ടിയോടിച്ചത് . 
എങ്ങനെ അപകടം കൂടാതെ 
അവിടെയെത്തി എന്ന് ഇന്നൂം എനിക്കറിയില്ല .
casuality യുടെ മുന്നിൽ തന്നെ 
ഇളയ 
ചേട്ടൻ ഉണ്ടായിരുന്നു. 
അകത്തൊരു കസേരയിൽ അവശയായി അമ്മയും. 
അപ്പച്ചനെ ventilator ൽ കിടത്തിയിരിക്കുകയാണ് . 
security യെ 
തട്ടിത്തെറിപ്പിച്ച് ഞാൻ ICU വിലേയ്ക്ക് 
ഓടി . 
തീരെ ദുർബലമായ ശ്വാസം മാത്രമായി 
മുക്കാലും ജീവനില്ലാതെ എന്റെ അപ്പച്ചൻ. എന്നെക്കാണുമ്പോൾ 
പതിവുള്ള കുസൃതിച്ചിരി മുഖത്തില്ല. കണ്ണു തുറന്ന് എന്നെ നോക്കുന്നുമില്ല .
വിങ്ങിപ്പൊട്ടാതിരിക്കാൻ പാടുപെട്ടു. പരമാവധി 
സംയമനം പാലിച്ചു ഞാൻ ചെവിയിൽ മുഖം 
ചേർത്ത് പല തവണ വിളിച്ചു. 
monitor ൽ 
കാണുന്ന വരകളിൽ ഒതുങ്ങുന്ന പ്രതികരണം .
കവിളിലൂടെ ചാലുതീർത്തൊഴുകുന്ന കണ്ണീർ 
ഉണങ്ങുന്നതുവരെ ഞാനവിടെ നിന്നു.
പിന്നെ അമ്മയുടെ അടുത്ത് ചെന്നിരുന്നു .
അപ്പച്ചൻ മരിക്കാൻ പോകുന്നു എന്ന് അമ്മയ്ക്ക് 
അറിയുമോ ആവോ? 
വല്ലാത്ത ശ്വാസം മുട്ടലും പതിവില്ലാത്ത ചുമയും അമ്മയ്ക്ക്. 
ഒറ്റ ദിവസം കൊണ്ടുണ്ടായ മാറ്റം !
അപ്പച്ചന്റെ കാര്യത്തിൽ ഇനി ഈശ്വരനു
മാത്രമേ എന്തെങ്കിലും ചെയ്യാനുള്ളൂ . അമ്മയെ 
ഇങ്ങനെ തനിച്ചാക്കാൻ വയ്യ . 
ഡോക്ടറെ കാണിച്ച് 
മരുന്ന് വാങ്ങി നിർബന്ധിച്ച് ചായയും കുടിപ്പിച്ചു.
വൈകുന്നേരമാകുന്നു 
കുഞ്ഞുങ്ങൾ പള്ളിക്കൂടത്തിൽനിന്നു വന്നുകാണും .
അടുത്തുള്ള ഒരു പയ്യനെ വിളിച്ച് അവരെ ഹോസ്പിറ്റലിൽ കൊണ്ടുവരാൻ ഏർപ്പാടാക്കി .
ഞാനും കുഞ്ചായനും ( ഇളയ ചേട്ടൻ ) കൂടി ഡോക്ടറെ കണ്ടു 
ഇനി പ്രതീക്ഷയ്ക്ക് വകയില്ല അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോളൂ എന്ന് അദ്ദേഹം പറഞ്ഞു . 
നിറഞ്ഞ കണ്ണുകളുമായി പരസ്പരം നോക്കാതെ ഞങ്ങൾ ഡോക്ടറുട മുറിവിട്ടിറങ്ങി .
ലണ്ടനിലുള്ള ചേച്ചിമാരെയും പൂനെയിലുള്ള ചേച്ചിയെയും വിവരങ്ങൾ ധരിപ്പിച്ചു . 
സന്ധ്യയായപ്പോൾ അമ്മയെ അപ്പച്ചന്റെ അടുത്ത് കൊണ്ടുപോയി . 
എല്ലാം മനസ്സിലായതുപോലെ അമ്മ ശാന്തയായി യാത്ര പറഞ്ഞു പോന്നു . പുറത്തെ കസേരയിൽ വന്നിരുന്നു നിശ്സാബ്ദയായി കരഞ്ഞു .
കരഞ്ഞു തീരട്ടെ എന്ന് കരുതി ഞാൻ ഒന്നും സംസാരിക്കാതെ പുറം തലോടി അരികിൽ ഇരുന്നു. 
ഒരു എട്ടര മണി ആയപ്പോ ഡോക്ടർ വീണ്ടും വിളിപ്പിച്ചു . response തീരെ ഇല്ലാണ്ടായി വെന്റിലേറ്റർ മാറ്റുകയാണ് എന്ന് പറഞ്ഞു .
അപ്പച്ചൻ മരിക്കുന്നത് അമ്മ കണ്ട് താങ്ങില്ല എന്ന് മനസ്സിലായി . 
ധൈര്യം സംഭരിച്ചു ഞാൻ വീണ്ടും
ICU വിൽ കയറി 
monitor signals തീരെ. ഇല്ലാതായിരിക്കുന്നു . 
ഇനിയൊരിക്കലും എനിക്ക് ജീവനോടെ കാണാൻ സാധിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് ആ കൈകളിൽ 
എന്റെ മനസ്സിലെ മുഴുവൻ സ്നേഹത്തോടും കൂടി ഞാൻ ബലമായി പിടിച്ചു . 
വീണ്ടും. ചെവിയിൽ മുഖം ചേർ ത്തു വിളിച്ചു . 
മോണിട്ടറിലും കാര്യമായ പ്രതികരണം ഇല്ല . 
എത്രയോ മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡോക്ടർ നിസ്സംഗതയോടെ വെന്റിലെറ്റർ ഡിസ് കണകറ്റ് ചെയ്തു ,
എന്റെ പാവം ഹൃദയത്തെ നെടുകെ പിളർന്നുകൊണ്ട് . .....
ചേച്ചിമാർ നാളെ കഴിഞ്ഞേ എത്തു . അപ്പച്ചനെ അധികം വൈകാതെ മോർച്ചറിയിൽ വയ്ക്കണം.
ജീവച്ഛവമായ അമ്മയും ഞങ്ങളും അനുഗമിച്ചു . 
മോർ ച്ചറിയുടെ മരവിച്ച തണുപ്പിലേക്ക് ആരും കൂട്ടില്ലാതെ,അമ്മയെ കൂടാതെ അപ്പച്ചൻ ..... 
(കണ്ണുനീരു മൂടിയിട്ട് ടൈപ്പു ചെയ്യാൻ വയ്യ. )
മരണത്തിൽ പോലും മനസ്സാന്നിധ്യം കൈവിടാതെ നിന്ന അമ്മ 
അലമുറയിട്ടു കരഞ്ഞത് ഇപ്പോഴും കേൾക്കാം എനിക്ക് . 
മരിച്ചതിനേക്കാൾ അമ്മയെ തകർത്തത് 
മോർച്ചറിയുടെ ഇരുട്ടിലും തണുപ്പിലും 
അപ്പച്ചനെ ഒറ്റയ്ക്കാക്കി പോന്നതായിരുന്നു .
സുമംഗലികളായി മരിക്കണം എന്നാണ് 
എല്ലാ നല്ല ഭാര്യമാരുടെയും ആഗ്രഹം . താൻ
മരിച്ചിട്ടേ ഭർത്താവ് മരിക്കാവൂ എന്ന്.
എന്നാൽ അമ്മ
പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട് .
അപ്പച്ചൻ മരിച്ചിട്ടേ അമ്മ മരിക്കാവൂ
എന്നാണ് അമ്മയുടെപ്രാർഥന എന്ന് .
അമ്മയില്ലാതെ അപ്പച്ചൻ ഒരിക്കലും 
മാനേജു ചെയ്യില്ല എന്ന് നന്നായി 
മനസ്സിലാക്കിയിരുന്നു അമ്മ. 
ഉള്ളറിഞ്ഞ സ്നേഹത്തിൽ നിന്ന് മാത്രമേ അങ്ങനെ ഒരു 
പ്രാർഥന ഉയരൂ . ഒരുനേരം അമ്മ കൂടെയില്ലെങ്കിൽ 
ഭക്ഷണം കഴിക്കാൻ കൂട്ടാക്കാത്ത അപ്പച്ചൻ 
പട്ടിണി കിടന്നു മരിക്കുമായിരുന്നേനെ. 
ഈശ്വരൻ കരുണയുള്ളവനാണെന്നു 
ഞാൻ വിശ്വസിക്കുന്നു !!!!
ശരീരമുപേക്ഷിച്ചു പോയെങ്കിലും 
ഞങ്ങളുടെ അപ്പച്ചൻ ഞങ്ങൾക്കൊപ്പം തന്നെയുണ്ട്‌, എന്നും.
Like
"സ്നേഹത്തിന്റെ  ഇലഞ്ഞിപൂക്കൾ"



സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എന്റെ അച്ഛൻ . അപ്പച്ചൻ എന്നാണ് ഞങ്ങൾ മക്കൾ വിളിച്ചിരുന്നത് .ബ്രിട്ടീഷ്‌ കാരുടെ Royal Indian Navy യിൽ നിന്ന് സ്വമേധയാ രാജി വച്ച് സ്വാതന്ത്ര്യസമരത്തിൽ ചേർന്ന്
ജയിൽ വാസം അനുഷ്ടിച്ച
ആളാണ്‌ . ആ അപ്പച്ചന്റെ
മകൾ എന്ന് അഭിമാനത്തോടെയും
സ്വല്പം അഹങ്കാരത്തോടെയും
ഞാൻ സ്വയം ഓർമ്മിക്കാറുണ്ട് .
ഇലഞ്ഞി എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ വീട് ചുറ്റും ഇലഞ്ഞി മരങ്ങളും ഉണ്ട് . ടാർ റോഡ്‌ ലേയ്ക്ക് ഏതാണ്ട് 100 meter നീളത്തിൽ
ഒരു മണ്‍ വഴിയുണ്ട് വീട്ടില് നിന്ന് . വൈകുന്നേരം ഞങ്ങൾ, ഞാനും
എന്റെ ചേച്ചിമാരും ആ വഴിയിലൂടെ നടക്കുമായിരുന്നു. കരിഞ്ഞ ഇലഞ്ഞിപ്പൂക്കളുടെയും
വേനലിൽ പൂക്കുന്ന
കാപ്പിപ്പൂക്കളുടെയും സമ്മിശ്ര ഗന്ധം സായാഹ്നക്കാറ്റിൽ ഞങ്ങളെ
തഴുകി കടന്നു പോകുമായിരുന്നു.
വൈകുന്നേരം കുളികഴിഞ്ഞുള്ള
ആ ഉലാത്തൽ ഏറെ
പ്രിയമായിരുന്നു.
ചേച്ചിമാരെല്ലാം
വിവാഹം കഴിഞ്ഞും കോളേജ്
പഠിത്തത്തിനായും ദൂരേയ്ക്ക്
പോയപ്പോൾ ഒറ്റയ്ക്കായ ഞാൻ
പക്ഷെ നടത്തം നിർത്തിയില്ല .
ഏകാന്ത വിഷാദവുമായി
ഞാനങ്ങനെ ഇരിട്ടുവോളം
ആ വഴിയിൽ
കഴിച്ചുകൂട്ടുമായിരുന്നു.
ഇടയ്ക്കൊക്കെ ചെറിയ
അരമതിലിൽ
ചക്രവാളം നോക്കി ഇരിക്കുകയും
ചെയ്യും . ഇരുട്ടിങ്ങനെ
അലയലയായി ചുറ്റും വന്നു
വീഴുന്നത് എന്തൊരു
വിചിത്രമായ ഒരനുഭൂതി
ആയിരുന്നു !

വിവാഹം കഴിഞ്ഞു
ഭർത്താവിന്റെ വീട്ടിൽ എന്നെ
എറ്റവും ശ്വാസം മുട്ടിച്ചതു
റോഡരികിൽ ആണ് താമസം
എന്നതാണ് . എന്റെ
വൈകുന്നേരത്തെ
മുറ്റത്ത്നില്പ് ഗോപി !!
പിന്നെ ഇലഞ്ഞിപ്പൂമണം
ഒഴുകിവരാൻ ഇലഞ്ഞിപോയിട്ട്
....

എനിക്ക് നഷ്ടപ്പെട്ട
പ്രിയഗന്ധങ്ങളെ ഓർക്കാതെ
മണ്‍വഴിയിൽ നിറയുന്ന
സന്ധ്യയുടെ കുറുമ്പിനെ
ഓർക്കാതെ കുറെ വർഷങ്ങൾ.

പിന്നെ. എപ്പോഴോ ഒരിക്കൽ
എന്റെ ഇഷ്ടം അറിയാമായിരുന്ന
അപ്പച്ചൻ എനിക്ക് ഒരു ചെറിയ
ഇലഞ്ഞിത്തൈ തന്നയച്ചു.
ഇലഞ്ഞി പൂക്കുന്ന
കാലത്ത് വീട്ടിൽ എത്തിയാൽ
ഇലക്കുംപിളിൽ നിറയെ
പൂപെറുക്കാൻ ഞാൻ
ഓടിയിരുന്നത് അപ്പച്ചൻ
വാൽസല്യത്തോടെ നോക്കി
നിന്നിട്ടുണ്ട് .
ഞാനാ ഇലഞ്ഞിത്തയ്യ്‌ നിധിപോലെ
കൊണ്ടുവന്നു കിടപ്പുമുറിയുടെ
സൈഡ് ലെ ജനാലയിലൂടെ
നോക്കിയാൽ കാണാൻ
പാകത്തിന് നട്ടു .
ഇക്കഴിഞ്ഞ വേനലിൽ അത്
ആദ്യമായി പൂത്തു .
അത് കാണാൻ അപ്പച്ചൻ ഇന്നില്ല .
എനിക്ക് ഇലഞ്ഞിത്തൈ തന്ന
ആ വർഷം തന്നെ നവംബറിൽ
അപ്പച്ചൻ ഞങ്ങളെ വിട്ടുപോയി .
ഇലഞ്ഞി പൂത്തപ്പോൾ മുതൽ
എഴുതാൻ തുടങ്ങിയ ഈ
കുറിപ്പ് സങ്കടം കൊണ്ട് ഒറ്റയടിക്ക്
പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഇന്നാണ് കുറെയെങ്കിലും
സാധിച്ചത് .തനിച്ചാകുന്ന
സന്ധ്യകളിൽ ഞാൻ.
ജനാലയ്ക്കൽ ആ ഇലഞ്ഞിമരം
നോക്കി നില്ക്കാറുണ്ട്!!
അദൃശ്യമായ ഏതോ
വാത്സല്യം എന്റെ നേർക്ക്‌
ഒഴുകി വരാറുണ്ട് കാറ്റിൽ ..
ജയിൽ വാസം അനുഷ്ടിച്ചആളാണ്‌ . ആ അപ്പച്ചന്റെമകൾ എന്ന് അഭിമാനത്തോടെയുംസ്വല്പം അഹങ്കാരത്തോടെയുംഞാൻ സ്വയം ഓർമ്മിക്കാറുണ്ട് .ഇലഞ്ഞി എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ വീട് ചുറ്റും ഇലഞ്ഞി മരങ്ങളും ഉണ്ട് . ടാർ റോഡ്‌ ലേയ്ക്ക് ഏതാണ്ട് 100 meter നീളത്തിൽഒരു മണ്‍ വഴിയുണ്ട് വീട്ടില് നിന്ന് . വൈകുന്നേരം ഞങ്ങൾ, ഞാനുംഎന്റെ ചേച്ചിമാരും ആ വഴിയിലൂടെ നടക്കുമായിരുന്നു. കരിഞ്ഞ ഇലഞ്ഞിപ്പൂക്കളുടെയുംവേനലിൽ പൂക്കുന്നകാപ്പിപ്പൂക്കളുടെയും സമ്മിശ്ര ഗന്ധം സായാഹ്നക്കാറ്റിൽ ഞങ്ങളെതഴുകി കടന്നു പോകുമായിരുന്നു.വൈകുന്നേരം കുളികഴിഞ്ഞുള്ളആ ഉലാത്തൽ ഏറെപ്രിയമായിരുന്നു.ചേച്ചിമാരെല്ലാംവിവാഹം കഴിഞ്ഞും കോളേജ്പഠിത്തത്തിനായും ദൂരേയ്ക്ക്പോയപ്പോൾ ഒറ്റയ്ക്കായ ഞാൻപക്ഷെ നടത്തം നിർത്തിയില്ല .ഏകാന്ത വിഷാദവുമായിഞാനങ്ങനെ ഇരിട്ടുവോളംആ വഴിയിൽകഴിച്ചുകൂട്ടുമായിരുന്നു.ഇടയ്ക്കൊക്കെ ചെറിയഅരമതിലിൽചക്രവാളം നോക്കി ഇരിക്കുകയുംചെയ്യും . ഇരുട്ടിങ്ങനെഅലയലയായി ചുറ്റും വന്നുവീഴുന്നത് എന്തൊരുവിചിത്രമായ ഒരനുഭൂതിആയിരുന്നു !
വിവാഹം കഴിഞ്ഞുഭർത്താവിന്റെ വീട്ടിൽ എന്നെഎറ്റവും ശ്വാസം മുട്ടിച്ചതുറോഡരികിൽ ആണ് താമസംഎന്നതാണ് . എന്റെവൈകുന്നേരത്തെമുറ്റത്ത്നില്പ് ഗോപി !!പിന്നെ ഇലഞ്ഞിപ്പൂമണംഒഴുകിവരാൻ ഇലഞ്ഞിപോയിട്ട്....
എനിക്ക് നഷ്ടപ്പെട്ടപ്രിയഗന്ധങ്ങളെ ഓർക്കാതെമണ്‍വഴിയിൽ നിറയുന്നസന്ധ്യയുടെ കുറുമ്പിനെഓർക്കാതെ കുറെ വർഷങ്ങൾ.
പിന്നെ. എപ്പോഴോ ഒരിക്കൽഎന്റെ ഇഷ്ടം അറിയാമായിരുന്നഅപ്പച്ചൻ എനിക്ക് ഒരു ചെറിയഇലഞ്ഞിത്തൈ തന്നയച്ചു.ഇലഞ്ഞി പൂക്കുന്നകാലത്ത് വീട്ടിൽ എത്തിയാൽഇലക്കുംപിളിൽ നിറയെപൂപെറുക്കാൻ ഞാൻഓടിയിരുന്നത് അപ്പച്ചൻവാൽസല്യത്തോടെ നോക്കിനിന്നിട്ടുണ്ട് .ഞാനാ ഇലഞ്ഞിത്തയ്യ്‌ നിധിപോലെകൊണ്ടുവന്നു കിടപ്പുമുറിയുടെസൈഡ് ലെ ജനാലയിലൂടെനോക്കിയാൽ കാണാൻപാകത്തിന് നട്ടു .ഇക്കഴിഞ്ഞ വേനലിൽ അത്ആദ്യമായി പൂത്തു .അത് കാണാൻ അപ്പച്ചൻ ഇന്നില്ല .എനിക്ക് ഇലഞ്ഞിത്തൈ തന്നആ വർഷം തന്നെ നവംബറിൽഅപ്പച്ചൻ ഞങ്ങളെ വിട്ടുപോയി .ഇലഞ്ഞി പൂത്തപ്പോൾ മുതൽഎഴുതാൻ തുടങ്ങിയ ഈകുറിപ്പ് സങ്കടം കൊണ്ട് ഒറ്റയടിക്ക്പൂർത്തിയാക്കാൻ കഴിഞ്ഞില്ല.ഇന്നാണ് കുറെയെങ്കിലുംസാധിച്ചത് .തനിച്ചാകുന്നസന്ധ്യകളിൽ ഞാൻ.ജനാലയ്ക്കൽ ആ ഇലഞ്ഞിമരംനോക്കി നില്ക്കാറുണ്ട്!!അദൃശ്യമായ ഏതോവാത്സല്യം എന്റെ നേർക്ക്‌ഒഴുകി വരാറുണ്ട് കാറ്റിൽ .. — feeling sad.


2......
ആർക്കെങ്കിലും വായിക്കാൻ  താല്പര്യം  ഉണ്ടോ ? 
ഇതെന്റെ  പിതൃതർപ്പണം ആണ്.
നീണ്ട ഓർമ്മയാണ് . ആരെയും  റ്റാഗ് ചെയ്തിട്ടില്ല . സമയവും  സൌകര്യവും  ഉള്ളവർക്ക്  വേണ്ടി  മാത്രം. ലൈക്ക് നു  വേണ്ടിയല്ല, എന്റെ ആത്മ  സാക്ഷാൽക്കാരത്തിന് ........ 
അപ്പച്ചന്റെയും  അമ്മയുടെയും  പ്രണയ വിവാഹമായിരുന്നു . അമ്മയുടെ  വീട്ടുകാർക്ക്  അത്ര  താല്പര്യം  ഉണ്ടായിരുന്നില്ല  എന്നാണ്  എന്റെ അറിവ്  . അതെന്തോ  ആകട്ടെ. ഞാൻ  പറയാൻ  വന്നത്  അവരുടെ  ജീവിതത്തിൽ  ഞാൻ കൗതുക പൂർണ്ണം നിരീക്ഷിച്ചിട്ടുള്ള  ചില കാര്യങ്ങളെക്കുറിച്ചാണ്  . 

അമ്മയേക്കാൾ  12 വയസ്സിനു  മൂപ്പുണ്ടായിരുന്നു അപ്പച്ചന്. ഒരിക്കൽ  പോലും  പേരല്ലാതെ  എടീ  എന്നോ  നീ  എന്നോ അപ്പച്ചൻ
അമ്മയെ  വിളിച്ചു കേട്ടിട്ടില്ല .
  മാത്രമല്ല  അമ്മ  
എവിടെയെങ്കിലും  പോയാൽ  
 വരുന്നതു  വരെ  അപ്പച്ചൻ 
ഭക്ഷണം  കഴിക്കില്ല . 
ഉച്ചയ്ക്കത്തെ  ഊണ്  മിക്കവാറും 
 ഇല്ല . ടീച്ചർ  ആയിരുന്ന  അമ്മ
 പെൻഷൻ  ആയതിനു ശേഷം 
 പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ  
മത്സരിച്ചിരുന്നു . അമ്മയ്ക്ക്  
വേണ്ട  എല്ലാ  സഹായവും  
പിന്തുണയും  അകമഴിഞ്ഞ് 
 നല്കിയിരുന്നു അപ്പച്ചൻ. അമ്മ 
ജയിച്ചു  വൈസ്  പ്രസിഡണ്ട്
  ആയി . കമ്മറ്റികൾക്കൊ 
 മറ്റെന്തെങ്കിലും  ചടങ്ങുകള്ക്കോ 
അല്ലാതെ  പ്രശ്ന പരിഹാരങ്ങൾക്ക്  അപ്പച്ചന്റെ  സാന്നിധ്യവും  സഹകരണവും  എപ്പോഴും  ഉണ്ടായിരുന്നു . അമ്മയെ 
 അടുക്കളയിലും  അപ്പച്ചൻ 
 സഹായിച്ചിരുന്നു . എന്ത്  ജോലി 
 ചെയ്യുന്നതിനും  സ്വന്തമായ 
 ശൈലി  ഉണ്ടായിരുന്നു അപ്പച്ചന് . 

കായ  വറുക്കാൻ  എത്ര  നേർമ്മയായി  ഒരേ  മേനിയിൽ  അരിഞ്ഞു  ഒന്നൊന്നിൽ 
തൊടാതെ  മുറത്തിൽ  നിരത്തി  
വച്ചുകൊടുക്കുന്നത്  എത്ര 
കണ്ടിരിക്കുന്നു. പച്ചക്കറികൾ  ഒരേ
 നീളത്തിലും  കനത്തിലും  അരിയാൻ 
നിഷ്കർഷ പുലർത്തിയിരുന്നു .

മരത്തിൽ  നന്നായി 
 കൊത്തുപണികൾ 
 ചെയ്യുമായിരുന്നു  . ചെസ്സിന്റെ 
കരുക്കളെല്ലാം തടിയിൽ  തനിയെ 
കൊത്തിയെടുത്തിട്ടുണ്ട് .
(ചെസ്സുകളിയ്ക്കാൻ  എന്നെ  പഠിപ്പിച്ചതും വേറാരുമല്ല ).
 തുളസിമാല, ചിരട്ടത്തവികൾ  
എന്നിവയൊക്കെ  കലാപരമായി  
നിമ്മിച്ചിരുന്നു. 
(അതിപ്പോൾ  എന്റെ  മൂത്ത  ചേട്ടൻ  നല്ല അസ്സലായി  ചെയ്യും )
ഉദ്യോഗത്തിന്റെ  ഭാഗമായി  
(കപ്പലിൽ  വയർലെസ്സ് ഓപ്പറേറ്റർ 
ആയിരുന്നു  എന്നാണെന്റെ  അറിവ് .)
ലോകത്തിലെ  എല്ലാ  
സ്ഥലങ്ങളിലും  പോയിട്ടുമുണ്ട് . 
ഒരിക്കൽ  പോലും  അഹങ്കാരം  
നിറഞ്ഞ  ഒരു വാക്ക്  
ആ  വായിൽ നിന്ന് വീണു  
കേട്ടിട്ടില്ല . ആരുടെയും  കുറ്റം  
പറഞ്ഞും  ഒരിക്കലും  കേട്ടിട്ടില്ല. 
അന്നത്തെ  പത്താം  ക്ലാസ് 
 വിദ്യാഭ്യാസം  ഉണ്ടായിരുന്ന  
ആൾക്ക് പക്ഷെ  ഏതു വാക്കിന്റെയും  
സ്പെല്ലിംഗും  മീനിംഗും 
ഡിക്ഷ്ണറി നോക്കാതെ 
 തന്നെ പറഞ്ഞു  തരാൻ  കഴിഞ്ഞിരുന്നു.
പത്താം  ക്ലാസ്  വരെയേ  ഞാൻ
വീട്ടിൽ നിന്ന് പഠിച്ചുള്ളൂ . 
അതുവരെ  റെഫെറൻസ്  നു 
അപ്പച്ചൻ മതിയായിരുന്നു .
ഷേക്സ്പിയർ  കൃതികൾ 
മുഴുവൻ  അരച്ച്  കലക്കി 
 കുടിച്ചിരുന്നു . പലപ്പോഴും  രാത്രി  
രണ്ടു  മൂന്നു  മണി  വരെ മേശ  
വിളക്കിന്റെ  വെളിച്ചത്തിൽ  
വായിച്ചിരുന്ന  അപ്പച്ചനെ 
 എനിക്ക്  നല്ല  ഓർമ്മയുണ്ട്. .... തുടരും  ..... 
3.....

ഒരു വെളുത്ത ഒറ്റമുണ്ടായിരുന്നു 
സ്ഥിരം വേഷം. മുറ്റത്തും 
പറമ്പിലും ഉള്ള ചീനികളിൽ 
നിന്ന് മുണ്ടിന്റെ മടിയിൽ 
നിറയെ കാ‍ന്താരി മുളക് 
പറിച്ചു കൊണ്ടുവരും .
അത് എണ്ണിയാണ് 
പറിച്ചിരുന്നത് . അമ്മയോടും 
ഞങ്ങളോടും കൃത്യം എണ്ണം 
പറയുകയും ചെയ്യും . 

ഇടയ്ക്കൊക്കെ അതുകൃത്യമാണെന്ന് ഞങ്ങൾ 
വികൃതികൾ ഉറപ്പു വരുത്തിയിരുന്നു താനും 
അപ്പച്ചന് അമ്മയോടുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴവും പരപ്പും 
ഇപ്പോൾ എനിക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു .
പരമ്പരാഗത ക്രിസ്ത്യൻ കുടുംബത്തിൽ അലിഖിതമായി 
നടപ്പാക്കി വന്നിരുന്ന ഒരു മൂരാച്ചിത്തരവും ആണ്‍കോയ്മയും അദ്ദേഹം അമ്മയോട് കാണിച്ചിരുന്നില്ല .

നല്ല അസ്സലായിട്ട്‌ മദ്യപിച്ചിരുന്നു അപ്പച്ചൻ . ഒരുപക്ഷെ എനിക്ക് അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞിട്ടുള്ള ഒരേഒരു ദോഷവും അതായിരുന്നു . കിട്ടുന്ന ശമ്പളം 
മുഴുവൻ പരോപകാരത്തിനും കൂടിയാണ് ചെലവഴിച്ചിരുന്നത്. 

ഇളയ ചേട്ടനും അതുപോലെ തന്നെ ഒരു സ്ഥിരം പരോപകാരിയാ. നാട്ടുകാർക്ക് വേണ്ടി ഓട്ടം കഴിഞ്ഞിട്ട് മൂപ്പർക്ക് വീട്ടിലിരിക്കാൻ നേരം കമ്മി . 'ചിറ്റപ്പ'നെപ്പോലെ തന്നെ എന്ന് എല്ലാരും പറയും . അപ്പച്ചനെ ചിറ്റപ്പൻ എന്നാണു പൊതുവിൽ ഇലഞ്ഞിക്കാർ വിളിച്ചിരുന്നത്‌ . 
അപ്പച്ചന്റെ വെള്ളമടി ഞങ്ങൾ മക്കൾക്കും അമ്മയ്ക്കും ഏറെ പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . പിന്നെ ചാർ മിനാർ സിഗരറ്റായിരുന്നു അടുത്ത വില്ലൻ . പുകവലി വല്ലപ്പോഴുമേ ഉണ്ടായിരുന്നുള്ളൂ . ആ ചാർ മിനാർ പാകെറ്റിൽ നിന്ന് രണ്ടെണ്ണം കട്ടെടുത്താണ് ഞാനും ഇളയ ചേട്ടനും മണ്‍ വഴിയുടെ ഒരു വശത്തുള്ള ജാതിയുടെ അടിയിൽ പാത്തിരുന്നു വലിച്ചത് . എന്നിട്ട് പുക നെറുകയിൽ കേറി ചുമച്ചു ചുമച്ചു കണ്ണു തള്ളിയത്.

മദ്യപിക്കുമെങ്കിലും അപ്പച്ചനെ നാട്ടുകാരാരും വെറുത്തിരുന്നില്ല .
എല്ലാവരെയും വിശ്വാസമായിരുന്നു ആൾക്ക് .
ആരെയും സഹായിക്കും കാശും കൊടുക്കും. തിരികെ ചോദിക്കുന്ന പ്രശ്നമേ ഇല്ല. അതൊക്കെ മറന്നുപോകും.
നല്ല കാര്യപ്രാപ്തിയുള്ള അമ്മയാണ് വാസ്തവത്തിൽ കുടുംബ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിച്ച്ചിരുന്നത് . അമ്മയ്ക്ക് വീട്ടിൽ പൂർണ്ണ സ്വാതന്ത്ര്യം ആയിരുന്നു . ഒരിക്കൽ പോലും ശമ്പളക്കണക്കുകൾ അവർ തമ്മിൽ ഉണ്ടായിട്ടില്ല. 
ഞാൻ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട് ഇത്രയും മദ്യപനായ ഒരാളെ അമ്മ എങ്ങനെ സഹിക്കുന്നു എന്ന് .
കൌമാരത്തിന്റെ ചോരത്തിളപ്പിൽ 
കുറ്റം മാത്രമേ കണ്ണിൽ പെട്ടുള്ളൂ. ഒരിക്കൽ അമ്മയോട് ചോദിച്ചിട്ടുമുണ്ട് ഞാൻ. 
അതിനു അമ്മ തന്ന ഉത്തരം എന്നെ അന്നേ ഇരുത്തിച്ചിന്തിപ്പിച്ചു . "വേറെ ഒരു ദുർഗുണങ്ങളും ഇല്ലല്ലോ നിന്റെ അപ്പച്ചന് , ഒരിക്കലും എന്റെ വീട്ടുകാരുടെയോ മറ്റാരുടെയെങ്കിലുമൊ മുൻപിൽ തല കുനിക്കാൻ വേറൊരു തരത്തിലും ഇടയാക്കിയിട്ടില്ല. ഇത് ക്ഷമിക്കാവുന്നതെയുള്ളൂ" എന്ന്. 

മക്കളെ ആണ്‍ പെണ്‍ വ്യത്യാസം 
ഇല്ലാതെയാണ് അപ്പച്ചൻ കണ്ടിരുന്നത്‌ . നീ പെണ്ണാ അടങ്ങി യൊതുങ്ങി ഇരുന്നോണം എന്ന് ഒരിക്കലും
എന്നോട് പറഞ്ഞിട്ടില്ല . ഒരു നല്ല 'കോലേക്കേറി' ആയിരുന്ന ഞാൻ ഹോസ്റൽ ലേയ്ക്ക് പോകുമ്പോഴും വരുമ്പോഴുമൊക്കെ ജീൻസ് ഉപയോഗിച്ചിരുന്നു. അന്ന് കുഗ്രാമമായിരുന്ന ഇലഞ്ഞിയിൽ 
അതൊരു വിപ്ലവവും 
അടക്കമില്ലായ്മയും ആയിരുന്നു. 
ജീൻസും ലൂസ് ഷർട്ടും ധൈര്യമായി ഇട്ടോളാൻ അപ്പച്ചൻ ഫുൾ സപ്പൊർട്ട് ആയിരുന്നു. പക്ഷെ അമ്മയുടെ നെറ്റി ചുളിഞ്ഞിരുന്നു. സ്വാഭാവികം അല്ലെ ?

ഇലഞ്ഞി വിട്ടതോടെ ഞാൻ തുറന്നുവിട്ട കിളിയായി . നന്നായി വായിക്കുമായിരുന്നു കുട്ടിക്കാലം മുതലേ ഞാൻ. അതുകൊണ്ട് തന്നെ എന്റെ മത വീക്ഷണം വീട്ടുകാരുടെതിൽ നിന്ന് വ്യതസ്തമായിരുന്നു. മഹാരാജാസ് കോളേജിൽ പ്രീഡിഗ്രി യ്ക്ക് ചേർന്ന ഞാൻ ഹോസ്റ്റലിൽ ആയിരുന്നു വാസം . അന്ന് മുതലാണ്‌ അമ്പലത്തിൽ പോയിത്തുടങ്ങിയത് . ചന്ദനം തൊട്ടു വാരാന്ത്യങ്ങളിൽ വീട്ടിൽ ചെന്നിരുന്ന എന്നെ അമ്മ കണ്ണിൽ പിടിക്കാതെ നോക്കിയിരുന്നു. ഇതൊന്നും അത്ര നന്നല്ല എന്നൊരു മൂളലും . ഒരിക്കൽ പോലും സങ്കുചിത മതവിശ്വാസങ്ങൾ എന്റെ മേൽ അപ്പച്ചൻ 
അടിച്ചേൽപ്പിച്ചിട്ടില്ല .
മനുഷ്യൻ എന്ന വിശാലമായ കാഴ്ചപ്പാട് എനിക്കുണ്ടെങ്കിൽ അത് അവിടെ നിന്ന് കിട്ടിയതാ. 

വെറുതെയിരിക്കുന്ന അപ്പച്ചനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഇപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും അത് ചിലപ്പോൾ മുറ്റത്തെ പുല്ലു പറിയ്ക്കൾ ആയിരുന്നു . അപ്പച്ചൻ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ വീട്ടുമുറ്റത്തു പുല്ലിന്റെ പൊടിപോലും ഉണ്ടാകില്ല . 
കിടക്കുന്ന കട്ടിലിന്റെ അരികിൽ ബെഡ്ഡിൽത്തന്നെ ഒരുകുന്നു സാധനങ്ങൾ വച്ചിരിക്കും. അതിൽ ടോർച്ച് റേഡിയോ, പേനാക്കത്തി, പുസ്തകങ്ങൾ, സ്ക്രുഡ്രൈവർ എന്നിങ്ങനെ എല്ലാ അൽഗുലുത്തു സാധനങ്ങളും പെടും . വീക്ക്‌ എന്റ് വിസിറ്റിനു ചെല്ലുന്ന ഞാൻ അടുക്കിപ്പെറുക്കിന്റെ ഭാഗമായി അതൊക്കെ വേറെ എവിടെയെങ്കിലും ഒതുക്കി വയ്ക്കും . തിങ്കളാഴ്ച രാവിലെ ഞാൻ സ്ഥലം വിടുമ്പോൾ അത് തിരികെ ബെഡ്ഡിൽ ഇതും . വീണ്ടും അടുക്കിപ്പെറുക്കൽ തിരിച്ചുവരൽ അതിങ്ങനെ കുറെ നാൾ ആവർത്തിച്ചു.
ഒടുക്കം ഞാൻ സുല്ലു പറഞ്ഞു .
ഇനി ഞാൻ ഇപ്പണിക്കില്ല എന്ന് 
പറഞ്ഞപ്പം മൂപ്പരുടെ ഒരു കള്ളച്ചിരി.
അതിപ്പോഴും എന്റെ മനസ്സില് ഉണ്ട് 
മുറുക്കാൻ വായിലിട്ടു വാതുറക്കാതെ 
കുലുങ്ങിക്കുലുങ്ങി . ഇടയ്ക്ക് എപ്പോഴോ മൂപ്പര് 
ചാർ മിനാർ നെ മൊഴി ചൊല്ലി മുറുക്കിനെ
നിക്കാഹു കഴിച്ചു .......................



4......
വൈകി വിവാഹം കഴിച്ചിരുന്നതുകൊണ്ടും 
ഞാൻ ഏറ്റവും ഇളയകുട്ടി ആയിരുന്നതുകൊണ്ടും 
ഞാനും അപ്പച്ചനും തമ്മിൽ നല്ലപ്രായവ്യത്യാസം ഉണ്ടായിരുന്നു.
എന്നൽ ഒരിക്കലും എനിക്കു ഒരു ജനറേഷൻ ഗ്യാപ് 
 ഫീൽ ചെയ്റതിരുന്നില്ല.ഒരു സങ്കുചിത ചിന്തകൾക്കും
 ആ വലിയ മനസ്സിൽ സ്ഥാനമുണ്ടായിരുന്നില്ല എന്നു
 ഇന്നു തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകുന്നു.
 ഏറെ നാൾ വിഷമത്തോടെ ഉള്ളിൽ കൊണ്ടുനടന്നിരുന്ന ഒരു സങ്കടം
 പത്താം ക്ലാസ് കഴിഞ്ഞ എനിക്കു 
മഹാരാജാസ് കോളെജിൽ നിന്നു് ഇന്റർവ്യൂ കാർഡ് വന്നപ്പോൾ 
വീട്ടിൽനിന്ന് ആരും കൂടെപ്പോരാൻ ഉണ്ടായിരുന്നില്ല എന്നതാണ്
 അപ്പച്ചൻ അന്നു് ഒരു കൂട്ടുകാരന്റെ മകനെ 
തിരുവനന്തപുരത്തുള്ള ഏതോ ഒരു സ്പോട്സ് കോളെജിൽ 
ചേർക്കാൻ പോയി.അമ്മയ്ക്ക് എന്തൊ അത്യാവശ്യം പ്രമാണിച്ച് 
സ്കൂളിൽനിന്നു വിട്ടുനിക്കാൻ വയ്യാത്ത അവസ്ഥയും.
എന്റെ ഒരു കസിൻ ജോയ്ചേട്ടൻ ആണു് എന്നെ കൊണ്ടുപോയതു്.
അന്നു് അപ്പച്ചനോട് എന്തുദേഷ്യം തോന്നിയെന്നോ? 
അന്നത്തെക്കാലത്ത് 511മാർക്കുവാങ്ങി  SSLC  പാസ്സായ എന്നെ
തഴഞ്ഞിട്ടു് കഷ്ടി കടന്നുകൂടിയ ഒരുത്തനു വേണ്ടി
 തിരുവനന്തപുരം വരെ പോയത്തിനു ഞാൻ കുറേനാൾ
 മനസ്സിൽ പിണങ്ങിനടന്നു.പിന്നെ മനസ്സിലായി
 അവനു ഒരു അഡ്മിഷൻ കിട്ടാൻ ആരുടെയൊക്കെയോ
recommendation വേണമായിരുന്നു . എനിക്കതിന്റെ ആവശ്യമില്ലല്ലൊ! 
 പിണക്കം അഭിമാനത്തിനു വഴിമാറി.
 ആകെ ഒരു കാര്യത്തിനെ എന്നോട് അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുള്ളൂ.
 എന്റെ മുടി മുറിച്ചു കളഞ്ഞറതിനു്.
അമ്മയുടേതുപോലെതന്നെ 
നല്ലനീണ്ട ഇടതൂർന്ന പുറം മറഞ്ഞൂകിടക്കുന്ന മുടിയുണ്ടായിരുന്നു എനിക്കു്.
ഡെൽഹിയിൽനിന്നു തിരിച്ചു വന്ന്   
ദേവമാതാ യിൽ മലയാളം ബി.എ യ്ക്കു ചേർന്നിട്ടു് ആദ്യം ചെയ്തതു
 മുടിമുറിച്ചു കളയലായിരുന്നു ,"ഇപ്പം കുറുക്കന്റെ വാലു മുറിച്ചപോലെയായി" 
എന്ന് ഒരു കമന്റിൽ അപ്പച്ചൻറ്റെ ഇഷ്ടക്കുറവ് എനിക്കു മനസ്സിലായി. 
മുടിമുറിച്ചതിന്റെ പിന്നാമ്പുറകഥകൾ പിന്നാലേ പറയാം

ഇലഞ്ഞിയിൽ നിന്നു 7 കിലോമീറ്റർ മാത്രമേ എന്റെ ഭർത്താവിന്റെ വീട്ടിലേയ്ക്ക്
 ദൂരം ഉള്ളു എങ്കിലും വിവാഹത്തിനുശേഷം കുറേ വർഷത്തേയ്ക്ക് 
എന്റെ ഇലഞ്ഞിയ്ക്ക് പോക്ക് വളരെ വിരളമായിരുന്നു.
ചിലപ്രത്യേക സാഹചര്യങ്ങൾ മൂലം.

ജെയിംസ് അമേരിക്കയിൽ പോയതിൽ പിന്നെ
 ഞാനും കുട്ടികളും വാരാന്ത്യങ്ങളിൽ മിക്കവാറും ഇലഞ്ഞിക്ക് പോയിരുന്നു. 
മുറ്റത്ത് എത്തുമ്പോഴേ കാണം മൂപ്പരെ എന്തെങ്കിലും കുഞ്ഞുകുഞ്ഞു 
പണികളൂമായി മുറ്റത്തു തന്നെയോ വരാന്തയിലോ ഉണ്ടാകും.
കണുമ്പോഴേ ചോദിക്കും ."നീ ഇന്നു പോണൊണ്ടോ"? 
ഇല്ലെന്നു കേട്ടാൽ ഒരു ചെറിയ ചിരി ആ മുഖത്തു പടരും.
ഉണ്ടെന്നു പറഞ്ഞാൽ സന്ധ്യയ്ക്കുമുൻപേ നിർബന്ധമായും 
പറഞ്ഞുവിടുകയും ചെയ്യുമായിരുന്നു. ..............................






5.....
ഇംഗ്ലീഷ് എം .എ കൂടി എടുക്കണം എന്നത് 
എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. 
ചെല്ലുമ്പോഴൊക്കെ എന്നോടു തിരക്കുമായിരുന്നു 
അതിന്റെ തീരുമാനം വല്ലതും ആയൊ എന്നു്. 
ശടപടോന്ന് രണ്ട് ചെറുക്കന്മാർ ഉണ്ടായ്തുകൊണ്ട് അതു നടന്നില്ല.
ഞാൻ പഠിക്കുന്നതു അപ്പച്ചനു വല്യ താല്പര്യം ആയിരുന്നു.
ജേർണലിസം ചെയ്യാൻ വേണ്ടി
 കളമശ്ശേരിയിലെ  ജോലി ഉപേക്ഷിച്ച എന്നെ
 അപ്പച്ചൻ ഒരു നോട്ടം കൊണ്ടുപോലും ശകാരിച്ചില്ല. 
ഈവനിംഗ് ക്ലാസ്സിനു  ഹോസ്റ്റെലിൽ നിന്നു പോകാൻ
 അനുവാദം തരാതിരുന്ന കന്യാസ്ത്രിക്കു മുൻപിൽ
 (ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രിൻസി) 
4 പേജുള്ള രാജിക്കത്താണു് ഞാൻ എഴ്തിക്കൊടുത്തത്.
നല്ല language ആണല്ലോ കുട്ടി journalism ത്തിനു പകരം literature M A നോക്കൂ
 എന്നു അവര് പറഞ്ഞതിനെ അന്നു പുച്ഛിച്ചു തള്ളി.
ഇനിയും പഠിക്കാൻ വീട്ടൂകാരോട് കാശു വാങ്ങരുതെന്ന്
 ഒരു വാശിയും ഉണ്ടായിരുന്നു . Bhavan's school of journalism ത്തിൽ
ഡിപ്ലോമയ്ക്ക് ചേർന്നു .ഉള്ള ജോലി കളഞ്ഞു.   
വീട്ടിൽ ചോദിച്ചാൽ ഒരിക്കലും ഫീസ് തരാതിരിക്കില്ല 
പക്ഷെ ഇനിയും വീട്ടുകാരോടു ചോദിക്കാൻ അഭിമാനക്കുറവും തോന്നി. 
ഭാഗ്യത്തിനു ഒരു പ്രൈവറ്റ്  ഫേമിൽ ജോലികിട്ടി.
 അങ്ങനെ night class നു പോയി അതും പൂർത്തിയാക്കി. 
 റിസൽറ്റ് വന്നപ്പോൾ ഞാൻ രണ്ട് പേപ്പറിനു തോറ്റിരിക്കുന്നു.
ജീവിതത്തിലെ ആദ്യത്തെ പരാജയം .
അന്നു എനിക്കു ധൈര്യം തന്നതു് അപ്പച്ചനാണ്
 "നീ ഒരിക്കലും തോൽക്കില്ല revaluation try ചെയ്യൂ " 
എന്നു നിർബന്ധമായും പറഞ്ഞു .അങനെ തോറ്റുപോയഞാൻ
 first class ഇൽ പാസ്സായി.ഒരു ഖേദക്കുറിപ്പും കിട്ടി ഒപ്പം.
 അപ്പച്ചന്റെ മുഖഭാവമായിരുന്നു എനിക്കു കിട്ടിയ ഏറ്റം വലിയ സമ്മാനം!

വീട്ടിലെ കറുമ്പിയും  ചേച്ചിമാരെ അപേക്ഷിച്ച്
 സൗന്ദര്യം കുറഞ്ഞവളുമായ എനിക്കു അപകർഷതാബോധം ആയിരുന്നു
 ചെറുപ്പത്തിലെ സമ്പാദ്യം. നിറമില്ലാത്തതിന്റെ പേരിൽ
 ഞാൻ എന്തുമാത്രം സങ്കടപ്പെട്ടിരുന്നു എന്നോർത്ത് 
ഇന്നു് അദ്ഭുതം തോന്നുന്നു.ഗീത എന്ന പേരു മാത്രമായിരുന്നു അന്നു എന്നിൽ എനിക്കു് ഇഷ്ടം ഉണ്ടായിരുന്ന ഒരേ ഒരു കാര്യം. ഇന്നും എനിക്കെന്റെ പേരു് ഇഷ്ടമാണ്.എന്റെ പേരുകേട്ടാൽ ഏതുമതക്കാരിയാണെന്നു തിരിച്ചറിയില്ലല്ലോ.(ഈ പേരുകണ്ട് തെറ്റിദ്ധരിച്ച് പലപ്രപോസലുകൾ വന്നിട്ടുണ്ട്.അന്നു പക്ഷെ ഞാൻ ബുക്ക്ഡ് ആയിപ്പോയിരുന്നു) പക്ഷെ പല കാര്യങ്ങളിലും
 എന്റെ അഭിപ്രായം ചോദിക്കണം  എന്ന്  അപ്പച്ചൻ  അമ്മയോട് പറഞ്ഞിരുന്നതായി 
  അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. പരോക്ഷമായും
 പിന്നീട് പലപ്പോഴും പ്രത്യക്ഷമായും കിട്ടിയ ആ അംഗീകാരങ്ങളാണ് 
എന്നെ കുറച്ചെങ്കിലും സ്മാർട്ട് ആക്കിയത്. 
പിന്നീട് IGNOU വിൽ നിന്ന് MSW എടുത്തപ്പോൾ
 അതു കണ്ട് സന്തോഷിക്കാൻ അദ്ദേഹം ഇല്ലല്ലൊ
 എന്നു ഞാൻ സങ്കടപ്പെട്ടു. 
എന്നാൽ ഇനിയും പറ്റുന്നിടത്തോളം പഠിക്കണം എന്നാണ് 
ഇപ്പോൾ എന്റെ ആഗ്രഹവും തീരുമാനവും. 
 അതു ആ അത്മാവിനെ സന്തോഷിപ്പിക്കുമായിരിക്കും................................

അമ്മ ജോലിക്കാരിയായിരുന്നതുകൊണ്ടും
 ഞാൻ വളർനു വന്നപ്പോഴേയ്ക്കും വീട്ടിൽ സഹായത്തിനു് 
മറ്റാരും ഇല്ലാതിരുന്നതുകൊണ്ടും ഞാൻ വീട്ടുജോലികളിൽ,
 പ്രത്യേകിച്ച് അടുക്കളയിൽ അമ്മയെ സഹായിക്കുമായിരുന്നു.
ഏതാണ്ട് 6-ആം ക്ലാസ്സിൽ പ്ഠിക്കുമ്പോൾ മുതൽതന്നെ 
അമ്മിക്കല്ലിന്റെ അവകാശം മുഴുവനും തന്നെ എനിക്കായിരുന്നു . 
ഹൈസ്കൂൾ ആയപ്പോഴേക്കും അമ്മയില്ലെങ്കിലും
 അടുക്കള മാനേജ് ചെയ്യാൻ    ഞാൻ മതിയായിരുന്നു. 
നെയ്യുണ്ണി എന്നു പേരുള്ള ഒരു തരം കായ്
 - വള്ളിയായ് പടർന്നു കയറിപ്പോകുന്ന-മെഴുക്കുപുരട്ടിവച്ചാൽ
 അപ്പച്ചനു വലിയ ഇഷ്ടമായിരുന്നു.അതു് നന്നാക്കി എടുക്കാൻ 
ലേശം പണിയുണ്ട്. നടുവേ പിളർന്നു അകത്തെ കുരു കളയണം. 
അല്ലെങ്കിൽ കയ്ക്കും. അപ്പച്ചൻ അവധിദിവസങ്ങളിൽ 
അതു പറിച്ചുകൊണ്ടുവന്നുതരും .അല്ലെങ്കിൽ ഞാൻ തന്നെ
 പറമ്പിൽക്കൂടി നടക്കുമ്പോൾ കണ്ണിൽ പെട്ടാൽ
 ഇലക്കുമ്പിൾ കൂട്ടിയോ പാവാടത്തുമ്പിലോ പറിച്ചുകൊണ്ടുവന്നു
 മെഴുക്കുപുരട്ടിയുണ്ടാക്കും. പിന്നെ അമ്മയുണ്ടാക്കുന്ന ഒരു തരം ചേമ്പുകറി.
 അതിക്കെയായിരുന്നു മൂപ്പരുടെ ഇഷ്ട വിഭവങ്ങൾ.
അതുണ്ടാക്കാൻ ഇപ്പോഴും എനിക്കറിഞ്ഞൂടാ. 
ഇനി അതു പഠിച്ചിട്ടും കാര്യമില്ലല്ലോ! 
ആങ്ങളമാർ മുയലിനെയും കടവാവലിനെയുമൊക്കെ 
വെടിവച്ചുകൊണ്ടുവരുന്നതും പാചകം ചെയ്യുന്നത് എന്റെ ഡ്യൂട്ടിയായിരുന്നു 
"ആ പെണ്ണിനു കൈ കൊണ്ട് വല്ലതും വ്യ്ക്കാനറിയാം" എന്ന് 
അപ്പച്ചൻ തന്ന  സർട്ടിഫിക്കറ്റ്  ഭർത്താവിന്റെ വീട്ടുകാരും 
(അമ്മായമ്മപോലും) സമ്മതിച്ചു തന്നിട്ടുണ്ട്കേട്ടോ. 
 ചേന -മത്തങ്ങ എരിശേരി ആയിരുന്നു മറ്റൊരു ഇഷ്ടം .
ജെയിംസിനും ഇഷ്ടാണ് അത്. 
കഴിഞ്ഞ ദിവസം എരിശേരി ഉണ്ടാക്കിയപ്പോഴും അപ്പച്ചനെ ഓർത്തു........

5

"കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വില അറിയില്ല." എന്നത് കേവലം പഴഞ്ചൊല്ല് മാത്രമല്ല .വളരെ വലിയ ഒരു സത്യം കൂടിയാണ്. ജീവിച്ചിരുന്നപ്പോള്‍ തിരിച്ചറിയാതെ പോകുന്ന എത്രയെത്ര നന്മകളാണ് പലരുടെയും മരണശേഷം‍ നാം തിരിച്ചറിയുന്നത്‌!!

അഹങ്കാരം മൂടിയ എന്‍റെ കണ്ണില്‍ പെടാതിരുന്ന എന്‍റെ അച്ഛന്‍റെ
മഹത്വങ്ങളെ അദ്ദേഹത്തിന്‍റെ മരണശേഷം മാത്രം തിരിച്ചറിഞ്ഞ ഞാന്‍, പശ്ചാത്താപവും പ്രായശ്ചിത്തവും ആയി 'സ്നേഹത്തിന്‍റെ ഇലഞ്ഞിപ്പൂക്കള്‍' എന്ന പേരില്‍ ചില ചെറു കുറിപ്പുകള്‍ ഫേസ്ബുക്കിലും എന്‍റെ ബ്ലോഗിലും പോസ്റ്റ്‌ ചെയ്തിരുന്നു. (http://gitathottam.blogspot.in/2013/08/blog-post_24.html) രണ്ടുദിവസം മുന്‍പ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റ്‌ ഇട്ടപ്പോള്‍ അപ്പച്ചനെപ്പറ്റി പരാമര്‍ശിച്ചിരുന്നു.

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ഏറണാകുളത്ത് വച്ച് ഒരു മീറ്റിംഗില്‍ ശ്രീമതി ഇന്ദിരാഗാന്ധിയുടെ കയ്യില്‍നിന്നു അദ്ദേഹത്തിന് താമ്രപത്രം കിട്ടിയ ഒരു സംഭവം ഓര്‍മ്മിക്കുന്നുണ്ട്. അപ്പച്ചന്‍ 'സ്വാതന്ത്ര്യസമര സേനാനി'യാണെന്ന് വീട്ടിലെ മുതിര്‍ന്നവര്‍ (ചേച്ചിമാരും ചേട്ടന്മാരും അമ്മയും) പറഞ്ഞ് അറിയാമെന്നല്ലാതെ അതിനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അതൊരു വല്യ കാര്യമാണെന്ന് സ്വയം ഒരിക്കലും തോന്നിയിട്ടും ഇല്ല. എന്നേക്കാള്‍ ഒരുപാടു പ്രായക്കൂടുതല്‍ ഉള്ള അപ്പച്ചന്റെ തലമുഴുവന്‍ ചെറുപ്പത്തിലെ നരച്ചിരുന്ന കാര്യം ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. പലപ്പോഴും എന്‍റെ വല്യപ്പനാണോ എന്ന് സുഹൃത്തുക്കള്‍ ചോദിച്ചിട്ടുമുണ്ട്.അതിലൊന്നും എനിക്ക് ഒരിക്കലും നാണക്കേടോ മനപ്രയസമോ തോന്നിയിട്ടുമില്ല.ഞാന്‍ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോള്‍ അപ്പച്ചന്‍ പഞ്ചായത്തില്‍ നിന്ന് പെന്‍ഷന്‍പറ്റി.ഇലഞ്ഞിയില്‍ എല്ലാവര്‍ക്കും അപ്പച്ചനെ അറിയാമായിരുന്നതുകാരണം ഒരിക്കല്‍ പോലും അദ്ദേഹത്തെക്കുറിച്ച് ഒരു ചോദ്യം പോലും നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ പ്രീഡിഗ്രി ക്ക് എറണാകുളത്ത് പഠിക്കാന്‍ പോയപ്പോള്‍ അച്ഛനു എന്താ ജോലിയെന്ന് കൂട്ടുകാര്‍ ചോദിച്ചപ്പോളൊക്കെ സ്വാതന്ത്ര്യസമരസേനാനിയയിരുന്നെന്നു ഞാന്‍ അല്പം പൊങ്ങച്ചത്തോടെ പറഞ്ഞിരുന്നു. പറയുമ്പോഴത്തെ മാത്രം ഒരു ജാഡ. അന്നൊന്നും അതിനുശേഷം ഇക്കഴിഞ്ഞ നാളുകള്‍ വരെയും അപ്പച്ചനെക്കുറിച്ചു എന്തെങ്കിലും അറിയണമെന്ന് തോന്നിയിട്ടേയില്ല. മരിക്കുന്നതിനു മുന്‍പ് അപ്പച്ചന്‍ തന്ന ഇലഞ്ഞത്തയ്യ്‌ കഴിഞ്ഞ വര്‍ഷം വളര്‍ന്ന് മരമായി ആദ്യമായി പൂത്ത കാലത്താണ് ഒരു നിയോഗം പോലെ അപ്പച്ചനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എനിക്ക് സ്വൈരം തരാതായത്. എന്‍റെ അറിവില്‍പെട്ട കുറേ കാര്യങ്ങള്‍ സ്വരൂപിച്ച് ചില ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി ഞാന്‍ തല്ക്കാലം ആശ്വാസം കണ്ടെത്തി.പക്ഷെ അപ്പച്ചനെക്കുറിച്ചു ഓര്‍ക്കുംപോഴെല്ലാം ഞാന്‍ അസ്വസ്ഥയാകുന്നുണ്ടായിരുന്നു.

അപ്പച്ചന്‍ മരിച്ചിട്ട് ഈ നവംബറില്‍ പത്തു വര്‍ഷം പൂര്‍ത്തിയാകും .(ആ ഓര്‍മ്മകള്‍ ഞാന്‍ നേരത്തെ എഴുതിയിട്ടുണ്ട്.) അപ്പച്ചന്‍ മരിച്ച്. ഒരു നാലഞ്ചു വര്‍ഷം ആയപ്പോഴേക്കും അമ്മയ്ക്ക് ഓര്‍മ്മക്കുറവ്തുടങ്ങി. ഇപ്പോള്‍ കാര്യമായ ഓര്‍മ്മകളൊന്നും ഇല്ലാതെ രണ്ടുവര്‍ഷം മിച്ചമായി അമ്മ കിടക്കയില്‍ തന്നെ. വളരെ അപൂര്‍വ്വമായി ചിലപ്പോള്‍ ചില ഓര്‍മ്മകള്‍ ഒരു മിന്നല്‍പിണര്‍ പോലെ ആ മനസ്സില്‍ കൂടി കടന്നു പോകാറുണ്ട്.കര്യപ്രാപ്തിയുടെ ആള്‍രൂപമായിരുന്ന അമ്മയുടെ കിടപ്പ് സഹിക്കാന്‍ വയ്യാതെ അമ്മ എത്രയും പെട്ടെന്ന് മരിക്കണേ എന്ന് ഞാന്‍ ഈശ്വരനോട് പ്രാര്‍ഥിച്ചുപോയിട്ടുണ്ട്. (http://gitathottam.blogspot.in/2013/12/blog-post_17.html)
അപ്പച്ചനെക്കുറിച്ചു കൂടുതല്‍ അറിയണമെന്ന ആഗ്രഹം കുറേ നാളായി മനസ്സില്‍ തിളച്ചുമറിയുന്നുണ്ട്. ആരോട് ചോദിക്കും ? അപ്പച്ചന്‍ മരിച്ചുപോയി. അമ്മയ്ക്ക് ഓര്‍മ്മയേ ഇല്ല.അപ്പച്ചന്റെയും അമ്മയുടെയും സഹോദരങ്ങള്‍ ആരും ജീവിച്ചിരിപ്പില്ല. എങ്കിലും മനസ്സുമടുക്കാതെ എന്‍റെ ചേച്ചിമാരോടും ചേട്ടന്മാരോടും ചോദിച്ചറിയാം എന്ന് കരുതി . ചേച്ചിമാരെല്ലാം ഞാനും, പത്താംക്ലാസ്സ് കഴിഞ്ഞതില്‍ പിന്നെ ഹോസ്റ്റല്‍ വാസികള്‍ ആയിരുന്നു. പഠിപ്പ്‌ കഴിഞ്ഞ് താമസിയാതെ അവരെ വിവാഹം ചെയ്തയച്ചു . എല്ലാവരും കുടുംബത്തില്‍ നിന്ന് ഏറെ അകലെയാണ്. കേരളത്തിന്‌ വെളിയിലും വിദേശത്തും ഒക്കെ . വിവരദോഷിയായ ഞാന്‍ നാട്ടില്‍ ഉണ്ടായിട്ടും കാര്യമൊന്നും ഉണ്ടായുമില്ല.
മൂത്ത ആങ്ങള അധികം സംസാരിക്കാത്ത, ആരുടേയും കാര്യത്തില്‍ അങ്ങനെ ഇടപെടാത്ത ശാന്തശീലനായ ഒരു വ്യക്തിയാണ്. മൂപ്പര്‍ക്ക് അതിനെക്കുറിച്ച് കാര്യമായ വിവരോന്നും ഇല്ല . ഞാന്‍ 'കുഞ്ചായന്‍'എന്ന് വിളിക്കുന്ന പോള്‍രാജ് (എന്‍റെനേരെ മൂത്ത ചേട്ടന്‍) ഇന്നലെ കുറച്ച് വിവരങ്ങള്‍ തന്നു.
വൈകി ഉദിച്ച ഈ ബോധം എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. എന്തിനായിരിക്കും ഈ തോന്നല്‍ ഇപ്പോള്‍ എന്നില്‍ ?
എന്തായാലും പറ്റുന്ന ഇടങ്ങളില്‍ നിന്നെല്ലാം ഞാന്‍ ശേഖരിച്ച വിവരങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
എന്നെ അദ്ഭുതപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്ത ഒരു കാര്യം കൂടി പറഞ്ഞിട്ട് അത് പറയാം .ഇന്നലെ അമ്മയെ കാണാന്‍ വീട്ടില്‍ പോയ ഞാന്‍ കുഞ്ചായനോട് അപ്പച്ചനെപ്പറ്റി ചോദിച്ചുകൊണ്ട് മുന്‍വശത്തെ വരാന്തയില്‍ ഇരിക്കുകയായിരുന്നു. പുള്ളിക്കാരന്റെ ഭാര്യ ബീനയും ഒപ്പമുണ്ട്. അമ്മയുമായി നല്ല സ്നേഹത്തില്‍ ആയിരുന്ന ബീന ഓര്‍മ്മയുണ്ടായിരുന്നപ്പോള്‍ അമ്മ അപ്പച്ചനെക്കുറിച്ചു പറഞ്ഞിട്ടുള്ള ചിലകാര്യങ്ങള്‍ പറഞ്ഞു. പരസഹായം കൂടാതെ നടക്കാന്‍ പറ്റാത്ത അമ്മ ഭിത്തിയില്‍ പിടിച്ച് പിടിച്ച് ഞങ്ങള്‍ ഇരിക്കുന്നിടത്ത്‌ വന്നു .ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ഞാന്‍ വെറുതെ ഒന്ന് ചോദിച്ചു അപ്പച്ചന്‍ ജോലിചെയ്തിരുന്ന ഷിപ്പിന്‍റെ പേര് അമ്മയ്ക്ക് ഓര്‍മ്മയുണ്ടോ എന്ന് . അവ്യക്തമായി രണ്ടു പ്രാവശ്യം അമ്മ ഒരു പേര് പറഞ്ഞു. നന്നേ കേള്‍വിക്കുറവുള്ള അമ്മ ആദ്യ ചോദ്യത്തിനു തന്നെ മറുപടി പറയുകയും ചെയ്തു. ഞാന്‍ ഇവിടെ വന്നിട്ട് അമ്മപറഞ്ഞ പേര് ഏതാണ്ടൊരു ഊഹം വച്ചു സ്പെല്ലിംഗ് ടൈപ് ചെയ്തു ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് HMIS kathiyawar എന്ന minesweeper ഷിപ്പിന്‍റെ വിശദ വിവരങ്ങള്‍ ഗൂഗിള്‍ എന്‍റെ മുന്നില്‍ നിരത്തിവച്ചു. എനിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല .ഓര്‍മ്മ നഷ്ടപ്പെട്ട എന്റെ അമ്മയുടെ നാവിന്‍തുമ്പിലൂടെ ഈശ്വരനല്ലാതെ മറ്റാരാണ്‌ എന്‍റെ കാതുകളില്‍ ആ വിലപ്പെട്ട വിവരം എത്തിച്ചുതന്നത്?
അപ്പച്ചനുമായി പരിചയമുണ്ടെന്ന് തോന്നുന്ന ഏറെ പേരെ ഫോണ്‍ വഴി ബന്ധപ്പെട്ടെങ്കിലും പ്രയോജനമൊന്നും തന്നെ ലഭിച്ചില്ല. കിട്ടിയ വിവരങ്ങള്‍ ഒന്ന് അടുക്കിപ്പെറുക്കി അടുത്ത പോസ്റ്റില്‍......... ഇനിയും അന്വേഷണം തുടരും .....



6സാധാരണയായി പട്ടാളക്കാരില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് 'പുളു' പറയല്‍ .പലനാടുകളില്‍ ഈ വീരവാദം പറച്ചില്‍ പല പേരുകളിലാണ് അറിയപ്പെടുന്നതെന്ന് മാത്രം. വെടി വച്ചതും ഗ്രനേഡ്‌ എറിഞ്ഞതും കമാന്റോ ഓപ്പറേഷന്‍ നടത്തിയതും അങ്ങനെയങ്ങനെ സത്യവും അര്‍ദ്ധസത്യവും പച്ചക്കള്ളവും ഒക്കെയായി ഒരു പാട് കഥകള്‍ അവര്‍ പ്രചരിപ്പിക്കാറുണ്ട്. ആദ്യമൊക്കെ നാട്ടുകാരും കൂട്ടുകാരും ഇത് ഉത്സാഹത്തോടെ കേള്‍ക്കുമെങ്കിലും പിന്നെപ്പിന്നെ എല്ലാവര്‍ക്കും മടുത്തു തുടങ്ങും. 
അപ്പച്ചനെ ഈ 'വെടിപറച്ചില്‍' ദോഷം ഒട്ടും തീണ്ടിയിരുന്നില്ല. പത്ത് മുപ്പത്തഞ്ചു വര്‍ഷം കൂടെ ഉണ്ടായിരുന്നിട്ടും ഒരിക്കല്‍ പോലും ഒരു യുദ്ധ കഥ പോലും അപ്പച്ചന്‍റെ വായില്‍നിന്നു ഞാന്‍ കേട്ടിട്ടില്ല .വായാടിത്തരത്തിനും ചില ഗുണങ്ങളൊക്കെ ഉണ്ടെന്നു തിരിച്ചറിയുന്നു ഇപ്പോള്‍. അതുകൊണ്ടല്ലേ സ്വന്തം അച്ഛനെക്കുറിച്ച് ഒന്നുമറിയാത്ത ഒരു വിഡ്ഢിയായി ഞാന്‍ മാറിയത്.

ഇനി എനിക്കറിയുന്ന കാര്യങ്ങളിലേയ്ക്ക് വരാം Royal Indian Navy (RIN)
എന്ന പേരിലാണ് സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യന്‍ നാവികസേന അറിയപ്പെട്ടിരുന്നത്. അതില്‍ വയര്‍ലെസ്സ് ഓപ്പറേറ്റര്‍ എന്നോ റേഡിയോ ഓഫീസര്‍ എന്നോ ഒക്കെ പറയുന്ന ഒരു പോസ്റ്റില്‍ ആയിരുന്നു അപ്പച്ചന്‍.
രണ്ടാം ലോകമഹായുദ്ധകാലത്ത് HMIS Kathiyawar എന്ന minesweeper ഷിപ്പില്‍ ആയിരുന്നു ജോലിചെയ്തിരുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ. ഒരിക്കല്‍ ഷിപ്പിലെ വയര്‍ലെസ്സ് സംവിധാനം ആകെ തകരാറിലായി. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും സര്‍വീസ് കൊണ്ടു സീനിയോറിറ്റി ഉള്ളവരും ഒക്കെ പലതവണ പയറ്റി നോക്കിയിട്ടും കാര്യം ശരിയായില്ല. അടിയന്തിര സ്വഭാവമുള്ള സന്ദേശങ്ങള്‍ പോലും അയയ്ക്കാനനോ സ്വീകരിക്കണോ പറ്റുന്നില്ല. യുദ്ധസമയത്ത് അത് എത്ര ഗൗരവമുള്ള സംഗതിയാണെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.ലോര്‍ഡ്‌ ലൂയി മൌണ്ട് ബാറ്റന്‍ ഷിപ്പില്‍ ഉള്ള സമയമായിരുന്നു.താന്‍ വയര്‍ലെസ്സ് സംവിധാനത്തിന്‍റെ തകരാറ് പരിഹരിക്കാമെന്ന് അപ്പച്ചന്‍ അറിയിച്ചു .അടിയന്തിര ഘട്ടമായിരുന്നതുകൊണ്ട് അതിന് അനുവാദവും ലഭിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ടു അത് പ്രവര്‍ത്തന സജ്ജമാക്കി. മൌണ്ട് ബാറ്റന്‍ പ്രഭു അപ്പോള്‍ തന്നെ അപ്പച്ചനെ വളരെയധികം പ്രശമ്സിക്കുകയും അത് ഒരു പ്രശമ്സാപത്രമായി സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുക്കുകയും ചെയ്തു.
ഒരു സാധാരണ ജോലിക്കാരന്‍റെ കഴിവിനും സാമര്ഥ്യത്തിനും അര്‍ഹിക്കുന്ന അംഗീകാരം കൊടുത്ത ആ ഓഫീസറെ മനസ്സുകൊണ്ട് നമിക്കുന്നു. അവിടെയും പക്ഷെ ഇന്ത്യക്കാരന്‍ തന്‍റെ തനിസ്വഭാവം കാണിച്ചു. അപ്പച്ചന്റെ സീനിയര്‍ ഓഫീസര്‍ മൌണ്ട് ബാറ്റന്‍ പ്രഭു പോയ ഉടനെ ആ സാക്ഷ്യ പത്രം ബലമായി വാങ്ങി കീറിക്കളഞ്ഞു.
ഏതു വിഭാഗത്തില്‍ പെട്ടവരായാലും പട്ടാളക്കാരുടെ ഇടയിലെ സീനിയോരിറ്റിയെക്ക്കുറിച്ചറിയുന്നവര്‍ക്കറിയാം തന്‍റെ മേലധികാരിയുടെ ഏതു അഹങ്കാരവും താഴ്ന്ന റാങ്കുകാരന്‍ സഹിക്കേണ്ടി വരുമെന്ന്. പക്ഷെ അടിയന്തിര സാഹചര്യങ്ങള്‍ നിലവിലില്ലാതിരുന്ന ഒരു ഘട്ടത്തില്‍ അപ്പച്ചന്‍ അതിനു പകരം ചോദിച്ചു. ഒരിക്കല്‍ ഷിപ്പില്‍ ആ സീനിയര്‍ ഉദ്യോഗസ്ഥന്‍ ഉപയോഗിക്കുന്ന ഒരു യന്ത്ര സംവിധാനം മനപ്പൂര്‍വ്വം കേടാക്കി വച്ചു.എത്ര ശ്രമിച്ചിട്ടും അയാള്‍ക്കോ മറ്റുള്ളവര്‍ക്കോ അത് നന്നാക്കാന്‍ സാധിച്ചില്ല. അവസാനം ആ സീനിയര്‍ ഓഫീസര്‍ അപ്പച്ചന്റെ കാലുപിടിച്ചു മാപ്പുപറഞ്ഞു . അതിനുശേഷം അക്കാര്യം അപ്പച്ചന്‍ ശരിയാക്കി കൊടുക്കുകയും ചെയ്തു.
ഈ കഥകളൊക്കെ പണ്ടെപ്പോഴോ അമ്മയോട് അപ്പച്ചന്‍ പറഞ്ഞിട്ടുള്ളതാണ്. അത് കുഞ്ചായന്‍ ആണ് എന്നോട് പറഞ്ഞത്.
കീറിപ്പോയ ആ സര്‍ടിഫിക്കറ്റ്. പിന്നീട് പഞ്ചായത്തില്‍ ജോലി കിട്ടാനോ പെന്‍ഷന്‍ കിട്ടാനോ ആയി സര്‍ക്കാരിലേക്ക് അയച്ചുകൊടുത്തുവെന്ന്
അമ്മ പറഞ്ഞ്ട്ടുണ്ടെന്നു ചേച്ചി പറഞ്ഞു .(ലാലിചേച്ചി ).
എപ്പോള്‍ വേണമെങ്കിലും സകുടുംബം ബ്രിട്ടനിലേക്ക് ചെല്ലാനുള്ള ഒരു കത്തും അപ്പച്ചന്റെ കയ്യില്‍ ഉണ്ടായിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. അതൊന്നും ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചതായിപ്പോലും അറിവില്ല.
പക്ഷെ പിന്നീട് സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ബ്രിട്ടീഷുകാര്‍ക്കെതിരായി HMIS hindusthan എന്ന കപ്പലില്‍( ആണെന്ന് തോന്നുന്നു ) Royal Indian Navy mutiny (Revolt) ലഹള സംഘടിപ്പിച്ച് ഇന്ത്യന്‍ പതാക ഉയര്‍ത്തിയ സംഘത്തില്‍ അപ്പച്ചനും അംഗമായിരുന്നു. (ഇപ്പോഴത്തെ ത്രിവര്‍ണ്ണ പതാകയല്ല. കോണ്ഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ചുവന്ന പതാകയും ഒരുമിച്ചുയര്‍ത്തി എന്ന് ചരിത്രം . പക്ഷെ ഈ നാവിക വിപ്ലവത്തെ കോണ്ഗ്രസ്സും മുസ്ലിം ലീഗും എതിര്‍ത്തിരുന്നു. കമ്യുണിസ്റ്റ് പാര്‍ട്ടി മാത്രമേ അന്നതിനെ പിന്തുണച്ചുള്ളൂ. സുഭാഷ്‌ ചന്ദ്ര ബോസിന്റെ INA യുമായിട്ടായിരുന്നു നാവികര്‍ക്ക് ആത്മബന്ധം.

ലഹള വിജയത്തിലൊന്നും കലാശിച്ചില്ല. ലഹളക്കാരേ പിരിച്ചു വിടുകയും ബോംബെയിലും ആന്‍ഡമാനിലും ഉള്ള ജെയിലിലേയ്ക്ക് അയക്കുകയും ചെയ്തു. അങ്ങനെയാണ് അപ്പച്ചന്‍ ഇരുപത്തൊന്നു മാസം ജയില്‍വാസം അനുഭവിച്ചത്. ജെയിലിന്‍റെ പേരൊന്നും ആര്‍ക്കും അറിയില്ല .അമ്മയുടെ ഓര്‍മ്മയില്‍ തെളിയുന്നുമില്ല .
അതിനൊക്കെ ശേഷമാണ് അമ്മയെ കണ്ടുമുട്ടുന്നതും വിവാഹം ചെയ്യുന്നതും ഞാന്‍ ഉള്‍പ്പെടെയുള്ള ആറു മക്കള്‍ ഉണ്ടാകുന്നതും. പിന്നീടുള്ള കഥകള്‍ ഇനിയൊരിക്കലാകാം...

അപ്പച്ചന്‍റെ ഷിപ്പിലെ സഞ്ചാരങ്ങള്‍ കൊണ്ടു ഞങ്ങള്‍ മക്കള്‍ക്ക്‌ ചില പ്രയോജനങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് 'സോവിയറ്റ് യൂണിയന്‍' എന്ന പേരില്‍ വീട്ടില്‍ തപാലില്‍ കിട്ടുമായിരുന്ന ഒരു മനോഹരമായ മാസിക .അതിലാണ് ടുലിപ് പുഷ്പങ്ങളുടെ അതിമനോഹരങ്ങളായ വര്‍ണ്ണചിത്രങ്ങള്‍ ഞാന്‍ ആദ്യമായി കാണുന്നത് .(അന്ന് ടുലിപ് എന്ന പേര് കേട്ടിട്ട് കൂടി ഉണ്ടായിരുന്നില്ല കേട്ടോ. നല്ല ഭംഗിയുള്ള പൂക്കള്‍ എന്ന് മാത്രം അറിയാം ) ആ മാസികയ്ക്കു വേണ്ടി ഞങ്ങള്‍ പിള്ളേര്‍ എത്ര വഴക്കുണ്ടാക്കിയിട്ടുണ്ട് !! പുസ്തകം പൊതിയാനാണ്‌ വായിക്കാനൊന്നുമല്ല .നല്ല തിളക്കമുള്ള ഒരു ജാതി പേജുകള്‍. അതിന്റെ മിനുസത്തില്‍ വിരലോടിച്ചു കൊതിതീരാതെ നോക്കിയിരിക്കും .പിന്നെ എല്ലാ ആഴ്ചയിലും മുടങ്ങാതെ കിട്ടിയിരുന്ന 'മോസ്കോ ന്യൂസ്' എന്ന പത്രം പോലത്തെ ഒരു പ്രസിദ്ധീകരണം. മുഴുവനും ഇംഗ്ലീഷാ കേട്ടോ വായിക്കാനൊന്നും തുനിയാറില്ല. വായിച്ചാല്‍ മനസ്സിലായിട്ടുവേണ്ടേ !!! അതിന്റെ കൂടെ ഗ്രാമഫോണ്‍ റെക്കോര്‍ഡ്‌ പ്ലേറ്റ്കളും .നല്ല ആകാശനീല നിറത്തില്‍ . പളപള തിളങ്ങുന്ന , നടുക്ക്ദ്വാരമുള്ള ഫ്ലെക്സിബിള്‍ ആയ ഒരൂട്ടം . വീട്ടിലന്ന് ഗ്രാമഫോണ്‍ പെട്ടിയൊന്നും ഇല്ല .വല്യേ ആഗ്രഹായിരുന്നു അതൊന്നു കേട്ട് നോക്കാന്‍ . അത് നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അതെടുത്തു എറിഞ്ഞു കളിക്കുമായിരുന്നു. കുറേനാളൊക്കെ രണ്ടുമൂന്നെണ്ണം ഞാന്‍ സൂക്ഷിച്ചു വച്ചിരുന്നു.. പിന്നെ എപ്പോഴോ അതൊക്കെ വരാതെയും ആയി .
ഇന്ന് അതില്‍ ഒന്നുപോലും അവശേഷിക്കുന്നില്ല. കുറേ ഓര്‍മ്മകളും ഞങ്ങള്‍ കുറച്ചു സഹോദരങ്ങളും ഓര്‍മ്മയില്ലാത്ത ഒരു അമ്മയും മാത്രം ....... അപ്പച്ചന്‍ എവിടെയെങ്കിലും ഏതെങ്കിലും രൂപത്തിലോ ഭാവത്തിലോ ഇതൊക്കെ അറിയുന്നുണ്ടോ ആവോ .............