Tuesday 25 April 2017

ഉമ്മക്കടം


സമാധാനത്തോടെ മരിക്കണമെങ്കിൽ കടങ്ങളെല്ലാം വീട്ടിത്തീർക്കണം

മൂന്ന് ഉമ്മകളുടെ കടമുണ്ട് നിന്നോട്

പലപ്പോഴായി പല തരത്തിൽ തന്നു തീർത്തതാണ്.
മൂന്നിന് പകരം മൂവായിരമെങ്കിലും കാണും.
ചിലപ്പോൾ അതിനും മേലേ.
കയ്യിൽ കിട്ടുന്ന നേരത്തൊക്കെ സ്വരൂപിച്ച് വച്ച് പലതവണകളായിത്തന്നതാണ് .

തിരികെച്ചോദിക്കാനും 
വീടുകയറി  വിരട്ടാനും നീ വന്നില്ല.
കഴിയുമ്പോഴൊക്കെ പറ്റുന്നതു പോലെ 
മടക്കിത്തന്നിരുന്നത്‌ നിനക്കും അറിയുമല്ലോ

തന്നവയൊന്നും തിരികെ തരികയാണെന്ന് തോന്നിയതേയില്ല 
നിനക്ക് വേണമായിരുന്നു
പലപ്പോഴും.
ചിലപ്പോഴൊക്കെ
എന്റെ കയ്യിൽ ഉണ്ടായിരുന്നു.
അത്ര മാത്രം

ഉമ്മകൾ മിച്ചമുണ്ടാവുകയില്ലല്ലോ
ചില പ്രത്യേക നിമിഷങ്ങളിൽ
ഒന്നിനു പിറകേ ഒന്നായോ 
കൂട്ടത്തോടെയോ വിരിഞ്ഞു വരികയാണ്.
മണ്ണിനടിയിൽ നിന്ന്  ഈയാമ്പാറ്റകൾ വരുന്ന പോലെ

അത്രമേൽ വാത്സല്യം കവിയണം
അനാസക്തമായ ഉമ്മകൾ പൂക്കണമെങ്കിൽ.
സ്റ്റേഹത്തിന്റെ ഇളം മധുരം
മുലപ്പാൽപ്പതപോലെ കിനിയണം.

നിന്നെയോർമ്മിക്കുമ്പോഴെല്ലാം
മുല ചുരക്കുന്നുവല്ലോ!
മുലപ്പാൽ നനവിൽ
നിറയെ നിറയെ ഉമ്മകൾ മുളച്ചുപൊന്തുന്നു.
നിമിഷങ്ങൾ മാത്രം ആയുസ്സുള്ളവ,
കരുതി വയ്ക്കാനാവാത്തവ,
കരുതി വയ്ക്കുന്തോറും ആസക്തിയുടെ പുളിപ്പിൽ വീര്യം കൂടുന്നവ.

കൂട്ടി വച്ച് തിരികെത്തന്നവയെല്ലാം
പുളിച്ചു വീര്യം കൂടിയവയായിരുന്നോ.
ദന്തക്ഷതങ്ങൾക്കു
സീൽക്കാരങ്ങൾക്കും
പെരുമ്പറ കൊട്ടുന്ന നെഞ്ചിടിപ്പിനുമൊപ്പം 
കുത്തിയൊലിച്ചു വന്നവ?

പോരാൻ നേരം,
നിദ്ര കൺപോളകളെയെന്ന പോലെ
മെല്ലെ ചേർത്തണച്ച്
നീ തന്ന
അതീവലോലമായ  മൂന്ന് ഉമ്മകൾ.
കവിളരികിൽ
ചുണ്ടിന്റെ നേർത്ത കോണിൽ
അപ്പൂപ്പൻ താടിപോലെ പറ്റി നിൽക്കുന്നുണ്ടിപ്പഴും.

കടത്തിൽ മരിച്ചാലോ?
അസംഖ്യം 
പൂമരങ്ങളായ് രൂപാന്തരം പ്രാപിച്ച്
നീ നടക്കുന്ന വീഥികളിൽ
പുനർജ്ജനിക്കും ഞാൻ.
പൊഴിഞ്ഞു വീഴുന്ന
ഇതൾച്ചുണ്ടുകൾ കൊണ്ട്
നിന്നെ ഉമ്മവച്ചു കൊണ്ടേയിരിക്കാൻ.

Sunday 29 January 2017

പരിണാമം

പരിണാമം
മുറ്റം നിറഞ്ഞ് തണൽ പരത്തിയിരുന്ന മരം ഉണങ്ങിത്തുടങ്ങി.
ഓരോ ദിവസവും ഇലകൾ കൊഴിഞ്ഞു കൊണ്ടിരുന്നു.
അമ്മ ആകുലതയോടെ  അതിനെച്ചൊല്ലി പരിതപിക്കാൻ തുടങ്ങി.
പ്രായമേറിത്തുടങ്ങിയ മരമായതിനാൽ
ശുശ്രൂഷിച്ചിട്ടും
നനച്ചിട്ടും കാര്യമില്ലെന്ന്
കുടുംബം ഏകപക്ഷീയമായി വിധിയെഴുതി.
അമ്മ ആ പക്ഷം ചേരാതെ,
ആരും കാണാതെ
കൊടിയ വേനലിൽ അരിഷ്ടിച്ചുമിച്ചം പിടിച്ച വെള്ളം
കുടുംബക്കാരുടെ കണ്ണുവെട്ടിച്ച്
അതിനു കുടിയ്ക്കാൻ കൊടുത്തു കൊണ്ടിരുന്നു.
പോകെപ്പോകെ ഇലകൊഴിയുന്നതു കുറഞ്ഞു .എങ്കിലും പുതിയ തളിർപ്പുകൾ പൊടിച്ചതേയില്ല .
നാമമാത്രമായ ഇലകൾ ആകാശത്തേക്ക് അഞ്ജലിയായി നീട്ടി മരം പ്രാർഥനാപൂർവം നിന്നിരുന്നു.
ആഴ്ചകൾ കൊണ്ട് അമ്മയുടെ കറുത്തിരുണ്ട മുടിയിഴകൾ ഒറ്റയ്ക്കും പെട്ടയ്ക്കും
പിന്നീട് കൂട്ടത്തോടെ യും കൊഴിഞ്ഞു തുടങ്ങി.
പ്രായമായിത്തുടങ്ങിയതിന്റെ ലക്ഷണങ്ങൾ എന്ന് അതിനെ വീട്ടിലുള്ളവർ അവഗണിച്ചു.
വെളുത്ത വറ്റുകളെ കോർത്ത നൂലായി അവ മാറിയപ്പോൾ മാത്രം അച്ഛനും മക്കളും വീട്ടിൽ വലിയ ആരവത്തോടെഫ്ലൈയിംഗ്‌ സോസർ കളിച്ചു.
അത്തരം രാത്രികളിൽ
അമ്മ മരച്ചുവട്ടിൽ ഒറ്റയ്ക്കിരുന്നു പെയ്തു തുടങ്ങി.
അവശേഷിക്കുന്ന മുടിയിഴകൾ അമ്മയുടെ മുതുകിലൂടെ ഊർന്ന് പ്രാർഥന പോലെ ഭൂമിയുടെ പാദം തൊട്ടു വണങ്ങി.
മരം ശേഷിക്കുന്ന ഇലകളിൽ ചിലത് അമ്മയുടെ മേൽ പൊഴിച്ചു.
അമ്മയുടെ തൊലി ചുളിഞ്ഞു കടുപ്പം വച്ചു.
കാൽനഖങ്ങൾ രൂപഭംഗി ക്ഷയിച്ച് നീണ്ടു വളരാൻ തുടങ്ങി.
കണ്ണുണുനീർ വറ്റി അമ്മ വരണ്ടുണ  ങ്ങി.
അന്ന് അത്താഴം വിളമ്പിയപ്പോൾ  അമ്മയുടെ നീണ്ടു വളർന്ന, ചെളി നിറഞ്ഞ കൈവിരലുകൾ അച്ഛന്റെ കാഴ്ചയിൽ
മണൽത്തരി പോലെ കിരുകിരുത്തു
പോഴ്സ്ലെയlൽ പിഞ്ഞാണത്തിന്റെ ചെറിയ ചീളുകൾ അമ്മയുടെ മുടിയിഴകളിൽ പൂമൊട്ടുകളായി .
നെറ്റിയിലൂടെ  ഊർന്ന്
കവിളിൽ ഒട്ടി പ്പിടിച്ച ചുവന്ന പൂവിതളുകൾക്ക് ചോരയുടെ മണമായിരുന്നു. അന്ന് രാത്രിയും അമ്മ മരച്ചുവട്ടിൽ ഇരുന്നു.
നാളുകൾ കൂടി, വരണ്ട കണ്ണുകൾ ഓരോ തുള്ളിവീതം പെയ്തു .
പിറ്റേന്നുണർന്ന  പത്രമെടുക്കാൻ മുറ്റത്തിറങ്ങിയ അച്ഛൻ
ഉണങ്ങിയ മരം, നിറയെ തളിർത്തു നിൽക്കുന്നതായ് കണ്ടു.
അടുത്തായി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചെറു മരം
നിറയെ പൂത്തു നിൽക്കുന്നതും.
ചെറിയപൂക്കൾക്ക് കടും ചോരയുടെ ചുവപ്പായിരുന്നു.
ചായ കിട്ടാൻ വൈകിയതിന് അച്ചൻ കലിതുള്ളിയത് കേൾക്കാൻ  അടുക്കളയിൽ അമ്മ 
ഉണ്ടായിരുന്നില്ല; വീട്ടിലും.
മുറ്റത്തെ ചെറു മരം
അഞ്ചാറ് പൂക്കൾ പൊഴിച്ചു 
ചുവക്കെച്ചിരിച്ചു നിന്നു.
മുറ്റം നിറഞ്ഞ് തണൽ പരത്തിയിരുന്ന മരം ഉണങ്ങിത്തുടങ്ങി.
ഓരോ ദിവസവും ഇലകൾ കൊഴിഞ്ഞു കൊണ്ടിരുന്നു.
അമ്മ ആകുലതയോടെ  അതിനെച്ചൊല്ലി പരിതപിക്കാൻ തുടങ്ങി.
പ്രായമേറിത്തുടങ്ങിയ മരമായതിനാൽ
ശുശ്രൂഷിച്ചിട്ടും
നനച്ചിട്ടും കാര്യമില്ലെന്ന്
കുടുംബം ഏകപക്ഷീയമായി വിധിയെഴുതി.
അമ്മ ആ പക്ഷം ചേരാതെ,
ആരും കാണാതെ
കൊടിയ വേനലിൽ അരിഷ്ടിച്ചുമിച്ചം പിടിച്ച വെള്ളം
കുടുംബക്കാരുടെ കണ്ണുവെട്ടിച്ച്
അതിനു കുടിയ്ക്കാൻ കൊടുത്തു കൊണ്ടിരുന്നു.
പോകെപ്പോകെ ഇലകൊഴിയുന്നതു കുറഞ്ഞു .എങ്കിലും പുതിയ തളിർപ്പുകൾ പൊടിച്ചതേയില്ല .
നാമമാത്രമായ ഇലകൾ ആകാശത്തേക്ക് അഞ്ജലിയായി നീട്ടി മരം പ്രാർഥനാപൂർവം നിന്നിരുന്നു.
ആഴ്ചകൾ കൊണ്ട് അമ്മയുടെ കറുത്തിരുണ്ട മുടിയിഴകൾ ഒറ്റയ്ക്കും പെട്ടയ്ക്കും
പിന്നീട് കൂട്ടത്തോടെ യും കൊഴിഞ്ഞു തുടങ്ങി.
പ്രായമായിത്തുടങ്ങിയതിന്റെ ലക്ഷണങ്ങൾ എന്ന് അതിനെ വീട്ടിലുള്ളവർ അവഗണിച്ചു.
വെളുത്ത വറ്റുകളെ കോർത്ത നൂലായി അവ മാറിയപ്പോൾ മാത്രം അച്ഛനും മക്കളും വീട്ടിൽ വലിയ ആരവത്തോടെഫ്ലൈയിംഗ്‌ സോസർ കളിച്ചു.
അത്തരം രാത്രികളിൽ
അമ്മ മരച്ചുവട്ടിൽ ഒറ്റയ്ക്കിരുന്നു പെയ്തു തുടങ്ങി.
അവശേഷിക്കുന്ന മുടിയിഴകൾ അമ്മയുടെ മുതുകിലൂടെ ഊർന്ന് പ്രാർഥന പോലെ ഭൂമിയുടെ പാദം തൊട്ടു വണങ്ങി.
മരം ശേഷിക്കുന്ന ഇലകളിൽ ചിലത് അമ്മയുടെ മേൽ പൊഴിച്ചു.
അമ്മയുടെ തൊലി ചുളിഞ്ഞു കടുപ്പം വച്ചു.
കാൽനഖങ്ങൾ രൂപഭംഗി ക്ഷയിച്ച് നീണ്ടു വളരാൻ തുടങ്ങി.
കണ്ണുണുനീർ വറ്റി അമ്മ വരണ്ടുണ  ങ്ങി.
അന്ന് അത്താഴം വിളമ്പിയപ്പോൾ  അമ്മയുടെ നീണ്ടു വളർന്ന, ചെളി നിറഞ്ഞ കൈവിരലുകൾ അച്ഛന്റെ കാഴ്ചയിൽ
മണൽത്തരി പോലെ കിരുകിരുത്തു
പോഴ്സ്ലെയlൽ പിഞ്ഞാണത്തിന്റെ ചെറിയ ചീളുകൾ അമ്മയുടെ മുടിയിഴകളിൽ പൂമൊട്ടുകളായി .
നെറ്റിയിലൂടെ  ഊർന്ന്
കവിളിൽ ഒട്ടി പ്പിടിച്ച ചുവന്ന പൂവിതളുകൾക്ക് ചോരയുടെ മണമായിരുന്നു. അന്ന് രാത്രിയും അമ്മ മരച്ചുവട്ടിൽ ഇരുന്നു.
നാളുകൾ കൂടി, വരണ്ട കണ്ണുകൾ ഓരോ തുള്ളിവീതം പെയ്തു .
പിറ്റേന്നുണർന്ന  പത്രമെടുക്കാൻ മുറ്റത്തിറങ്ങിയ അച്ഛൻ
ഉണങ്ങിയ മരം, നിറയെ തളിർത്തു നിൽക്കുന്നതായ് കണ്ടു.
അടുത്തായി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ചെറു മരം
നിറയെ പൂത്തു നിൽക്കുന്നതും.
ചെറിയപൂക്കൾക്ക് കടും ചോരയുടെ ചുവപ്പായിരുന്നു.
ചായ കിട്ടാൻ വൈകിയതിന് അച്ചൻ കലിതുള്ളിയത് കേൾക്കാൻ  അടുക്കളയിൽ അമ്മ 
ഉണ്ടായിരുന്നില്ല; വീട്ടിലും.
മുറ്റത്തെ ചെറു മരം
അഞ്ചാറ് പൂക്കൾ പൊഴിച്ചു 
ചുവക്കെച്ചിരിച്ചു നിന്നു.

Tuesday 17 January 2017

ഒരു പുരുഷനെ പ്രണയിക്കുകയെന്നാൽ....

ഒരു പുരുഷനെ പ്രണയിക്കുകയെന്നാൽ,
പരുപരുത്ത കഠിനമയ കരിമ്പാറക്കവചം ഭേദിച്ച്
വിരൽ നുണഞ്ഞ് ശയിക്കുന്ന,
അവനിലെ ശിശുവിനെ കണ്ടെത്തലാണ്.

ഒരുത്തനെ പ്രണയിക്കുക എന്നാൽ
അവന്റെ ശാഠ്യങ്ങൾക്കു മേൽ
കോപം ഭാവിച്ച്
അവനു വേണ്ടി
ഉള്ളു ചുരത്തുന്നതാണ്.

അവന്റെ പ്രവാഹവേഗങ്ങൾക്കെതിരെ
അണക്കെട്ടു തീർക്കാതെ
അതേ പ്രവേഗത്തിൽ ഒപ്പം ഒഴുകലാണ്.

ഒരുവനെ പ്രണയിക്കുക എന്നാൽ
സ്വാർഥം കൊണ്ട് അവന്റെ തളിരുകൾ നുള്ളിക്കളയാതെ,
അവന് പടർന്നു വളരാൻ
ആകാശവും ഭൂമിയും ആയി മാറുക എന്നതാണ്.

പുരുഷനെ പ്രണയിക്കുകയെന്നാൽ
ഒരിക്കൽ പോലും ഒഴുകിയിട്ടില്ലാത്ത
ഉറഞ്ഞുകട്ടിയായ
അവന്റെ കണ്ണുനീരിനെ
അലിയിച്ചൊഴുക്കുക
എന്നതും കൂടിയാണ്.

അവൻ പറയാതെ കൂട്ടിവച്ച സ്നേഹമെല്ലാം
തിരികെ  പറഞ്ഞത്
അവന്റെ അഹങ്കാരത്തെ
അദ്ഭുതപ്പെടുത്തലാണ്.

ആരുമില്ല എന്നവൻ
തണുത്ത ഇരുട്ടിലേയ്ക്ക് കാൽവയ്ക്കുമ്പോൾ
കരളിൽ കൊളുത്തി
പിന്നാക്കം വലിയ്ക്കുന്ന
ചെറു മധുരമാകലാണ് .

പ്രണയിക്കുകയെന്നാൽ
അവനുവേണ്ടി മടിത്തട്ട്
ഒരുക്കി വയ്ക്കുക എന്നതാണ്.
അവൻ പ്രണയത്തിലൂടെ
തിരികെ പോകുന്നത് ശൈശവത്തിലേക്കാണ്
എന്നറിയലാണ്.

ആണിനെ പ്രണയിക്കുക എന്നാൽ
അവനിൽ നിന്ന് ഗർഭം ധരിക്കലല്ല;
അവനെ ഗർഭം ധരിച്ച്
ഒരിക്കലും
പ്രസവിച്ചു തീരാതിരിക്കലാണ്.

Sunday 1 January 2017

അതിജീവനം

അതിജീവനം

മുല മുറിച്ച് വലിച്ചെറിഞ്ഞും

കാൽച്ചിലമ്പു പറിച്ചെറിഞ്ഞും

താലിചാർത്തിയവന്റെ മാനം

കാത്തിരുന്നവരാണു ഞങ്ങൾ.

കനൽ ചവിട്ടി നടന്നുമല്ലിൻ

കനലു നെഞ്ചിൽ നീറിയും

കൈ പിടിച്ചവനൊപ്പമെന്നും

തലയുയർത്തി നടന്നവർ.

അന്നു ഞങ്ങളവന്റെയൊപ്പം

പണിയെടുത്തും കളി പറഞ്ഞും

വെച്ച ചോറു പകുത്തു തിന്നും സ്വച്ഛമായി നടന്നവർ.

അവനെനിക്കു തണൽ വിരിച്ചും

തിരികെ ദാഹജലം പകർന്നും

തുച്ഛമാം ചെറുജീവിതങ്ങൾ

മെച്ചമായി നയിച്ചവർ.

ഇന്നു കാലം മാറിയപ്പോൾ 

അവനു ലോകം മാറിയപ്പോൾ

കൊച്ചു കൂടു വെടിഞ്ഞു മെച്ച

പ്പെട്ടതൊന്നു തിരഞ്ഞവൻ .

പ്രിയതരം പല കാഴ്ച കേൾവികൾ 

കുളിരു കോരും വാക്കുകൾ

ഗോപ്യ സന്ദേശങ്ങൾ ചതിയുടെ

വലവിരിച്ച സമാഗമം.

പുതിയ കൂട്ടുകൾ പുതിയ രീതികൾ

പുതുമ ഞങ്ങൾക്കില്ല പോൽ.

അവിടെയോ ബഹു ശബളമധുരിത

വേഷഭൂഷകൾ കേളികൾ.

ഇളകിയാടുന്നുടവുപറ്റാ

ചടുല യൗവ്വനമുടയവർ.

മിനു മിനുപ്പും തൊലി വെളുപ്പും

തുടുതുടുപ്പും ചേർന്നവർ.

ഇവിടെ ഞങ്ങൾ തൊലി കറുത്തോർ 

കാത്തിരിപ്പൂ രാവിലും.

ഇലയനക്കം കേട്ടു നിങ്ങൾ

വരികയാണെന്നോർത്തവർ.

അര മുറുക്കിയുടുത്തു മിച്ചം

വച്ചവറ്റും കരുതിയോർ

മൊഞ്ചു ചോർന്നവരാകുമെന്നാൽ

നെഞ്ചിൽ നേരു തികഞ്ഞവർ.

കൂരിരുട്ടിൽ വെട്ടുവാളു തലയ്ക്കൽ വച്ചു കിടന്നവർ.

കെട്ടുതാലിച്ചരടുതാനേ

രക്ഷയെന്നു നിനച്ചവർ.

നേർത്തു വന്ന വിടപ്രഭുക്കൾ

വച്ചു നീട്ടിയ പൊൻപണം

ഒറ്റ വാക്കുമുരച്ചിടാതൊരു

നോക്കു കൊണ്ടു ചെറുത്തവർ

നെഞ്ചിലേറ്റിയണിഞ്ഞ മിന്നിൻ

നേരുകാക്കാനായിവർ

ഉയിരുപോയാൽപ്പോലുമതു താൻ

മാനമെന്നു നിനച്ചവർ

തലയറഞ്ഞു ശപിക്കവേണ്ട

നെഞ്ചു പൊട്ടി വിളിക്കയും

ചുട്ട കണ്ണീർത്തുള്ളിയൊന്നു

പതിച്ചുവെങ്കിലസംശയം

ദുര പെരുത്തു ചതിച്ചു നിങ്ങൾ

വശഗമാക്കിയ പദവികൾ

നിന്നു കത്തി ദഹിച്ചു പോമൊരു

കല്ലു ബാക്കി വരാത്തപോൽ.

ഇന്നു ഞങ്ങളറിഞ്ഞിടുന്നാ

മിന്നു കാക്കപ്പൊന്നു തന്നെ

വിലയെഴാത്തതു കാത്തു വയ്ക്കാൻ

വിവരദോഷികളല്ലിവർ

മിന്നുവിറ്റിട്ടന്നമുണ്ടരവയർ

നിറയ്ക്കാനാവുമെങ്കിൽ

 തർക്കമില്ലതു ചെയ്യുമെങ്ങൾ

എല്ലുറപ്പു തികഞ്ഞവർ.

പുരമെരിക്കുകയില്ല ഞങ്ങൾ

കുരുതി ചോദിച്ചലറുകില്ല.

മരണ കാഹളമൂതുകില്ലതി

ജീവനത്തിൻ ഗീതികൾ

ഒത്തുചേർന്നു ചമച്ചിടും രണ

ഭേരി പോലെ മുഴക്കിടും തുടി

താളമോടാപ്പാട്ടു പാടി

ചടുല നർത്തനമാടിടും.

തള്ളുവാനെളുതല്ല ഞങ്ങൾ

ക്കെത്ര ചെറുതീ ജീവിതം

ഉളളിലൂറി വരുന്ന മോദം

പെരുകി വൻകടലാകണം.