Wednesday 11 September 2013

സു ' രതം'*

സുരതം

ഓരോ വായനയും
ഓരോ ആവാഹിക്കലാണ്.
ഓരോ ചൊല്ലലും 
ഓരോ ലാളനയാണ്.

നിന്റെ വാക്കുകളിൽ 
വാൾത്തലയുടെ സീൽക്കാരം,
എന്റെ  ശ്വാസവേഗം കൂടുന്നു.
കോശങ്ങൾ തോറും
പുതിയ സൗരയൂഥങ്ങൾ വിരിയുന്നു
ഉള്ളുപൊട്ടിയൊലിക്കുന്ന ഉറവക്കണ്ണുകൾ
എന്നെ അടിമുടി ആർദ്രയാക്കുന്നു.
എന്റെ നാവിൻ തുമ്പ്,
നിന്റെ വാക്കുകളിൽ വിളയാടുമ്പോൾ
അവ തിടം വച്ചുദ്ധരിക്കുന്നതും,
ആത്മാവിന്റെ ലോലചർമ്മം
ഭേദിക്കപ്പെടുന്നതും,
സുഖമൂർച്ഛയുടെ പരമ്യത്തിൽ
ഞാനറിയാതെ പോകുന്നുവോ!

നിന്റെ മേച്ചിൽപ്പുറങ്ങളിൽ,
എന്റ നഖദന്തക്ഷതങ്ങൾ,
അലഞ്ഞുതിരിയുന്ന ആട്ടിൽ കുട്ടികൾ!
മുറുകുന്ന താളത്തിന്റെ ഉച്ചസ്ഥായിയിൽ
നിന്റെ വാക്കുകൾ എന്റെ ബോധത്തിലേക്ക്
രസം വമിച്ചു തളർന്നു പോകുന്നു.
അടുത്ത തലോടലിൽ
'ഉത്തുംഗഫണാഗ്ര'വുമായി വീണ്ടുമുണർന്ന്
ആത്മാവിനെ ദംശിക്കാൻ!

( രതി എന്നാല്‍ താല്പര്യം .സുരതം സുഷ്ടുവായ രതിയോടു കൂടിയത്,ഏറ്റവും താല്പര്യത്തോടെ അനുഷ്ഠിക്കപ്പെടേണ്ട പ്രക്രിയ.ശരിയായ,   ഏറ്റം ഉയർന്ന, ഒരു താല്പര്യത്തിന്റെ തലം വായനക്കാരനിൽനിന്നു് ആവശ്യപ്പെടുന്നു.കാവ്യവും സഹൃദയനും ചേരുന്ന ഒരു സുരതക്രിയ)

(ഒക്ടോബര്‍  2013)

No comments:

Post a Comment