Sunday 28 September 2014

കാഴ്ചകളിലൂടെ

നിനക്കും എനിക്കും
ഒന്നും പറയാനില്ലായിരുന്നു.
നാണിച്ചുപോയ നക്ഷത്രങ്ങള്‍ക്കും
ചതഞ്ഞ പുല്‍നാമ്പുകള്‍ക്കുമായിരുന്നു
ഏറെ പറയാന്‍ ഉണ്ടായിരുന്നത്,
ശംഖു പുഷ്പത്തിന്റെ കരിനീലക്കണ്ണുകളില്‍
മഞ്ഞുത്തുള്ളികള്‍ പൊടിഞ്ഞിരുന്നു .
യക്ഷിപ്പാലയുടെ പൂക്കള്‍ക്ക്
പതിവില്‍ക്കവിഞ്ഞ മദഗന്ധമായിരുന്നു.
പൊട്ടിപ്പൊളിഞ്ഞ നടക്കല്ലുകളിലൂടെ
ഇഴഞ്ഞുപോയ സര്‍പ്പത്തെ
നമ്മളിലാരാണ് ആദ്യം കണ്ടത് ?
എപ്പോഴാണ് നമ്മള്‍
കടത്തുകാരനില്ലാത്ത ഈ തോണിയില്‍
പുഴനടുവിലെത്തിയത്............... ?

No comments:

Post a Comment