Saturday 27 September 2014

കിളിക്കാഴ്ച

സംക്രമണത്തിനു തൊട്ട് മുന്‍പാണ് .
സ്വാഭാവികമായ ഇളവേല്‍ക്കലില്‍ ആയിരുന്നു.
ഇലകള്‍ക്കിടയില്‍ മറ്റൊരിലയായ്
പൂങ്കുലയ്ക്കുള്ളില്‍ ഒരു പൂവായ്,
ഒന്നും ചിന്തിച്ചില്ല,
കരുതലുമില്ലായിരുന്നു .
എഴുപേരായിരുന്നു.
ഒന്നിനു പിറകേ ഒന്നായി
അമ്പ്‌ തൊടുത്തത്.
ഏഴും വില്ലാളിവീരന്മാര്‍
അമ്പിനെക്കാള്‍ മൂര്‍ച്ച നാവിനുള്ളവര്‍ ;
കണ്ണിനേക്കാള്‍ കരളിന് ഉന്നമുള്ളവര്‍
ഒരു വെള്ളിടി വീണതേ ഓര്‍മ്മയുള്ളൂ
പിന്നൊന്നും അറിഞ്ഞതേയില്ല
ചിറകനക്കിയില്ല
പൂവിതളോളം പോന്ന കഴുത്തില്‍
അമ്പിന്‍ മുനകള്‍ തെന്നിമാറിയത്
കാറ്റിന്‍റെ മൂളലെന്നേ നിനച്ചുള്ളൂ.
പിന്നെ കണ്ടത് ചക്രവാളത്തില്‍
ഒരു ചുവന്ന മഴവില്ല്.

No comments:

Post a Comment